നയൻതാരയെ ആദ്യമായി കാണുന്നത് ഇതേ ഹോട്ടലിൽ വെച്ച്, ഇത്രയും കാലം നില്‍കിയ പിന്തുണ ഇനി തുടര്‍ന്നും പ്രതീക്ഷിക്കുന്നു; വിഘ്‌നേഷ് ശിവൻ

വിവാഹത്തിന് ശേഷം ആരാധകരെയും മാധ്യമപ്രവര്‍ത്തകരെയും അഭിസംബോധന ചെയ്ത് നയന്‍താരയും വിഘ്‌നേഷ് ശിവനും. ചെന്നെെയിലെ താജ് ക്ലബ് ഹൗസ് ഹോട്ടലിൽ വച്ച് നടന്ന പ്രസ് മീറ്റിലാണ് ഇരുവരും മാധ്യമങ്ങള്‍ക്കു മുന്നിലെത്തി സംസാരിച്ചത്. മാധ്യമ പ്രവർത്തകര്‍ക്കായി പ്രത്യേക വിരുന്നും താരദമ്പതികൾ ഒരുക്കിയിരിന്നു.

നാനും റൗഡിതാന്‍ എന്ന സിനിമയുടെ കഥ പറയാന്‍ ആദ്യമായി നയന്‍താരയെ നേരില്‍ കണ്ട അതേ ഹോട്ടലില്‍ തന്നെയാണ് വിവാഹത്തിന് ശേഷം വാര്‍ത്താസമ്മേളനം നടക്കുന്നത്. ഇവിടെ വച്ചാണ് ഇരുവരും ആദ്യമായി കണ്ടത് വീണ്ടും അവിടെ തന്നെ വന്നത് ആകസ്മികമാണെന്ന് പറഞ്ഞാണ് വിഘ്‌നേഷ് ശിവന്‍ സംസാരിച്ച് തുടങ്ങിയത്.

ഇത്രയും കാലം  എല്ലാവരും നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നുവെന്ന് നയന്‍താര പറഞ്ഞു. ഇത്രയും കാലം നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിന് ഒരുപാട് നന്ദി. ഇനി ഞങ്ങള്‍ രണ്ടുപേരുടെയും കരിയര്‍ മുന്നോട്ട് പോകാന്‍ ഇത്രയും കാലം നില്‍കിയ പിന്തുണ ഇനി തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്ന് വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.

ജൂൺ 9ന് ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിഘ്നേഷും നയൻതാരയും വിവാഹിതരായത്‌

Latest Stories

21 മണിക്കൂർ വരെ സെല്ലിൽ പൂട്ടിയിടുന്നു; പന്തീരാങ്കാവ് കേസിൽ വിജിത്ത് വിജയൻ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം

എമ്പുരാന്‍ ഒടിടിയില്‍ കോമഡി..; പരിഹസിച്ച് പിസി ശ്രീറാം, വിവാദത്തിന് പിന്നാലെ മനംമാറ്റം

IPL 2025: തോൽവി സമ്മതിക്കുന്നു ഇനി ഒന്നും ചെയ്യാൻ ഇല്ല, പക്ഷെ ....; റിയാൻ പരാഗിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

'എന്ന് മുതലാണ് ആർമി ഔട്ട്പോസ്റ്റ് പെഹൽഗാമിൽ നിന്ന് ഒഴിവാക്കിയത്? ആരാണ് ഇങ്ങിനെ ഒരു തീരുമാനമെടുത്തത്?'; ചോദ്യങ്ങളുമായി പികെ ഫിറോസ്

സിന്ധു നദീജല കരാർ റദ്ധാക്കിയത് ഇന്ത്യ ഏകപക്ഷീയമായി; തീരുമാനം ലോകബാങ്കിനെ അറിയിച്ചില്ല, പ്രതികരിച്ച് ലോകബാങ്ക്

സാമൂ​ഹ്യ പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ; നടപടി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ 23 വർഷം മുൻപ് നൽകിയ കേസിൽ

ഒരൊറ്റ വെടിക്ക് തീരണം, മകള്‍ക്കൊപ്പം ഉന്നം പിടിച്ച് ശോഭന; വൈറലായി ചിത്രം

IPL 2025: ആ ടീമിനെ മാതൃകയാക്കിയാൽ ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പാണ്, അമ്മാതിരി ലെവൽ അവർ കാണിച്ചു തന്നിട്ടുണ്ട്: സ്റ്റീഫൻ ഫ്ലെമിംഗ്

ബന്ദിപ്പോറയിൽ ഏറ്റുമുട്ടൽ; ലഷ്‌കർ ഇ തയ്ബ കമാൻഡറെ വധിച്ചതായി റിപ്പോർട്ട്

പഹല്‍ഗാമിനും പിന്നിലും ഹമാസ് തീവ്രവാദികളെന്ന് ഇസ്രയേല്‍; നേതാക്കള്‍ അടുത്തയിലെ പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ചു; ഒന്നിച്ചു പ്രതികാരം തീര്‍ക്കണം; ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ