'നയന്‍താര ഷൂട്ടിംഗിന് വരുന്നത് ഏഴ് അസിസ്റ്റന്റുകളുമായി, ആന്‍ഡ്രിയക്ക് മേക്കപ്പ്മാന്‍ മുംബൈയില്‍ നിന്നും തന്നെ വരണം'; വിമര്‍ശിച്ച് നിര്‍മ്മാതാവ്

നിര്‍മ്മാതാവിനെ ഗൗനിക്കാതെയുള്ള ഇപ്പോഴത്തെ പല താരങ്ങളുടെയും പെരുമാറ്റത്തെ കുറിച്ച് സംവിധായകനും തമിഴ് സിനിമാ നിര്‍മ്മാതാവായ കെ രാജന്‍ പരസ്യമായി വിമര്‍ശിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. അജിത്ത്, തൃഷ, നയന്‍താര, ആന്‍ഡ്രിയ തുടങ്ങിയ താരങ്ങളെ കുറിച്ചാണ് നിര്‍മ്മാതാവ് പറയുന്നത്.

അജിത്ത് ഇപ്പോള്‍ സൂപ്പര്‍ താരമായ ശേഷം ഓഡിയോ റിലീസിന് ‘ഞാന്‍ വരില്ല’ എന്നായി നിലപാട്. ഇത്തരം നിലപാടുകള്‍ എടുക്കുന്ന താരങ്ങള്‍ വലിയ അഹങ്കാരമാണ് കാണിക്കുന്നത്. വളരെ ചുരുക്കം ഹീറോകള്‍ മാത്രമേ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരാന്‍ ശ്രമിക്കൂ. എംജിആര്‍ വീട്ടില്‍ നിന്നും പതിനഞ്ചു പേര്‍ക്കുള്ള ഭക്ഷണം കൊണ്ട് വന്നിരുന്നു.

എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. എന്നാല്‍ ഇപ്പോള്‍ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ട് വരുന്നവര്‍ ഇല്ല എന്ന് തന്നെ പറയാം. ആ ഹോട്ടലില്‍ നിന്നും മീന്‍ വാങ്ങിക്കൂ, ഈ ഹോട്ടലില്‍ നിന്നും വറുത്തത് വാങ്ങൂ. കോടിക്കണക്കിന് രൂപ പ്രതിഫലം വേണം, അതിനും പുറമെ ഇഷ്ടപ്പെട്ട ഭക്ഷണം തേടിപ്പിടിച്ച് വാങ്ങി കൊണ്ട് വരണം.

പിന്നെ തൃഷയെ പോലുള്ള ചിലരുണ്ട്. അഭിനയിച്ച സിനിമയുടെ ഓഡിയോ ഫംഗ്ഷന് വരാന്‍ പതിനഞ്ചു ലക്ഷം വേണം എന്നാണ് ഡിമാന്‍ഡ്. നയന്‍താര ഷൂട്ടിംഗിനു വരുമ്പോള്‍ ഏഴ് അസിസ്റ്റന്റിനെയും കൊണ്ടാണ് വരവ്. ഒരു അസിസ്റ്റന്റിന് പതിനയ്യായിരം രൂപ ദിവസക്കൂലി. മൊത്തം ഒരു ലക്ഷത്തിലധികം രൂപയാണ് നിര്‍മ്മാതാവിന് ചെലവ്.

അമ്പതു ദിവസം ഷൂട്ടിംഗ് ഉണ്ടായാല്‍ അമ്പതു ലക്ഷം രൂപ അവരുടെ അസിസ്റ്റന്റുകളുടെ കൂലിയായി നിര്‍മ്മാതാവ് നല്‍കണം. പണ്ടെല്ലാം ഒന്നോ രണ്ടോ കാരവാന്‍ ആണ് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഉണ്ടായിരുന്നത്. നായകന് ഒരെണ്ണം, നായികയ്ക്ക് ഒരെണ്ണം. ഇപ്പോള്‍ ഒരു സിനിമയ്ക്ക് വേണ്ടി നിര്‍മ്മാതാവ് പത്തും പന്ത്രണ്ടും കാരവനുകള്‍ സംഘടിപ്പിക്കേണ്ട അവസ്ഥയാണ്.

ഇവിടെയുള്ള പെണ്‍കുട്ടികള്‍ക്ക് വരെ മേക്കപ്പ് മാനെ ബോംബെയില്‍ നിന്നും കൊണ്ട് വരണം എന്നാണ് നിര്‍ബന്ധം. ആന്‍ഡ്രിയ എന്നൊരു കുട്ടിയുണ്ട്. അതിനെ മേക്കപ്പ് ചെയ്യാന്‍ മുംബൈയില്‍ നിന്നും ആളെ കൊണ്ടു വരണം എന്നാണ് നിര്‍ബന്ധം.

Latest Stories

ജയില്‍ വേണ്ട; ഇനി ഒരു തിരിച്ചുവരവില്ല; കോടതിയുടെ പ്രഹരം പേടിച്ച് തമിഴ്‌നാട് മന്ത്രിമാര്‍; സെന്തില്‍ ബാലാജിയും കെ. പൊന്മുടിയും രാജിവച്ചു; സ്റ്റാലിന്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി

ഇറാനിയന്‍ തുറമുഖത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു; മരിച്ചവരുടെ എണ്ണം 40 ആയി; 870 പേര്‍ക്ക് പരിക്ക്; 80 ശതമാനം തീ അണച്ചു

RCB VS DC: ഒരു ദിവസം പോലും ഓറഞ്ച് ക്യാപ്പ് തലേൽ വെക്കാൻ അയാൾ സമ്മതിച്ചില്ല; സൂര്യകുമാറിന്റെ കൈയിൽ നിന്ന് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി വിരാട് കോഹ്ലി

RCB VS DC: ബാറ്റിങ് ആയാലും ബോളിംഗ് ആയാലും എന്നെ തൊടാൻ നിനകൊണ്ടോന്നും പറ്റില്ലെടാ പിള്ളേരെ; കൃണാൽ പാണ്ട്യയുടെ പ്രകടനത്തിൽ ആരാധകർ ഹാപ്പി

RCB VS DC: വിരമിക്കൽ തീരുമാനം തെറ്റായി പോയി എന്നൊരു തോന്നൽ; ഡൽഹിക്കെതിരെ വിരാട് കോഹ്‌ലിയുടെ സംഹാരതാണ്ഡവം

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുമ്പിൽ പാക് അനുകൂലികളുടെ പ്രതിഷേധത്തിനെതിരെ ബദൽ പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം

അട്ടപ്പാടിയിലെ കാട്ടാന ആക്രമണം; പരിക്കേറ്റയാൾ മരിച്ചു

മുഖ്യമന്ത്രി അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വാസ്തവ വിരുദ്ധം: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

പി.കെ ശ്രീമതിയെ പാർട്ടി വിലക്കിയിട്ടില്ല, ആവശ്യമുള്ളപ്പോൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കും; സംസ്ഥാന സെക്രട്ടറിയെ തള്ളി ദേശീയ സെക്രട്ടറി

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും