കിരീടവും ചെങ്കോലുമില്ലാത്ത മനുഷ്യൻ; മലയാളത്തിന്റെ ഒരേയൊരു ലോഹിതദാസ്

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണ് എ. കെ ലോഹിതദാസ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സ്റ്റാർഡമല്ല തനിക്ക് വേണ്ടതെന്നും, അവരിലെ നടനെയാണ് ആവശ്യമെന്നും ഉറക്കെ പ്രഖ്യാപിച്ച തിരക്കഥാകൃത്ത്. മലയാളത്തിൽ എന്നും ജീവിതഗന്ധിയായ സിനിമകളും, പച്ചയായ മനുഷ്യരെയും വരച്ചിട്ട അതുല്യ കലാകാരൻ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എഴുപത് വയസ് തികഞ്ഞേനെ.

ലോഹിതദാസ് (ഫോട്ടോ കടപ്പാട്- മാതൃഭൂമി)

നാല്പത്തിനാല് തിരക്കഥകൾ, സംവിധായകനായി 12 ചിത്രങ്ങൾ ഇതാണ് ലോഹിതദാസ് മലയാളികൾക്ക് വേണ്ടി മാറ്റിവെച്ചിട്ട് പോയത്. അതൊരു അടയാളപ്പെടുത്തൽ കൂടിയാവുന്നു. ‘ഒരു നല്ല സിനിമ നിർമ്മിക്കാൻ നിങ്ങൾക്ക് മൂന്ന് കാര്യങ്ങളാണ് ആവശ്യം, സ്ക്രിപ്റ്റ്, സ്ക്രിപ്റ്റ്, സ്ക്രിപ്റ്റ്’ എന്ന് പറഞ്ഞത് വിഖ്യാത സംവിധായകൻ ഹിച്ച്കോക്ക് ആണ്. അത്തരമൊരു വാക്യത്തിന്റെ പൂർണരൂപമായിരുന്നു മലയാള സിനിമയ്ക്ക് ലോഹിതദാസ് എന്ന പേര്.

ചെറുകഥകളായിരുന്നു ലോഹിതദാസിന്റെ തട്ടകം. അവിടെ നിന്നാണ് പിന്നീട് പ്രൊഫഷണൽ നാടകമെഴുത്തിലേക്ക് എത്തുന്നത്. ലോഹിതദാസിന്റെ തന്നെ ‘ഏകാദശി നോറ്റ കാക്ക’ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ‘സിന്ധു ശാന്തമായി ഒഴുകുന്നു’ എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടക രംഗത്തേക്ക് പ്രവേശിക്കുന്നത്. 1986-ലെ മികച്ച നാടകത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലോഹിതദാസ് ഇതിലൂടെ സ്വന്തമാക്കി. സിന്ധു ശാന്തമായ് ഉറങ്ങുന്നു, അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവർ എന്നിവയായിരുന്നു ലോഹിതദാസിന്റ പ്രധാന നാടകങ്ങൾ.

ലോഹിതദാസ്

1987-ൽ സിബി മലയിലിന്റെ ‘തനിയാവർത്തനം’ എന്ന ചിത്രത്തിന് തിരക്കഥയെഴുതികൊണ്ടായിരുന്നു ലോഹിതദാസ് സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളത്തിലെ തന്നെ അക്കാലത്തെ മികച്ച സംവിധായകരായ ജോഷി, ഭരതൻ, ഐ. വി ശശി, സത്യൻ അന്തിക്കാട് തുടങ്ങീ നിരവധി പ്രതിഭകളോടൊപ്പം പ്രവർത്തിച്ചു. അതിൽ തന്നെ സിബി മലയിലുമായി ചേർന്ന് പുറത്തിറങ്ങിയ കിരീടം, ഭരതം, ധനം, കമലദളം, ചെങ്കോൽ തുടങ്ങിയ സിനിമകളെല്ലാം തന്നെ ഇന്ന് ക്ലാസിക്കുകളാണ്. 1988-ൽ ഭൂതക്കണ്ണാടിയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്ക്കാരം.

സേതുമാധവനും ബാലൻ മാഷും രാജീവ് മേനോനും അച്ചൂട്ടിയും, ആന്റണിയും, ചന്ദ്രദാസും, മേലേടത്ത് രാഘവൻ നായരും, വിദ്യാധരനും ഭാവനയും പ്രിയംവദയും ഭാനുവും എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. തന്റെ മരണ ശേഷമായിരിക്കും ലോഹിതദാസ് എന്ന പേര് മലയാളികൾ വിലയിരുത്തുന്നതെന്ന് ലോഹിതദാസ് ഒരിക്കൽ പറഞ്ഞിരുന്നു. സിനിമയുള്ളിടത്തോളം കാലം മലയാളികൾ ലോഹിതദാസ് എന്ന പേര് ചർച്ച ചെയ്തുകൊണ്ടേയിരിക്കും. അതാണ് എഴുത്തിന്റെ ശക്തി.

Latest Stories

'സരിൻ ആട്ടിൻതോലണിഞ്ഞ ചെന്നായ, 10 മാസമായി സമാധാനമായി ഉറങ്ങിയിട്ട്, പരാതി നൽകിയതിന്റെ പേരിൽ കുറ്റക്കാരിയാക്കി'; സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎമ്മിന് തുറന്ന കത്ത്

2025ൽ ആദ്യ ഖോ ഖോ ലോകകപ്പിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുന്നു

'ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ മോശം കോളുകള്‍ അനുവദനീയമാണ്'; ടോസ് പിഴവില്‍ ന്യായീകരണവുമായി രോഹിത്

ബാംഗ്ലൂരില്‍ സംഭവിച്ചത് ഒരു ആക്‌സിഡന്‍റാണ്, ഇന്ത്യ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു എന്നേയുള്ളൂ

സല്‍മാന്‍ ഖാന് പുതിയ വധ ഭീഷണി; 'അഞ്ചു കോടി നല്‍കിയാല്‍ ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാം'

ആരാണ് ഇസ്രായേൽ സൈന്യത്തിന്റെ പേടിസ്വപ്നമായ യഹ്യ സിൻവാർ?

നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ വേദന; പൊലീസ് അന്വേഷണവുമായി സഹകരിക്കും; നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്ന് പിപി ദിവ്യ

കളി ഇന്ത്യയിലായാലും വിദേശത്തായാലും കണ്ടീഷനെ ബഹുമാനിക്കണം എന്ന സാമാന്യ തത്വം ഇനി മറക്കില്ല

ഹമാസിന്റെ അടിവേര് അറുത്ത് ഇസ്രയേല്‍; പരമോന്നത നേതാവ് യഹ്യ സിന്‍വറെയും വധിച്ചു; ഡിഎന്‍എ സാമ്പിളില്‍ ഉറപ്പാക്കി; നേതൃനിരയെ പൂര്‍ണമായും ഉന്മൂലനം ചെയ്തുവെന്ന് കാറ്റ്‌സ്

എഡിഎം നവീന്‍ ബാബുവിന്റെ മരണം; അച്ചടക്ക വാളോങ്ങി സിപിഎം; ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി; പകരം കെകെ രത്നകുമാരി