കിരീടവും ചെങ്കോലുമില്ലാത്ത മനുഷ്യൻ; മലയാളത്തിന്റെ ഒരേയൊരു ലോഹിതദാസ്

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണ് എ. കെ ലോഹിതദാസ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സ്റ്റാർഡമല്ല തനിക്ക് വേണ്ടതെന്നും, അവരിലെ നടനെയാണ് ആവശ്യമെന്നും ഉറക്കെ പ്രഖ്യാപിച്ച തിരക്കഥാകൃത്ത്. മലയാളത്തിൽ എന്നും ജീവിതഗന്ധിയായ സിനിമകളും, പച്ചയായ മനുഷ്യരെയും വരച്ചിട്ട അതുല്യ കലാകാരൻ ഓർമ്മയായിട്ട് ഇന്നേക്ക് പതിനഞ്ച് വർഷങ്ങൾ.

നാല്പത്തിനാല് തിരക്കഥകൾ, സംവിധായകനായി 12 ചിത്രങ്ങൾ ഇതാണ് ലോഹിതദാസ് മലയാളികൾക്ക് വേണ്ടി മാറ്റിവെച്ചിട്ട് പോയത്. അതൊരു അടയാളപ്പെടുത്തൽ കൂടിയാവുന്നു. ‘ഒരു നല്ല സിനിമ നിർമ്മിക്കാൻ നിങ്ങൾക്ക് മൂന്ന് കാര്യങ്ങളാണ് ആവശ്യം, സ്ക്രിപ്റ്റ്, സ്ക്രിപ്റ്റ്, സ്ക്രിപ്റ്റ്’ എന്ന് പറഞ്ഞത് വിഖ്യാത സംവിധായകൻ ഹിച്ച്കോക്ക് ആണ്. അത്തരമൊരു വാക്യത്തിന്റെ പൂർണരൂപമായിരുന്നു മലയാള സിനിമയ്ക്ക് ലോഹിതദാസ് എന്ന പേര്.

ചെറുകഥകളായിരുന്നു ലോഹിതദാസിന്റെ തട്ടകം. അവിടെ നിന്നാണ് പിന്നീട് പ്രൊഫഷണൽ നാടകമെഴുത്തിലേക്ക് എത്തുന്നത്. ലോഹിതദാസിന്റെ തന്നെ ‘ഏകാദശി നോറ്റ കാക്ക’ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ‘സിന്ധു ശാന്തമായി ഒഴുകുന്നു’ എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടക രംഗത്തേക്ക് പ്രവേശിക്കുന്നത്. 1986-ലെ മികച്ച നാടകത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലോഹിതദാസ് ഇതിലൂടെ സ്വന്തമാക്കി. സിന്ധു ശാന്തമായ് ഉറങ്ങുന്നു, അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവർ എന്നിവയായിരുന്നു ലോഹിതദാസിന്റ പ്രധാന നാടകങ്ങൾ.

1987-ൽ സിബി മലയിലിന്റെ ‘തനിയാവർത്തനം’ എന്ന ചിത്രത്തിന് തിരക്കഥയെഴുതികൊണ്ടായിരുന്നു ലോഹിതദാസ് സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളത്തിലെ തന്നെ അക്കാലത്തെ മികച്ച സംവിധായകരായ ജോഷി, ഭരതൻ, ഐ. വി ശശി, സത്യൻ അന്തിക്കാട് തുടങ്ങീ നിരവധി പ്രതിഭകളോടൊപ്പം പ്രവർത്തിച്ചു. അതിൽ തന്നെ സിബി മലയിലുമായി ചേർന്ന് പുറത്തിറങ്ങിയ കിരീടം, ഭരതം, ധനം, കമലദളം, ചെങ്കോൽ തുടങ്ങിയ സിനിമകളെല്ലാം തന്നെ ഇന്ന് ക്ലാസിക്കുകളാണ്. 1988-ൽ ഭൂതക്കണ്ണാടിയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്ക്കാരം.

സേതുമാധവനും ബാലൻ മാഷും രാജീവ് മേനോനും അച്ചൂട്ടിയും, ആന്റണിയും, ചന്ദ്രദാസും, മേലേടത്ത് രാഘവൻ നായരും, വിദ്യാധരനും ഭാവനയും പ്രിയംവദയും ഭാനുവും എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. തന്റെ മരണ ശേഷമായിരിക്കും ലോഹിതദാസ് എന്ന പേര് മലയാളികൾ വിലയിരുത്തുന്നതെന്ന് ലോഹിതദാസ് ഒരിക്കൽ പറഞ്ഞിരുന്നു. സിനിമയുള്ളിടത്തോളം കാലം മലയാളികൾ ലോഹിതദാസ് എന്ന പേര് ചർച്ച ചെയ്തുകൊണ്ടേയിരിക്കും. അതാണ് എഴുത്തിന്റെ ശക്തി.

(പുന:പ്രസിദ്ധീകരണം)

Latest Stories

CSK VS KKR: തോറ്റാൽ എന്താ എത്ര മാത്രം നാണക്കേടിന്റെ റെക്കോഡുകളാണ് കിട്ടിയിരിക്കുന്നത്, ചെന്നൈ സൂപ്പർ കിങ്സിന്റെ ലിസ്റ്റിലേക്ക് ഇനി ഈ അപമാനങ്ങളും; എന്തായാലും തലയുടെ ടൈം നല്ല ബെസ്റ്റ് ടൈം

KOHLI TRENDING: കോഹ്‌ലി ഫയർ അല്ലെടാ വൈൽഡ് ഫയർ, 300 കോടി വേണ്ടെന്ന് വെച്ചത് ലോകത്തെ മുഴുവൻ വിഴുങ്ങാൻ; ഞെട്ടി ബിസിനസ് ലോകം

CSK UPDATES: ധോണി മാത്രമല്ല ടീമിലെ താരങ്ങൾ ഒന്നടങ്കം വിരമിക്കണം, ചെന്നൈ സൂപ്പർ കിങ്‌സ് പിരിച്ചുവിടണം; എക്‌സിൽ ശക്തമായി ബാൻ ചെന്നൈ മുദ്രാവാക്ക്യം

ആധാര്‍ ഇനി മുതല്‍ വേറെ ലെവല്‍; ഫേസ് സ്‌കാനും ക്യുആര്‍ കോഡും ഉള്‍പ്പെടെ പുതിയ ആപ്പ്

IPL 2025: ഇന്ത്യയിൽ ആമസോണിനെക്കാൾ വലിയ കാട്, അതാണ് ചെന്നൈ സൂപ്പർ കിങ്‌സ് സ്വപ്നം കണ്ട പതിനെട്ടാം സീസൺ; തലയും പിള്ളേരും കളത്തിൽ ഇറങ്ങിയാൽ പ്രകൃതി സ്നേഹികൾ ഹാപ്പി ; കണക്കുകൾ ഇങ്ങനെ

എല്‍പിജി വില വര്‍ദ്ധനവില്‍ ജനങ്ങള്‍ ആഹ്ലാദിക്കുന്നു; സ്ത്രീകള്‍ക്ക് സംതൃപ്തി, വില വര്‍ദ്ധനവ് ജനങ്ങളെ ചേര്‍ത്ത് നിര്‍ത്താനെന്ന് ശോഭ സുരേന്ദ്രന്‍; സര്‍ക്കാസം മികച്ചതെന്ന് നെറ്റിസണ്‍സ്

CSK UPDATES: ഈ ചെന്നൈ ടീമിന് പറ്റിയത് ഐപിഎൽ അല്ല ഐടിഎൽ, എങ്കിൽ ലോകത്ത് ഒരു ടീം ഈ സംഘത്തെ തോൽപ്പിക്കില്ല; അത് അങ്ങോട്ട് പ്രഖ്യാപിക്ക് ബിസിസിഐ; ആവശ്യവുമായോ സോഷ്യൽ മീഡിയ

ഏഷ്യാനെറ്റ് ന്യൂസിനെതിരെയുള്ള പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി; വിധിന്യായത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന് കോടതിയുടെ അഭിനന്ദനം

'കുമാരനാശാന് കഴിയാത്തത് വെള്ളാപ്പള്ളിയ്ക്ക് സാധിച്ചു'; വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ചും പുകഴ്ത്തിയും പിണറായി വിജയന്‍; മലപ്പുറം പരാമര്‍ശത്തിന് പിന്തുണ

CSK 2025: എടാ നീയൊക്കെ ധോണിയെ റൺസിന്റെ പേരിൽ വിമർശിക്കുക ഞാനും കൂടും, അല്ലാതെ ഉള്ള കളിയാക്കൽ മീം....; ചെന്നൈ നായകന് പിന്തുണയുമായി ആരാധകരുടെ കണ്ണിലെ ശത്രു