ഇതിനുവേണ്ടി നിങ്ങള്‍ ചെലവാക്കുന്ന സമയവും പണവും പാഴാകില്ല;  സൗദി വെള്ളയ്ക്കയെ കുറിച്ച് ശബരീനാഥന്‍

തരുണ്‍ മൂര്‍ത്തി ഒരുക്കിയ സൗദി വെള്ളക്ക തിയേറ്ററുകളും പ്രേക്ഷക ഹൃദയങ്ങളും കീഴടക്കി മുന്നോട്ടു നീങ്ങുകയാണ്. സാമൂഹിക വിഷയത്തെ വളരെ ലളിതമായും എന്നാല്‍ ആത്മാവിനെ ആഴത്തില്‍ സ്പര്‍ശിച്ചുമാണ് സൗദിയിലെ കഥ സഞ്ചരിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ട അനുഭവം പങ്കുവെച്ചുകൊണ്ടുള്ള കെ എസ് ശബരീനാഥന്റെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

കെ എസ് ശബരീനാഥന്റെ കുറിപ്പ്

ഉര്‍വശി തിയേറ്റര്‍സിന്റെ പുതിയ ചിത്രത്തിന്റെ പേര് ‘സൗദി വെള്ളക്ക’ എന്നാണ് എന്ന് അടുത്ത സുഹൃത്തും നാട്ടുകാരനുമായ പ്രൊഡ്യൂസര്‍ സന്ദീപ് സേനന്‍ ഒന്നരവര്‍ഷത്തിനു മുമ്പ് അറിയിച്ചപ്പോള്‍ കൗതുകം തോന്നിയിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ‘ഓപ്പറേഷന്‍ ജാവ’യിലൂടെ പ്രശസ്തനായ വൈക്കംകാരനായ സുഹൃത്ത് തരുണ്‍ മൂര്‍ത്തി എന്നാണ് എന്ന് അറിഞ്ഞപ്പോള്‍ ഇരട്ടി മധുരമായി. രണ്ടുപേരുടെയും മുന്‍കാല ചിത്രങ്ങളുടെ ( ജാവ, തൊണ്ടിമുതല്‍) പാറ്റേണ്‍ അറിയാവുന്നതുകൊണ്ട് തമാശയില്‍ പൊതിഞ്ഞ ഒരു സോഷ്യല്‍ സെറ്റയര്‍ ആയിരിക്കും എന്നാണ് വിചാരിച്ചിരുന്നത്. ഷൂട്ടിംഗ് കഴിഞ്ഞു റിലീസ് ഡേറ്റ് ഒന്നു രണ്ട് വട്ടം മാറിയപ്പോള്‍ അക്ഷമയോടെ കാത്തിരുന്നു. എന്നാല്‍ ഇന്ന് തിയേറ്ററില്‍ ചിത്രം കണ്ടപ്പോള്‍ വികാരാധീനനായി. നിസംശയം പറയാം, ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമാണ് ‘സൗദി വെള്ളക്ക’.

നമ്മുടെയൊക്കെ സാധാരണ ജീവിതങ്ങളില്‍ ഒട്ടും സാധാരണമല്ലാത്ത മനുഷ്യത്വത്തിന്റെ ഒരു ഏടാണ് ഈ ചിത്രത്തിന്റെ കാതല്‍. ‘To what extend will you be human’ എന്ന ചോദ്യം ജീവിതത്തില്‍ പ്രധാനമാണ്. ഒന്നു ചിരിച്ചുതള്ളേണ്ട, അവഗണിക്കേണ്ട, നിസ്സാരവല്‍ക്കരിക്കേണ്ട ഒരു കാര്യം പരസ്പരം വൈരാഗ്യം കൊണ്ട് കോടതി കയറുമ്പോള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ ചിത്രം. പത്തോ പതിനഞ്ചോ വര്‍ഷം കൊണ്ട് നാമറിയാതെ ജീവിതങ്ങള്‍ മാറി മറയുന്നത് ഈ സിനിമ കാണുന്ന എല്ലാവരുടെയും കണ്ണ് നനയ്ക്കും.

കൂടുതല്‍ സ്‌പോയിലറുകള്‍ എന്തായാലും ഞാന്‍ നല്‍കുന്നില്ല.ലുക്മാനും ബിനു പപ്പവും സുജിത് ശങ്കറും ഗോകുലനും ധന്യയും മറ്റു അഭിനേതാക്കളും എല്ലാം കഥാപാത്രങ്ങളായി തന്നെ ജീവിക്കുകയാണ്. സാങ്കേതികമായും ചിത്രം മികച്ചതാണ്. എന്നാലും ഇതിനെക്കാളെല്ലാം ഒരു തൂക്കം മുന്നില്‍ നില്‍ക്കുന്നത് ഉമ്മയുടെ കഥാപാത്രമാണ്. ഉമ്മയുടെ നിര്‍വികാരമായ മുഖവും മിതമായ സംഭാഷണവും മറച്ചുവെക്കുന്നത് അവരുടെ മനസ്സിനുള്ളിലെ സങ്കടക്കടലാണ്. ഈ സങ്കടക്കടലിന്റെ അലയടികള്‍ പ്രേക്ഷകനെ കുറെയേറെ കാലം ദുഃഖത്തിലാഴ്ത്തും.

ഇന്ത്യയുടെ ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്കുള്ള പരിഗണന പട്ടികയില്‍ ഈ കൊച്ചു ചിത്രമുണ്ടാകും എന്നാണ് എന്റെ പ്രതീക്ഷ. വിഷ്വല്‍ എഫക്ടും വന്‍ താരനിരയും ഇല്ലാത്ത ചിത്രങ്ങള്‍ ഒടിടിയില്‍ കാണാമെന്ന് ആലോചിക്കുന്ന ഈ കാലത്ത് തിയേറ്ററില്‍ പോയി ഈ കൊച്ചു ചിത്രം കുടുംബത്തോടെ ആസ്വദിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അതിനുവേണ്ടി നിങ്ങള്‍ ചിലവാകുന്ന സമയവും പണവും പാഴാകില്ല.

Latest Stories

വസുന്ധരയുടെ ഒളിപ്പോരില്‍ ഭജന്‍ലാലിനെ വീഴ്ത്താന്‍ തന്ത്രം മെനയുന്ന കോണ്‍ഗ്രസ്

ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമപോരാട്ടം തുടരും; മാസപ്പടി കേസിന് പിന്നില്‍ പിസി ജോര്‍ജും ഷോണ്‍ ജോര്‍ജും; കേസ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് എംവി ഗോവിന്ദന്‍

തഴഞ്ഞവരെ ബിജെപിക്കുള്ളില്‍ നിന്ന് തന്നെ ചട്ടം പടിപ്പിക്കുന്ന രാജെ; വസുന്ധരയുടെ ഒളിപ്പോരില്‍ ഭജന്‍ലാലിനെ വീഴ്ത്താന്‍ തന്ത്രം മെനയുന്ന കോണ്‍ഗ്രസ്

ദ്രാവിഡ മണ്ണില്‍ ബിജെപിയുടെ ഉത്തരേന്ത്യന്‍ തന്ത്രങ്ങള്‍; നൈനാര്‍ നാഗേന്ദ്രനെ തമിഴ്നാട് ബിജെപി തലപ്പത്തെത്തിച്ചത് അമിത് ഷായുടെ രാജതന്ത്രം

CSK VS KKR: തല പോലെ വരുമാ, ക്യാപ്റ്റനായി തിരിച്ചെത്തുന്ന ധോണിയെ കാത്തിരിക്കുന്നത് ആ രണ്ട് റെക്കോഡുകള്‍, ഇന്ന് തീപാറും, ആവേശത്തില്‍ ആരാധകര്‍

ആദ്യ ദിനം കത്തിച്ച് ബസൂക്ക, അജിത്തിന്റെ തലവര മാറ്റി ഗുഡ് ബാഡ് അഗ്ലി; ബാക്കി സിനിമകൾക്ക് എന്ത് സംഭവിച്ചു? കളക്ഷൻ റിപ്പോർട്ട് പുറത്ത് !

IPL 2025: കെഎല്‍ രാഹുലും കാന്താര സിനിമയും തമ്മിലുളള ബന്ധം, ഈ വീഡിയോ പറയും, ആ ഐക്കോണിക് സെലിബ്രേഷന് പിന്നില്‍, പൊളിച്ചെന്ന് ആരാധകര്‍

എക്‌സാലോജിക്-സിഎംആര്‍എല്‍ കേസ്; വീണ വിജയന് സമന്‍സ് അയയ്ക്കും

തിയേറ്ററില്‍ പരാജയമായ മലയാള ചിത്രങ്ങള്‍, 5 കോടിക്ക് മുകളില്‍ പോയില്ല! ഇനി ഒടിടിയില്‍ കാണാം; സ്ട്രീമിംഗ് ആരംഭിച്ച് 'ഛാവ'യും

അഭിമുഖത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും; ഏറ്റമുട്ടി വിനയ് ഫോര്‍ട്ടും ഷറഫുദ്ദീനും