എല്ലാ കാര്യങ്ങളെയും പോലെ, ഈ യാത്രയും അവസാനിച്ചു; സോനു സൂദ് പഞ്ചാബ് സംസ്ഥാന ഐക്കണ്‍ സ്ഥാനം ഒഴിയുന്നു

ബോളിവുഡ് നടന്‍ സോനു സൂദ് പഞ്ചാബിന്റെ സംസ്ഥാന ഐക്കണ്‍ സ്ഥാനം ഒഴിയുന്നു. സ്ഥാനമേറ്റ് ഒരു വര്‍ഷമായതിന് പിന്നാലെയാണ് സോനു ഒഴിയുന്നത്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയില്‍ അറിയിച്ചത്. സഹോദരി മാളവിക പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതാണ് സ്ഥാനം ഒഴിയുന്നതിന് കാരണം.

തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്നും സോനു സൂദ് പറഞ്ഞു. ‘എല്ലാ നല്ല കാര്യങ്ങളെയും പോലെ, ഈ യാത്രയും അവസാനിച്ചു, പഞ്ചാബിന്റെ സ്റ്റേറ്റ് ഐക്കണ്‍ എന്ന സ്ഥാനത്തുനിന്ന് ഞാന്‍ സ്വമേധയാ പിന്മാറി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്റെ കുടുംബാംഗം മത്സരിക്കുന്നതിനാല്‍ ഞാനും ഇ സിയും പരസ്പര ധാരണയോടെയാണ് ഈ തീരുമാനം എടുത്തത്’- സോനു ട്വീറ്റ് ചെയ്തു.

തന്റെ സഹോദരി മാളവിക ഈ വര്‍ഷം തിരഞ്ഞെടുപ്പില്‍ മോഗയില്‍ നിന്നും മത്സരിക്കുമെന്ന് നവംബറില്‍ സൂദ് പ്രഖ്യാപിച്ചിരുന്നു. അവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുകയാണോ അതോ സ്വതന്ത്രമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

Latest Stories

ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരിശീലന വെടിവയ്പ്പ്; കൊച്ചി കടലില്‍ പോകുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം

ആശ സമരം 48-ാം ദിവസം; 50-ാം ദിവസം മുടി മുറിച്ച് പ്രതിഷേധം

IPL 2025: ഇത്രക്ക് ചിപ്പാണോ മിസ്റ്റർ കോഹ്‌ലി നിങ്ങൾ, ത്രിപാഠിയുടെ വിക്കറ്റിന് പിന്നാലെ നടത്തിയ ആഘോഷം ചീപ് സ്റ്റൈൽ എന്ന് ആരാധകർ; വീഡിയോ കാണാം

IPL 2025: വയസ്സനാലും ഉൻ സ്റ്റൈലും ബുദ്ധിയും ഉന്നൈ വിട്ടു പോകവേ ഇല്ലേ, നൂർ അഹമ്മദിനും ഭാഗ്യതാരമായി ധോണി; മുൻ നായകൻറെ ബുദ്ധിയിൽ പിറന്നത് മാന്ത്രിക പന്ത്; വീഡിയോ കാണാം

IPL 2025: ഏകദിന സ്റ്റൈൽ ഇന്നിംഗ്സ് ആണെങ്കിൽ എന്താ, തകർപ്പൻ നേട്ടം സ്വന്തമാക്കി കോഹ്‌ലി; ഇനി ആ റെക്കോഡും കിങിന്

ഓപ്പറേഷൻ ഡി ഹണ്ട്: ഇന്നലെ രജിസ്റ്റർ ചെയ്തത് 120 കേസുകൾ;ലഹരി വേട്ട തുടരുന്നു

പുറകിൽ ആരാണെന്ന് ശ്രദ്ധിക്കാതെ ആത്മവിശ്വാസം കാണിച്ചാൽ ഇങ്ങനെ ഇരിക്കും, വീണ്ടും ഞെട്ടിച്ച് ധോണി; ഇത്തവണ പണി കിട്ടിയത് ഫിൽ സാൾട്ടിന്

'എമ്പുരാനിലെ ബിജെപി വിരുദ്ധ ഉള്ളടക്കത്തിൽ പ്രതികരിച്ചില്ല, സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വീഴ്ചപ്പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം

ഗാസയിലേക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഇസ്രായേൽ സുപ്രീം കോടതി

മോദികാലത്ത് വെട്ടിയ 'രാജ്യദ്രോഹത്തിന്' ശേഷം ഇതാ സുപ്രീം കോടതിയുടെ ഒരു അഭിപ്രായസ്വാതന്ത്ര്യ ക്ലാസ്!