ആടുതോമയുടെ ആ പരിണാമം കണ്ടെത്താന്‍ ജൂറിയ്ക്ക് പറ്റിയില്ല, സ്ഫടികത്തിന് അവാര്‍ഡ് കിട്ടാതെ പോയത് അതുകൊണ്ടെന്ന് ഡോ രാജേന്ദ്ര ബാബു

മോഹന്‍ലാല്‍ – ഭദ്രന്‍ ചിത്രം ‘സ്ഫടികം’ 28 വര്‍ഷങ്ങള്‍ക്ക് ശേഷം 4കെ ദൃശ്യ മികവില്‍ തിയേറ്ററുകളില്‍ വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. 1995ലെ ബോക്സ് ഓഫീസില്‍ 8 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു.

സംസ്ഥാന പുരസ്‌കാരങ്ങളില്‍ മികച്ച സിനിമ എന്നതിനൊപ്പം മോഹന്‍ലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തുവെങ്കിലും ദേശീയ പുരസ്‌കാരങ്ങളില്‍ പരിഗണിക്കപ്പെട്ടില്ല. സ്ഫടികം ഒരു ക്ലാസിക്കല്‍ സിനിമയായിരുന്നിട്ടും അവാര്‍ഡ് ലഭിക്കാതെ പോയത്, ആടുതോമയുടെ പരിണാമം ജൂറിക്ക് കണ്ടെത്താനാകാതെ പോയതിനാലാണെന്നാണ് ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയ ഡോ രാജേന്ദ്ര ബാബുവിന്റെ പ്രതികരണം.

സ്ഫടികത്തിന് അവാര്‍ഡ് കിട്ടാതെ പോയതിന്റെ കാരണമായി ജൂറി അംഗങ്ങളില്‍ ഒരാള്‍ പറഞ്ഞത് ‘പൊലാടി മോനേ എന്നൊക്കെ വിളിച്ച് ഒരു സിനിമ തുടങ്ങി, ആടിന്റെ ചോര കുടിക്കുന്ന പ്രാകൃത രീതി’ എന്നിവകൊണ്ടൊക്കെയാണ് എന്നാണ്. സിനിമയ്ക്ക് രണ്ട് സാധ്യതകളാണുള്ളത്. ഇതുപോലെ തല്ലിപ്പഠിക്കുന്ന ഒരു കുട്ടി, ആടുതോമയായി മാറാം, ആടുതോമയായി മാറാതെയും ഇരിക്കാം.

പക്ഷെ ഇവിടെ ഒരു കഥാപാത്രം അച്ഛന്റെ പീഡനങ്ങളിലൂടെ പരുവപ്പെട്ട് സന്യാസിയായി മാറിയില്ല, ആടുതോമയായി മാറി. അതാണ് പരിണാമം. അത് കണ്ടെത്താന്‍ ആ കാലഘട്ടത്തില്‍ അവാര്‍ഡ് ജൂറികള്‍ക്ക് കഴിഞ്ഞില്ല. ജനത മോഷന്‍ പിക്‌ചേഴ്‌സിന്റെ യൂട്യൂബ് ചാനലില്‍ അദ്ദേഹം പറഞ്ഞു.

Latest Stories

INDIAN CRICKET: നിന്റെ ശരീരം ഒരു ചവറ്റുകുട്ടയല്ല അതിൽ മാലിന്യം ഇടരുത്, 72 ആം വയസിലും കളിക്കണം; ഇന്ത്യൻ താരത്തിന് ഉപദേശവുമായി ഇതിഹാസം

അനധികൃതമായി സാമൂഹ്യ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സംഭവം; 16 ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍; തീരുമാനം മന്ത്രിസഭായോഗത്തില്‍

IPL 2025: എന്താണ് വൈഭവ് സഞ്ജുവിനോട് പക വല്ലതും ഉണ്ടോ, വിക്കറ്റ് നേട്ടത്തിന് പിന്നാലെ കട്ട കലിപ്പൻ ആഘോഷം നടത്തി പേസർ; വീഡിയോ കാണാം

ബിജെപി ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലം; പിസി ജോര്‍ജിന്റെ കൂടെ ഒരു മരപ്പട്ടി പോലുമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

RR VS KKR: എന്റെ പൊന്ന് സഞ്ജു ഇങ്ങനെ പോയാൽ കാത്തിരിക്കുന്നത് വമ്പൻ പണി, ഇഷാനും രാഹുലും നമ്മളായിട്ട് കാര്യങ്ങൾ എളുപ്പമാക്കല്ലേ; സ്ഥിരത ഇനി കോമഡിയല്ല സാംസൺ

ആദിവാസി മേഖലയിലെ അമേരിക്കന്‍ കമ്പനിയുടെ പരീക്ഷണം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ജാതിവ്യവസ്ഥയുടെ ഭയാനകതയാണ് പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്; വിഷയം ഗൗരവത്തിലെടുക്കണമെന്ന് ആനി രാജ

'എപ്പോള്‍ ഞാന്‍ എഴുന്നേറ്റാലും...', തന്നെ സംസാരിക്കാന്‍ ഓം ബിര്‍ല അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി; 'ഇതല്ല സഭ നടത്തേണ്ട രീതി'

അഡ്മിഷന്‍ വേണമെങ്കില്‍ ലഹരിയോട് 'നോ' പറയണം; പുതിയ പദ്ധതിയുമായി കേരള സര്‍വകലാശാല