'കല്‍ക്കി' സിനിമയുടെ ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന! അനുമതി നല്‍കിയത് തെലങ്കാന സര്‍ക്കാര്‍; അധിക പ്രദര്‍ശനങ്ങള്‍ക്കും അനുമതി

പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’ കാണാന്‍ ആരാധകര്‍ക്ക് കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരും. ഈ മാസം 27ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് തെലങ്കാന സര്‍ക്കാര്‍. റിലീസ് ദിവസമായ ജൂണ്‍ 27 മുതല്‍ എട്ട് ദിവസത്തേക്കാണ് (ജൂലൈ നാല് വരെ) ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതിയായിരിക്കുന്നത്.

ഈ ദിവസങ്ങളില്‍ തെലങ്കാനയില്‍ ചിത്രത്തിന് അധിക പ്രദര്‍ശനങ്ങള്‍ ഉണ്ടാവും. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റിലീസ് ദിവസം പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ആദ്യ പ്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

ജിഎസ്ടി ഉള്‍പ്പെടെ 200 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. എട്ട് ദിവസം അഞ്ച് ഷോ വീതം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. സിംഗിള്‍ സ്‌ക്രീനുകള്‍ക്ക് 75 രൂപയും മള്‍ട്ടിപ്ലെക്‌സുകളില്‍ 100 രൂപയും അധികം ഈടാക്കാം. ഈ വര്‍ധനവ് താത്ക്കാലികമായാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. എക്‌സ്ട്രാ ഷോകള്‍ക്ക് സിംഗിള്‍ സ്‌ക്രീനുകളില്‍ 377 രൂപയും മള്‍ട്ടിപ്ലെക്‌സുകളില്‍ 495 രൂപയും കൊടുക്കേണ്ടി വരുമ്പോള്‍ സാധാരണ പ്രദര്‍ശനങ്ങള്‍ക്ക് ഇവിടങ്ങളില്‍ യഥാക്രമം 265, 413 രൂപ എന്ന നിരക്ക് കൊടുക്കേണ്ടി വരുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

മാസാവസാനം റിലീസ് ചെയ്യുന്നതിനാല്‍ ഈ നിരക്ക് താങ്ങാനാവുന്നതല്ലെന്നും ചര്‍ച്ചകളില്‍ പറയുന്നുണ്ട്. തെലുങ്ക് സിനിമ തന്നെ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഈ നിരക്കിന് ടിക്കറ്റെടുത്ത് സിനിമ കാണാന്‍ ആരെങ്കിലും വരുമോയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

അതേസമയം, നാഗ് അശ്വിന്റെ സംവിധാനത്തില്‍ എത്തുന്ന കല്‍ക്കി ഹോളിവുഡ് സ്‌റ്റൈലില്‍ ആണ് ഒരുക്കിയിരിക്കുന്നത്. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തിലെ നായിക. കമല്‍ ഹാസന്‍ വില്ലനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമിതാഭ് ബച്ചന്‍ ആണ്. ദിഷ പഠാനി, ശോഭന, അന്ന ബെന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

Latest Stories

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വിലയിരുത്തലുകള്‍

ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

പണം വാഗ്ദാനം ചെയ്ത് ആളെക്കൂട്ടി, പിന്നാലെ പണത്തിന് പകരം ഭീഷണി; അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ഭീഷണി

നിന്റെ സഹായം വേണ്ട ഞങ്ങൾക്ക്, സർഫ്രാസിനെ വിരട്ടിയോടിച്ച് രവിചന്ദ്രൻ അശ്വിൻ; വിമർശനം ശക്തം

അമ്മയുടെ ഓഹരിക്കായി മക്കള്‍, വൈഎസ്ആര്‍ കുടുംബത്തിലെ ഓഹരി തര്‍ക്കം

ട്രെയിൻ യാത്രയ്ക്കിടെ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

'മെഗാസ്റ്റാർ മമ്മൂട്ടി' എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ