'വേലായുധത്തിന്' രണ്ടാം ഭാഗം; അമ്പരന്ന് ആരാധകര്‍

2011ല്‍ തിയേറ്ററുകളിലെത്തിയ വിജയ്യുടെ സൂപ്പര്‍ഹിറ്റ് ചിത്രം ‘വേലായുധ’ത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ആ വര്‍ഷത്തെ മികച്ച കളക്ഷന്‍ ലഭിച്ച തമിഴ് സിനിമകളില്‍ ഒന്നായിരുന്നു ‘വേലായുധം’. തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന ഖ്യാതിയും ഈ ചിത്രത്തിന് ഉണ്ടായിരുന്നു.

വേലായുധം 2011 ഒക്ടോബര്‍ 26ന് ദീപാവലി ദിനത്തില്‍ റിലീസ് ചെയ്യുകയും ‘റാ വണ്‍’, ‘ഏഴാം അറിവ്’ എന്നീ ചിത്രങ്ങളുമായി കടുത്ത മത്സരം നടത്തുകയും ചെയ്തിരുന്നു. ലോകമെമ്പാടും 820ലധികം പ്രിന്റുകളോടെയാണ് ചിത്രം റിലീസ് ചെയ്തത്.

കര്‍ണാടകയില്‍ നൂറോളം തിയേറ്ററുകളിലും കേരളത്തില്‍ 120 തിയേറ്ററുകളിലും റിലീസ് ചെയ്തു. മോഹന്‍ രാജ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം ആസ്‌കാര്‍ ഫിലിംസിന്റെ ബാനറില്‍ വി രവിചന്ദ്രന്‍ ആണ് നിര്‍മ്മിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത് വിജയ് ആന്റണി ആയിരുന്നു.

ജെനീലിയ ഡിസൂസ, ഹന്‍സിക മൊട്‌വാനി, സന്താനം, ശരണ്യ മോഹന്‍, സൂരി, അഭിമന്യു സിംഗ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തി.

Latest Stories

നടന്ന കാര്യങ്ങള്‍ അല്ലേ സിനിമയിലുള്ളത്? എമ്പുരാന് ഇപ്പോള്‍ ഫ്രീ പബ്ലിസിറ്റിയാണ്: ഷീല

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിന്റെ ആത്മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും

വഖഫ് ഭൂമി അള്ളാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യുന്നത്; വില്‍ക്കപ്പെടാനോ ദാനം ചെയ്യപ്പെടാനോ പാടില്ല; മതേതര പാര്‍ട്ടികള്‍ നീതിപൂര്‍വ്വം ചുമതല നിര്‍വ്വഹിക്കണമെന്ന് സമസ്ത

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്; പത്ത് പ്രതികൾക്ക് ജാമ്യം നൽകി ഹൈക്കോടതി

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ആരോപണ വിധേയനായ യുവാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

അവസാന ഓവറില്‍ സെഞ്ച്വറിക്ക് വേണ്ടത് 14 റണ്‍സ്, ചെന്നൈ ലെജന്‍ഡിനെ അടിച്ചുപറത്തി മൂന്നക്കം തികച്ച കോഹ്ലി, വീഡിയോ കാണാം

INDIAN CRICKET: രാഹുൽ അയ്യരും ടീമിലേക്ക്, കോഹ്‌ലിയും രോഹിതും പുറത്തേക്ക്; ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടീമിൽ വമ്പൻ മാറ്റങ്ങൾക്ക് സാധ്യത; റിപ്പോർട്ട് നോക്കാം

ആലിയ ഭട്ടുമായി എന്നെ താരതമ്യപ്പെടുത്തരുത്, അതിലേക്ക് എന്നെ തള്ളിവിടരുത്.. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്: ശാലിനി പാണ്ഡെ

'ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നൽകാറുണ്ട്'; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി

'കോൺഗ്രസ് കാലത്തെ നടപടികൾ പോലെയല്ല, ആർക്കും ഈ ബില്ലിനെ ചോദ്യം ചെയ്യാനാവില്ല'; മന്ത്രി കിരൺ റിജിജു