ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതി; മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം; ഉത്തരവ് പിതാവിന്റെ ഹര്‍ജിയെ തുടര്‍ന്ന്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണത്തിനാണ് ഹൈക്കോടതിയുടെ ഉത്തരവ്. ബാലഭാസ്‌കറിന്റെ പിതാവ് കെസി ഉണ്ണി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സിബിഐയ്ക്ക് കോടതി നല്‍കിയ നിര്‍ദ്ദേശം.

സംഭവത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നേരത്തേ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും സിബിഐയും ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന കണ്ടെത്തലില്‍ ആയിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവ്. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കേസിന്റെ എല്ലാ വശങ്ങളും സിബിഐ പരിശോധിച്ചിട്ടില്ലെന്നുമാണ് കെസി ഉണ്ണിയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നത്.

സംഭവത്തില്‍ ഗൂഢാലോചനയ്ക്ക് സാധ്യതയുണ്ടെന്ന തരത്തിലുള്ള ചില വെളിപ്പെടുത്തലുകള്‍ നേരത്തേ പുറത്ത് വന്നിരുന്നു. ഇത് കൂടാതെ അപകടത്തിന്റെ ദൃക്‌സാക്ഷികളും ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സിബിഐ ഇത്തരം കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് അന്വേഷണം നടത്തിയതെന്നാണ് ആരോപണം.

ഇതേ തുടര്‍ന്നാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. മകന്റെ മരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം അറിയാന്‍ പിതാവിന് അവകാശമുണ്ടെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

Latest Stories

'ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പൊല്യൂഷന്‍, ഇന്‍ഷുറന്‍സ് മറ്റ് പിഴ ഈടാക്കരുത്'; ട്രാൻസ്പോർട്ട് കമ്മീഷണർ

RR VS DC: ഇവനെയൊക്കെ തീറ്റിപ്പോറ്റുന്ന പൈസയ്ക്ക് രണ്ട് വാഴ വച്ചാല്‍ മതിയായിരുന്നു, വീണ്ടും ഫ്‌ളോപ്പായ ഡല്‍ഹി ഓപ്പണറെ നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

സുപ്രിം കോടതിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ വീട് പൊളിച്ചുമാറ്റി; ബുൾഡോസർ രാജിൽ ഹൈക്കോടതിയോട് മാപ്പ് പറഞ്ഞ് നാഗ്‌പൂർ മുനിസിപ്പൽ കമ്മീഷണർ

RR VS DC: ആദ്യ കളിയില്‍ വെടിക്കെട്ട്, പിന്നെ പൂജ്യത്തിന് പുറത്ത്, കരുണ്‍ നായരെ ആദ്യമേ പറഞ്ഞുവിട്ട് രാജസ്ഥാന്‍, വീഡിയോ

വഖഫ് ബിൽ വർഗീയതയും മതങ്ങൾ തമ്മിലുള്ള അകൽച്ചയും കൂട്ടി;കാവൽക്കാരായ ഭരണകൂടം കയ്യേറ്റക്കാരായി; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

INDIAN CRICKET: ഞാന്‍ വീണ്ടും ഓപ്പണറായാലോ, എന്തൊക്കെയാണ് ഇവിടെ നടക്കുന്നേ, ആ മത്സരത്തിന് ശേഷം തോന്നിയ കാര്യത്തെ കുറിച്ച് രോഹിത് ശര്‍മ്മ

വഖഫ് ബിൽ കൊണ്ട് മുനമ്പം പ്രശ്നം തീരില്ല, ബി ജെ പിയുടെ രാഷ്ട്രീയ മുതലെടുപ്പ് പൊളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ല, സൺഡേ ക്ലാസിലും മദ്രസകളിലും ലഹരിവിരുദ്ധ പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി

ആ തെറ്റ് ആവര്‍ത്തിക്കരുത്!

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിനായി നാലര ലക്ഷം രൂപ അനുവദിച്ചു, നടക്കുന്നത് ആറാംഘട്ട പരിപാലനം