'വരാഹരൂപ'ത്തിന് വീണ്ടും വിലക്ക്; തൈക്കുടം ബ്രിഡ്ജിന്റെ ഹര്‍ജി തളളിയ ഉത്തരവിന് സ്റ്റേ

കോപ്പിയടി വിവാദത്തില്‍ തൈക്കുടം ബ്രിഡ്ജിന്റെ ഹര്‍ജി തള്ളിയ കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. ജസ്റ്റിസ് പി. സോമരാജന്റെ സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. ‘കാന്താര’ സിനിമയിലെ ‘വരാഹരൂപം’ ഗാനം കോപ്പിയടിച്ചതാണെന്ന് വ്യക്തമാക്കി മാതൃഭൂമിയും തൈക്കുടം ബ്രിഡ്ജുമാണ് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ മാസമാണ് തങ്ങളുടെ ‘നവരസം’ ഗാനം കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് തൈക്കുടം ബ്രിഡ്ജ് സിനിമയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തൈക്കുടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജരായത്.

പിന്നാലെ തൈക്കുടം ബ്രിഡ്ജിന്റെ ഹര്‍ജിയില്‍ വരാഹരൂപം സിനിമയില്‍ ഉപയോഗിക്കുന്നത് കോഴിക്കോട് സെഷന്‍സ് ജില്ലാ കോടതി വിലക്കിയിരുന്നു. വിഷയത്തില്‍ അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായതിനെ തുടര്‍ന്ന് ജില്ലാ കോടതി തൈക്കുടം ബ്രിഡ്ജിന്റെ ഹര്‍ജി തള്ളിയത്.

ഇതിനെതിരെ തൈക്കുടം വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം വരാഹരൂപം ഗാനം ഉപയോഗിക്കുന്നതിനെതിരെ പാലക്കാട് ജില്ലാ കോടതി നവംബര്‍ രണ്ടിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്.

Latest Stories

IPL 2025: എന്തുകൊണ്ട് ധോണി വൈകി ബാറ്റ് ചെയ്യുന്നത്, ആ കാരണം മനസിലാക്കി അയാളെ ട്രോളുക: സ്റ്റീഫൻ ഫ്ലെമിംഗ്

റീ എഡിറ്റഡ് എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍; ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന സീന്‍ കട്ട് ചെയ്യും, വില്ലന്റെ പേരും മാറും

IPL 2025: മത്സരത്തിന്റെ പകുതി ആയപ്പോൾ തോറ്റെന്ന് കരുതി, അവസാനം രക്ഷകനായത് അവന്മാരാണ്: റിയാൻ പരാഗ്

'ആണവ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാനെ ബോംബിട്ട് തകർത്തുകളയും'; ഭീഷണി മുഴക്കി ട്രംപ്

IPL 2025: നിതീഷ് അല്ലായിരുന്നു അവനായിരുന്നു മാൻ ഓഫ് ദി മാച്ച് അവാർഡ് കൊടുക്കേണ്ടത്, ആ മികവിന്....; തുറന്നടിച്ച് സുരേഷ് റെയ്ന

ഭൂനികുതിയും കോടതി ഫീസുകളും അടക്കമുള്ളവ വർധിക്കും; ബജറ്റിൽ പ്രഖ്യാപിച്ച നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ

'സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം'; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി മേഘയുടെ കുടുംബം

ആശ സമരം അമ്പതാം ദിവസത്തിലേക്ക്; ഇന്ന് ആശമാർ മുടിമുറിച്ച് പ്രതിഷേധിക്കും

IPL 2025: എന്നെ ചെണ്ടയെന്ന് വിളിച്ചവർക്കുള്ള മറുപടിയാണ് ഇത്; ആർച്ചറിന്റെ നേട്ടത്തിൽ കൈയടിച്ച് ആരാധകർ

മെസി കോപ്പ അമേരിക്ക നേടിയത് റഫറിമാരുടെ സഹായം കൊണ്ടാണ്, അല്ലെങ്കിൽ ഞങ്ങൾ കൊണ്ട് പോയേനെ: ജെയിംസ് റോഡ്രിഗസ്