ആ ദുഷ്ടന്‍ മോഹന്‍ലാലിന്റെ മോന്തയ്ക്കിട്ട് ഒന്ന് കൊടുക്കാനാണ് അന്ന് തോന്നിയത്; 'നാടോടിക്കാറ്റ്' ഷൂട്ടിംഗ് ഓര്‍മ്മകളുമായി ശ്രീനിവാസന്‍

മോഹന്‍ലാലും ശ്രീനിവാസനും ഒന്നിച്ചെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘നാടോടിക്കാറ്റ്’. ചിത്രത്തിലെ ‘കരകാണാ കടലല മേലെ’ എന്ന ഗാനത്തിന് ദാസനും വിജയനും ചുവടുവച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഇതുവരെ നൃത്തം ചെയ്തിട്ടില്ലാത്ത തനിക്ക് കിട്ടിയ അടിയായിരുന്നു ആ ഗാനം എന്നാണ് ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ ഒരിക്കല്‍ പറഞ്ഞത്.

ദാസനും വിജയനും കാണുന്ന സ്വപ്നമാണ് ആ ഗാനരംഗം. ദുബായിലെത്തി കാശുകാരായി അവിടെ തരുണീമണികളുമായി നൃത്തം ചെയ്യുന്നതാണ്. ആ പാട്ട് ചിത്രീകരണ സമയം ഒരു ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്. മധുരാശിയിലെ മറീന ബീച്ചില്‍ ഒരു രാത്രിയിലാണ് ഈ ഗാനം ചിത്രീകരിക്കാന്‍ തീരുമാനിച്ചത്.

ദാസന്റെ കൂടെ വിജയനും ഡാന്‍സ് ചെയ്യണം എന്നറിഞ്ഞപ്പോള്‍ തന്റെ കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി. ജീവിതത്തില്‍ ഒരിക്കലും താളാത്മകമായി ശരീരം ചലിപ്പിച്ചിട്ടില്ലാത്ത താന്‍ ഡാന്‍സ് ചെയ്യുക. ബീച്ചില്‍ താന്‍ നില്‍ക്കുന്ന ഭാഗം പിളര്‍ന്ന് പാതാളത്തിലേക്ക് പോയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച നിമിഷമാണത്.

സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് ദാസന്‍ ഡാന്‍സ് ചെയ്യുമ്പോള്‍ വിജയന്‍ മാറി നിന്ന് കണ്ട് ആസ്വദിച്ചാല്‍ പോരേയെന്ന ചോദിച്ചു. അത് പറ്റില്ല സ്വപ്‌നം രണ്ടുപേരുടെയും ആണ് ഡാന്‍സ് ചെയ്യണമെന്ന് പറഞ്ഞു. തിരക്കഥ എഴുതുന്ന സമയത്ത് തന്നോട് ബഹുമാനം കാണിച്ച സത്യന്‍ അന്തിക്കാടിന്റെ മറ്റൊരു ക്രൂര മുഖം കണ്ട് താന്‍ ഞെട്ടി തരിച്ചു.

യാതൊരു കാരുണ്യവുമില്ലാതെ താനും ഡാന്‍സ് ചെയ്യണമെന്ന് നിര്‍ബന്ധിക്കുകയാണ്. തന്നെ രക്ഷിക്കാന്‍ ആരുമില്ല. താന്‍ ബീച്ചിലെ ഇരുട്ടില്‍ പോയി നിന്നു. പാട്ടിനൊപ്പം ശരീരം അനക്കാന്‍ ശ്രമിച്ചു. ഇല്ല പറ്റുന്നില്ല. സ്റ്റീല്‍ കമ്പി പോലെ ശരീരം അനങ്ങാതെ നില്‍ക്കുകയാണ്. അതിനിടെ ഡാന്‍സ് മാസ്റ്റര്‍ ടേക്ക് വിളിച്ചു. എന്ത് ടേക്ക്.

താന്‍ അവിടെ നിന്ന് നോക്കുമ്പോള്‍ ഉണ്ട്. മറ്റേ ദുഷ്ടന്‍ മോഹന്‍ലാല്‍ പാല്‍പായസം കുടിക്കുന്നത് പോലെ, പയര്‍ പയര്‍ പോലെ ഡാന്‍സ് റിഹേഴ്സല്‍ ചെയ്യുകയാണ്. അത് കണ്ടപ്പോള്‍ അയാളുടെ മോന്തയ്ക്കിട്ട് ഒന്ന് കൊടുക്കാനാണ് തോന്നിയത്. അവസാനം താന്‍ ഒരു ജീവച്ഛവം പോലെ മോഹന്‍ലാലിനും ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കും ഇടയില്‍ പോയി നിന്നു.

പിന്നെ സംഭവിച്ചത് എന്താണെന്ന് ഓര്‍മയില്ല. താന്‍ വീഴുന്നതും പെണ്‍പിള്ളേരും മോഹന്‍ലാലുമൊക്കെ പരിഹസിച്ച് ചിരിക്കുന്നതും അര്‍ദ്ധ ബോധാവസ്ഥയില്‍ ഓര്‍മയുണ്ട്. ഇന്നും ആ പാട്ട് ടിവിയില്‍ വരുമ്പോള്‍ മനസമാധാനത്തിന് വേണ്ടി അത് ഓഫ് ചെയ്ത് വല്ല കടല്‍ക്കരയിലും പുഴക്കരയിലും പോയി ഇരിക്കാറാണ് പതിവ് എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.

Latest Stories

ട്രംപിന്റെ ഇരുട്ടടിയ്ക്ക് ചൈനയുടെ തിരിച്ചടി; ലോകരാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് സൂചന; യുഎസ്-ചൈന വ്യാപാരയുദ്ധം മുറുകുന്നു

CSK VS PKBS: ഉള്ളത് പറയാമല്ലോ ആ ചെന്നൈ താരത്തെ പേടിച്ചാണ് അങ്ങനെ തീരുമാനം എടുത്തത്, യുസ്‌വേന്ദ്ര ചാഹലിന് ഒരു ഓവർ മാത്രം നൽകിയതിന്റെ കാരണം വെളിപ്പെടുത്തി ശ്രേയസ് അയ്യർ

RR VS GT: ഗില്ല് പോയാലെന്താ, ഗുജറാത്തിന് രക്ഷകനായി ഇവനുണ്ട്, രാജസ്ഥാനെതിരെ കത്തിക്കയറി താരം, മിസ്റ്റര്‍ കണ്‍സിസ്റ്റന്റിന് കയ്യടിച്ച് ആരാധകര്‍

RR VS GT: ഹസരങ്കയെ പുറത്താക്കി രാജസ്ഥാന്‍ ടീം, സഞ്ജുവിന് ഇതെന്തുപറ്റി, കാരണമിത്, ഇങ്ങനെ കാണിച്ചത് ശരിയായില്ലെന്ന് ആരാധകര്‍

'നിങ്ങള്‍ക്ക് വേണ്ടത് എന്റെ ചോര, അത് അത്ര വേഗം കിട്ടുമെന്ന് കരുതേണ്ട'; മാസപ്പടിക്കേസില്‍ വീണ വിജയന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി

ലഹരിക്കെതിരായ യുദ്ധം തുടങ്ങേണ്ടത് വീടുകളില്‍ നിന്ന്; മഹായജ്ഞത്തില്‍ നാടിന്റെ പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി

RR VS GT: ഗുജറാത്തിനെ തകര്‍ത്തടിച്ച് സഞ്ജുവും പരാഗും, വിജയപ്രതീക്ഷയുമായി ഇറങ്ങിയപ്പോള്‍ രാജസ്ഥാന് സംഭവിച്ചത്, ഗില്ലും സായി സുദര്‍ശനും തിരിച്ചുകൊടുത്തു

കല്യാണ്‍ ജൂവലേഴ്‌സില്‍ വിഷു-ഈസ്റ്റര്‍ ഓഫര്‍ ആരംഭിച്ചു; പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവ്

IPL 2025: എന്താണ് സംഭവിക്കുന്നത് എന്ന് വിശ്വസിക്കാന്‍ പറ്റാത്ത സമയമായിരുന്നു, അന്ന് ഞാന്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചു, കോഹ്ലിയെ കുറിച്ച് വെളിപ്പെടുത്തി ദേവ്ദത്ത് പടിക്കല്‍

'കള്ളന്‍മാര്‍ കിയ മോട്ടോഴ്‌സിന്റെ കപ്പലില്‍ തന്നെ'; ആന്ധ്രയിലെ ഫാക്ടറിയില്‍ നിന്ന് മോഷണം പോയത് 900 കിയ എന്‍ജിനുകള്‍; ജീവനക്കാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം