നമ്മുടെ നാട്ടിലെ പെണ്ണല്ലേ, എന്തിന് ബഹുമാനം കൊടുക്കണം.. എന്തിന് തുല്യ പ്രതിഫലം കൊടുക്കണമെന്ന് അവര്‍ കരുതും; അന്ന് നയന്‍താരയും കാവ്യയും പറഞ്ഞത്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാള സിനിമാ രംഗത്തെ പല പ്രമുഖ താരങ്ങളും വെട്ടിലായിരിക്കുകയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ മുതിര്‍ന്ന നടിമാര്‍ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തുന്നുണ്ട്. ഇതിനിടെ മലയാള സിനിമയില്‍ താന്‍ കണ്ട പ്രശ്‌നങ്ങളെ കുറിച്ച് ലളിതമായി നയന്‍താര ഒരിക്കല്‍ പ്രതികരിച്ചിരുന്നു. നയന്‍താര മാത്രമല്ല, മുമ്പൊരിക്കല്‍ കാവ്യ മാധവനും ഈ വിഷയത്തില്‍ സംസാരിച്ചിരുന്നു.

നടിമാര്‍ അന്ന് പറഞ്ഞ വാക്കുകള്‍ ഇന്ന് വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ഒരു തമിഴ് മാധ്യമത്തോടാണ് നയന്‍താര പ്രതികരിച്ചത്. ”ബോംബെയില്‍ നിന്ന് വരുന്ന നായികമാരാണെങ്കില്‍ അവര്‍ക്ക് ബഹുമാനം നല്‍കും. എന്നാല്‍ സ്വന്തം നാട്ടിലെ കുട്ടിയാണെങ്കില്‍ അതിന്റെ അഡ്വാന്റേജ് എടുക്കും. അതൊരു തെറ്റായല്ല പറയുന്നത്.”

”നമ്മുടെ നാട്ടിലെ പെണ്ണല്ലേ, എന്തിന് കൃതിമമായി ബഹുമാനം കൊടുക്കണമെന്ന് വിചാരിച്ചിട്ടാണ്. പക്ഷെ എങ്കില്‍ പോലും ആര്‍ട്ടിസ്റ്റ് ആര്‍ട്ടിസ്റ്റാണ്. അത് മലയാള സിനിമാ രംഗം ശ്രദ്ധിക്കണം. തമിഴ് സിനിമാ രംഗത്തെ കുറിച്ച് തനിക്ക് പരാതികളൊന്നും ഇല്ല. സ്വന്തം വീട് പോലെയാണ്” എന്നായിരുന്നു നയന്‍താര പ്രതികരിച്ചത്.

2003ല്‍ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയന്‍താര വെള്ളിത്തിരയില്‍ എത്തിയത്. തമിഴില്‍ എത്തിയതോടെയാണ് നയന്‍താര സൂപ്പര്‍ നായികയായി മാറിയത്. അതേസമയം, മലയാളത്തിലെ നായികമാര്‍ക്ക് തുല്യ പ്രതിഫലം ലഭിക്കുന്നില്ല എന്ന പരാതി ആയിരുന്നു കാവ്യ ഉന്നയിച്ചത്.

”അന്യ ഭാഷയില്‍ നിന്നും മലയാളത്തില്‍ വന്ന് അഭിനയിക്കുന്ന നടിമാര്‍ക്ക് കൃത്യമായ പ്രതിഫലമുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് കിട്ടാറില്ല. പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. അവര്‍ എത്ര ലക്ഷം രൂപ ചോദിച്ചാലും അവര്‍ക്ക് കൊടുക്കാന്‍ തയ്യാറാണ്. അവരുടെ കൂടെ അഞ്ചോ ആറോ അസിസ്റ്റന്റുണ്ടെങ്കിലും പ്രശ്‌നമല്ല.”

”ഫൈവ് സ്റ്റാര്‍ ഹോട്ടലിലാകും താമസിക്കുക. തോന്നിയ സമയത്ത് വരികയും പോകുകയും ചെയ്‌തേക്കാം. അപ്പോഴൊക്കെ അവര്‍ക്കുള്ള വില കൂട്ടിക്കൊടുക്കുകയാണ് ചെയ്യുന്നത്” എന്നായിരുന്നു കാവ്യ മാധവന്‍ പറഞ്ഞത്. എന്നാല്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല.

Latest Stories

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി; നടപടി മൊഴി മാറ്റാതിരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷപ്രകാരം

KKR VS CSK: എന്റെ ടീമിലെ വാഴ നീയാണ്, എന്തൊരു പരാജയമാണ് നീ; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി റിങ്കു സിങ്

'കെ സുധാകരന്‍ തുടരട്ടെ പിണറായി ഭരണം തുലയട്ടെ'; കെപിസിസി ഓഫീസിന് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ്; നേതൃത്വത്തെ തുടരെ പ്രതിസന്ധിയിലാക്കി സുധാകര പക്ഷം

പത്ത് ലക്ഷം തലയ്ക്ക് വില, ടിആര്‍എഫിന്റെ ഇപ്പോഴത്തെ തലവന്‍ ഷെയ്ഖ് സജ്ജാദ് ഗുള്‍; കേരളത്തിലും പഠിച്ചിരുന്നതായി എന്‍ഐഎ റിപ്പോര്‍ട്ട്

INDIAN CRICKET: ഇന്ത്യക്ക് വൻ തിരിച്ചടി, ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പാഡഴിച്ച് രോഹിത് ശർമ്മ; ഞെട്ടലോടെ ക്രിക്കറ്റ് ലോകം

തനിക്ക് നഷ്ടപ്പെട്ട മകനുവേണ്ടിയുള്ള തിരിച്ചടിയാണിത്; കൊല്ലപ്പെട്ട 26 പേരും ഇന്ന് സമാധത്തോടെ വിശ്രമിക്കുമെന്ന് ആദില്‍ ഹുസൈന്‍ ഷായുടെ കുടുംബം

മസൂദ് അസറിന്റെ ബന്ധുക്കളുടെ സംസ്‌കാരത്തില്‍ പാക് സൈന്യം; ഇനി ആരും കരുണ പ്രതീക്ഷിക്കരുതെന്ന് മുംബൈയ് ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ മസൂദ് അസര്‍

പാകിസ്ഥാന്‍ വെടിയുതിര്‍ക്കുന്നത് സാധാരണക്കാരായ കശ്മീരികള്‍ക്ക് നേരെ; പൂഞ്ചില്‍ നടന്ന പാക് ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു; ഓപ്പറേഷന്‍ സിന്ദൂറില്‍ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് രാജ്‌നാഥ് സിംഗ്

ഓപ്പറേഷന്‍ സിന്ദൂര്‍: എവിടെയെല്ലാം, എങ്ങനെ?

തിരിച്ചടിച്ചു എന്നൊക്കെ കേട്ടാല്‍ ആവേശമോ അഭിമാനമോ തോന്നില്ല; സമാധാനത്തോളം വലുതല്ല മറ്റൊന്നും, ഓപ്പറേഷന്‍ സിന്ദൂരയെ വിമര്‍ശിച്ച് എസ് ശാരദക്കുട്ടി