വളര്‍ത്തുമൃഗങ്ങള്‍ക്കും ഇനി ബസില്‍ യാത്രചെയ്യാം; പരിഷ്‌കാരവുമായി കര്‍ണാടക ആര്‍.ടി.സി.

വളര്‍ത്തുമൃഗങ്ങളെ ബസില്‍ കൊണ്ടുപോകരുതെന്ന നിബന്ധന കര്‍ണാടക ആര്‍.ടി.സി. അധികൃതര്‍ എടുത്തുകളഞ്ഞു. ടിക്കറ്റെടുത്താല്‍ വളര്‍ത്തുമൃഗങ്ങളെയും ഇനി കയറ്റാം. നായയ്ക്ക് മുതിര്‍ന്നയാളുടെ ടിക്കറ്റ് നിരക്കാണ് നല്‍കേണ്ടത്. എന്നാല്‍ പക്ഷികള്‍, പൂച്ച, മുയല്‍ തുടങ്ങിയവയ്ക്ക് കുട്ടികളുടെ നിരക്ക് നല്‍കിയാല്‍ മതി.

കര്‍ണാടക ആര്‍.ടി.സി. കഴിഞ്ഞദിവസം പുറത്തിറക്കിയ സര്‍ക്കുലറിലാണ് പുതിയ നിര്‍ദേശങ്ങള്‍. വളര്‍ത്തുമൃഗങ്ങളെ ബസില്‍ കയറ്റാത്തത് ഒട്ടേറെ പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. പക്ഷികളെയുംമറ്റും ബസില്‍ കൊണ്ടുപോകുമ്പോള്‍ എങ്ങനെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കേണ്ടത് എന്ന് വ്യക്തമല്ലാത്തതിനാല്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടാകുന്നതും പതിവാണ്.

മറ്റുയാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കുക, സീറ്റുകള്‍ നശിപ്പിക്കുക തുടങ്ങിയവയ്ക്ക് വളര്‍ത്തുമൃഗങ്ങളുടെ ഉടമ ഉത്തരവാദിയായിരിക്കും. ആവശ്യമെങ്കില്‍ നഷ്ടപരിഹാരം നല്‍കാനും ഉടമ ബാധ്യസ്ഥനായിരിക്കും. വളര്‍ത്തുമൃഗങ്ങളുമായി കയറുന്നവരോട് ജീവനക്കാര്‍ മാന്യമായി പെരുമാറണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.

മുതിര്‍ന്ന വ്യക്തി ഇനിമുതല്‍ ബസില്‍ കൊണ്ടുപോകുന്ന ലഗേജ് 30 കിലോയില്‍ കൂടിയാല്‍ കൂടുന്ന ഓരോ യൂണിറ്റിനും 10 രൂപ ഈടാക്കും. 20 കിലോ ആണ് ഒരു യൂണിറ്റ്. കുട്ടികള്‍ക്ക് സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുന്ന ലഗേജിന്റെ പരമാവധി ഭാരം 15 കിലോ ആയിരിക്കും. തൂക്കിനോക്കാനുള്ള ഉപകരണമില്ലെങ്കില്‍ കണ്ടക്ടര്‍ക്ക് ടിക്കറ്റ് ഈടാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാം.

Latest Stories

ഭീകരര്‍ പ്രദേശം വിട്ടുപോയിട്ടില്ല, ഭക്ഷണവും അവശ്യസാധനങ്ങളും കരുതിയിട്ടുണ്ട്; ആശയ വിനിമയത്തിന് അത്യാധുനിക ചൈനീസ് ഉപകരണങ്ങള്‍; വെളിപ്പെടുത്തലുമായി എന്‍ഐഎ

സ്വന്തം പൗരന്മാരെ തിരികെ എത്തിക്കാന്‍ തയ്യാറാകാതെ പാകിസ്ഥാന്‍; വാഗ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി പാക് പൗരന്മാര്‍

'സര്‍ബത്ത് ജിഹാദി'ല്‍ ബാബ രാംദേവിനെതിരെ വടിയെടുത്ത് ഡല്‍ഹി കോടതി; 'അയാള്‍ അയാളുടെതായ ഏതോ ലോകത്താണ് ജീവിക്കുന്നത്'; ഇനി കോടതിയലക്ഷ്യ നടപടി; റൂഹ് അഫ്‌സ തണുപ്പിക്കുക മാത്രമല്ല ചിലരെ പൊള്ളിക്കും

എന്നെ കണ്ട് ആരും പഠിക്കരുത്, സര്‍ക്കാര്‍ വില്‍ക്കുന്ന മദ്യമാണ് ഞാന്‍ കുടിക്കുന്നത്.. ഇപ്പോള്‍ പ്രേമത്തിലാണ്, ഇനിയും പ്രേമപ്പാട്ടുകള്‍ വരും: വേടന്‍

അമരാവതിയില്‍ വീണ്ടും നരേന്ദ്ര മോദിയെത്തുന്നു; തലസ്ഥാന നഗരിയില്‍ 49,040 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടാന്‍

വേനൽക്കാലം ഇനി തണ്ണിമത്തന്റെ ദിനങ്ങൾ

ക്രിക്കറ്റിലും ഇപ്പോൾ പ്രായത്തടത്തിപ്പ് തുടങ്ങിയോ? വൈഭവിനെ ട്രോളി വിജേന്ദർ സിംഗ്; എക്‌സിലെ പോസ്റ്റ് ചർച്ചയാകുന്നു

മോട്ടോര്‍വാഹന വകുപ്പിന് കുടിവെള്ളം പോലും നല്‍കേണ്ടെന്ന് സി-ഡിറ്റ്; വ്യാഴാഴ്ച മുതല്‍ മോട്ടോര്‍വാഹന വകുപ്പ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയേക്കും

MI VS RR: ഇതിലും വലുതൊക്കെ ചെയ്യാൻ ആർക്ക് പറ്റും, രാജസ്ഥനായി കൈയടിച്ച് സോഷ്യൽ മീഡിയ; ഇന്നത്തെ മത്സരത്തിന് ആ പ്രത്യേകത

'മീഷോയില്‍ നിന്നും വാങ്ങിയ അക്വാമാന്‍'; പിടിവള്ളി കിട്ടാതെ സൂര്യ, കേരളത്തില്‍ തണുപ്പന്‍ പ്രതികരണം!