ശബരിമലയില്‍ സൗകര്യങ്ങള്‍ കൂട്ടണം; ഭക്തരെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്; സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി മുന്‍ ദേവസ്വം മന്ത്രി ജി സുധാകരന്‍

ശബരിമലയിലെ തിരക്കില്‍ സര്‍ക്കാരിനെയും ദേവസ്വം മന്ത്രിയെയും കുറ്റപ്പെടുത്തി സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ ദേവസ്വംമന്ത്രിയുമായ ജി. സുധാകരന്‍. ശബരിമലയിലേക്ക് കൂടുതല്‍ ആളുകള്‍ വരരുതെന്ന് പറയാന്‍ കഴിയില്ല. തീര്‍ത്ഥാടകള്‍ കൂടിയെന്നു കുറ്റപ്പെടുത്തുകയല്ല, സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. ഞാന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ദേവസ്വം ബോര്‍ഡും പൊലീസും ഒത്തുചേര്‍ന്നാണ് എല്ലാ ചെയ്തത്. പൊലീസിനെ ഒഴിവാക്കണമെന്ന തരത്തിലുള്ള അഭിപ്രായം കേട്ടു. തെറ്റായ നിര്‍ദേശമാണത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരുടെ അനുഭവ സമ്പത്ത് പ്രധാനമാണ്. പ്രസിഡന്റും അംഗങ്ങളും കഴിയുന്നത്ര സമയം ശബരിമലയില്‍ ഉണ്ടാകണമെന്നും ജി സുധാകരന്‍ പറഞ്ഞു.

അതേസമയം, ശബരിമലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നെന്ന പ്രചാരണം ചിലയാളുകള്‍ നടത്തുന്നതായി മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. അതിന്റെ ഭാഗമായാണ് ശബരിമല വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനുള്ള നീക്കം നടക്കുന്നത്. നിലയ്ക്കലില്‍ നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരക്ക് കൂടിയതാണ് വിഷയമായത്. മുന്‍പും ഇതേ പോലെ തിരക്ക് സംഭവിച്ചിട്ടുണ്ട്. തീര്‍ഥാടകരില്‍ 30% പ്രായമായവരും കുട്ടികളും ഭിന്നശേഷിക്കാരുമാണ്.

ഇവര്‍ ദര്‍ശനം നടത്തുമ്പോള്‍ അധികം സമയം വേണ്ടി വരുന്നുണ്ട്. നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണവും കൂടി. നിലയ്ക്കലിലടക്കം കൂടുതല്‍ ഇടത്താവളങ്ങള്‍ സൃഷ്ടിച്ച് തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമം നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട സ്ഥലം വനഭൂമിയാണ്. വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനു പരിമിതികള്‍ ഉണ്ട്. ഭക്തര്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സ്ഥലം കുറവാണ്.

വനം വകുപ്പിന്റെ തടസ്സങ്ങള്‍ ഏറെയാണ്. വിമര്‍ശനങ്ങളോടു അസഹിഷ്ണുതയില്ല. തിരുത്തേണ്ടതാണെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കല്‍ ബസ് സ്റ്റാന്‍ഡില്‍നിന്നു തീര്‍ഥാടകര്‍ക്കൊപ്പമാണ് മന്ത്രി പമ്പയിലെത്തിയത്. എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷം സന്നിധാനത്തേക്കു പോയി.

Latest Stories

ശോഭനയുടെ സാരിയുടെ കളര്‍ മാറുന്നത് പോലെ എന്റെ മുടിയുടെ കളറും മാറണം, പക്ഷെ എനിക്ക് പ്രശ്‌നമുണ്ട്: ബേസില്‍ ജോസഫ്

ജബൽപൂരിൽ വൈദികരെ ആക്രമിച്ച സംഭവം; കേസെടുത്ത് പൊലീസ്, ഭാരതീയ ന്യായ സംഹിത പ്രകാരം എഫ്‌ഐആർ

IPL 2025: സെഞ്ച്വറി അടിച്ച് ടീമിനെ തോളിലേറ്റിയ സഞ്ജു, അവസാനം വരെ പൊരുതിയ മത്സരം, എന്നാല്‍ പഞ്ചാബിനെതിരെ അന്ന് രാജസ്ഥാന്‌ സംഭവിച്ചത്.

RR UPDATES: അവനെ ആരും എഴുതിത്തള്ളരുത്, ശക്തനായി അയാൾ തിരിച്ചുവരും; സഹതാരത്തെ പുകഴ്ത്തി സഞ്ജു സാംസൺ

വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്‍ഷന്‍കൂടി; 820 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍; 60 ലക്ഷത്തോളം പേര്‍ക്ക് പണം വീട്ടിലെത്തുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

മകന്‍ തെറ്റ് ചെയ്തിട്ടില്ല, അന്വേഷണത്തെ ഭയക്കുന്നുമില്ല..; ഇന്‍കം ടാക്‌സ് നോട്ടീസിനെതിരെ മല്ലിക സുകുമാരന്‍

വിഷുക്കാലത്തും നെല്‍കര്‍ഷകര്‍ പട്ടിണിയില്‍; കടം വാങ്ങാന്‍ സിബില്‍ സ്‌കോറുമില്ല; അവഗണന തുടര്‍ന്ന് സര്‍ക്കാര്‍

'ഞാൻ പുറത്തിറങ്ങുമ്പോൾ ഒരു മാധ്യമ പ്രവർത്തകൻ പോലും ഉണ്ടാവരുത്'; ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി സുരേഷ് ഗോപി

IPL 2025: നിന്റെ ശിക്ഷ എഴുതാൻ മിക്കവാറും നോട്ട്ബുക്ക് വേണ്ടിവരും, ദിഗ്‌വേഷ് രതിക്ക് വീണ്ടും പണി; ഇത്തവണ കടുത്തു

മധ്യപ്രദേശിന് പിന്നാലെ ഒഡിഷയിലും മലയാളി വൈദികന് മർദനം; പള്ളിയിൽ കയറി പൊലീസ് ക്രൂരമായി മർദിച്ചു, പണം കവർന്നു