ഫുട്ബോൾ ക്ലബ്ബിൽ അവസരം നൽകാമെന്ന് പറഞ്ഞ് തട്ടിയത് 1.85 ലക്ഷം; യുവാവ് അറസ്റ്റിൽ

ഫുട്ബോൾ ക്ലബ്ബിൽ അവസരം നൽകാമെന്ന് പറഞ്ഞ് പണംതട്ടിയ യുവാവ് അറസ്റ്റിൽ. എറണാകുളം ചെല്ലാനം അറയ്ക്കൽ ജോൺ ബോസ്കോയേയാണ് (33) അറസ്റ്റിലായത്. അടൂർ പൊലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്. പലരിൽ നിന്നുമായി 1.85 ലക്ഷം രൂപയാണ് യുവാവ് തട്ടിയെടുത്തത്.

അടൂർ സ്വദേശിയായ യുവാവിൽ നിന്നും ഒന്നര ലക്ഷം രൂപയാണ് ഇയാൾ പലപ്പോഴായി തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഫുട്ബോൾ പ്രേമിയായ യുവാവ് മുംബൈയിലുള്ള ഒരു ഫുട്ബോൾ ക്ലബ്ബിൽ ചേരാൻ വേണ്ടി ചെന്നപ്പോഴാണ് ജോൺ ബോസ്‌കോയെ പരിചയപ്പെടുന്നത്. ക്ലബ്ബിന്റെ ഫിസിയോ തെറപ്പിസ്‌റ്റാണെന്ന് പരിചയപ്പെടുത്തിയാണ് തന്നെ സമീപിച്ചതെന്ന് യുവാവ് പറയുന്നു.

ഈ സമയം മറ്റൊരു ക്ലബ്ബിൽ ചേർക്കാമെന്ന് പറയുകയും ഇതിന് കുറച്ച് പണം ചെലവാകുമെന്നും ജോൺ പറഞ്ഞു. തുടർന്നാണ് പലപ്പോഴായി പണം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് യുവാവ് പണം കൈമാറുകയും ചെയ്തു. എന്നിട്ടും ക്ലബ്ബിലേക്ക് പ്രവേശനം ലഭിക്കാതെ വന്നപ്പോഴാണ് യുവാവ് അടൂർ പൊലീസിൽ പരാതി നൽകിയത്.

Latest Stories

IPL 2025: ഇത്രക്ക് ചിപ്പാണോ മിസ്റ്റർ കോഹ്‌ലി നിങ്ങൾ, ത്രിപാഠിയുടെ വിക്കറ്റിന് പിന്നാലെ നടത്തിയ ആഘോഷം ചീപ് സ്റ്റൈൽ എന്ന് ആരാധകർ; വീഡിയോ കാണാം

IPL 2025: വയസ്സനാലും ഉൻ സ്റ്റൈലും ബുദ്ധിയും ഉന്നൈ വിട്ടു പോകവേ ഇല്ലേ, നൂർ അഹമ്മദിനും ഭാഗ്യതാരമായി ധോണി; മുൻ നായകൻറെ ബുദ്ധിയിൽ പിറന്നത് മാന്ത്രിക പന്ത്; വീഡിയോ കാണാം

IPL 2025: ഏകദിന സ്റ്റൈൽ ഇന്നിംഗ്സ് ആണെങ്കിൽ എന്താ, തകർപ്പൻ നേട്ടം സ്വന്തമാക്കി കോഹ്‌ലി; ഇനി ആ റെക്കോഡും കിങിന്

ഓപ്പറേഷൻ ഡി ഹണ്ട്: ഇന്നലെ രജിസ്റ്റർ ചെയ്തത് 120 കേസുകൾ;ലഹരി വേട്ട തുടരുന്നു

പുറകിൽ ആരാണെന്ന് ശ്രദ്ധിക്കാതെ ആത്മവിശ്വാസം കാണിച്ചാൽ ഇങ്ങനെ ഇരിക്കും, വീണ്ടും ഞെട്ടിച്ച് ധോണി; ഇത്തവണ പണി കിട്ടിയത് ഫിൽ സാൾട്ടിന്

'എമ്പുരാനിലെ ബിജെപി വിരുദ്ധ ഉള്ളടക്കത്തിൽ പ്രതികരിച്ചില്ല, സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വീഴ്ചപ്പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം

ഗാസയിലേക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഇസ്രായേൽ സുപ്രീം കോടതി

മോദികാലത്ത് വെട്ടിയ 'രാജ്യദ്രോഹത്തിന്' ശേഷം ഇതാ സുപ്രീം കോടതിയുടെ ഒരു അഭിപ്രായസ്വാതന്ത്ര്യ ക്ലാസ്!

ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി; വിജ്ഞാപനം പുറത്തിറക്കി

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടി; പ്രതിദിന വേതന നിരക്ക് 369 രൂപ ആയി വർധിപ്പിച്ചു