വര്‍ക്കലയില്‍ 22 പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍; രണ്ട് ഹോട്ടലുകള്‍ അടപ്പിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം വര്‍ക്കലയില്‍ രണ്ട് ഹോട്ടലുകളില്‍ നിന്നായി ഭക്ഷണം കഴിച്ച 22 പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍. ബീച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഹോട്ടലുകളില്‍ നിന്നാണ് ചികിത്സയിലുള്ളവര്‍ ഭക്ഷണം കഴിച്ചത്. ന്യൂ സ്‌പൈസി, എലിഫന്റ് ഈറ്ററി എന്നീ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്.

ചിക്കന്‍ അല്‍ഫാം, കുഴിമന്തി, ഷവര്‍മ തുടങ്ങിയ വിഭവങ്ങളാണ് ചികിത്സയിലുള്ളവര്‍ കഴിച്ചത്. സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രണ്ട് ഹോട്ടലുകളും അടപ്പിച്ചു. നേരത്തെയും ഇരു ഹോട്ടലുകള്‍ക്കെതിരെയും സമാന സംഭവങ്ങളെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടപടിയെടുത്തിട്ടുണ്ട്.

ഇരുസ്ഥാപനങ്ങളും ഒരു മാനേജ്‌മെന്റിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അവധി ദിവസമായ ഇന്നലെ ഇരു ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കും പാഴ്‌സല്‍ വാങ്ങിയവര്‍ക്കുമാണ് രാത്രിയോടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതോടെ ഭക്ഷണം കഴിച്ചവര്‍ ചികിത്സ തേടുകയായിരുന്നു.

Latest Stories

കര്‍ത്തയില്‍ നിന്ന് 90 കോടി രൂപ എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ വാങ്ങി; സതീശന്റെ കവല പ്രസംഗം വാസവദത്തയുടെ ചാരിത്ര പ്രസംഗം പോലെയെന്ന് ബിജെപി

വീണയുടെ എക്‌സാലോജിക് കറക്ക് കമ്പനി; മാസപ്പടി കേസില്‍ മുഖ്യമന്ത്രിയിലേക്ക് അന്വേഷണമെത്തും; കേസുമായി മുന്നോട്ട് തന്നെയെന്ന് ഷോണ്‍ ജോര്‍ജ്

സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസ് വേദിയില്‍ അധ്യക്ഷന്‍

സോഷ്യല്‍ മീഡിയയില്‍ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു; ഭാര്യയെയും ഭാര്യ മാതാവിനെയും കൊലപ്പെടുത്തിയ പ്രതി പിടിയില്‍

ചുവന്ന വിരലുകളും അഴുകിയ ശവത്തിന്റെ ദുർഗന്ധവും; എന്താണ് 'ചെകുത്താന്റെ വിരലുകൾ' ?

'കൂലി'യിൽ സ്പെഷ്യൽ കാമിയോ റോളിൽ ആമിർ ഖാനും; ഒന്നിക്കുന്നത് 30 വർഷങ്ങൾക്ക് ശേഷം!

കേരള സര്‍ക്കാരിന്റേത് ന്യൂനപക്ഷ പ്രീണനം; ധനസഹായം നല്‍കുന്നില്ലെന്ന വാദം വ്യാജമാണെന്ന് ബാലാവകാശ കമ്മീഷന്‍

നവരാത്രി ദിനത്തിൽ എത്തിയ 'നവമി'; അമ്മത്തൊട്ടിലിൽ ഒരു ദിവസം പ്രായമുള്ള പുതിയ അതിഥി

ആദ്യത്തെ ക്രഷ് ആ ബോളിവുഡ് സൂപ്പർ താരം, വസ്ത്രം ധരിക്കാൻ ഒരുപാട് സമയം എടുക്കുന്നത് കരിഷ്മയുടെ ദേഷ്യം പിടിപ്പിക്കുന്ന ശീലം : കരീന കപൂർ

കേരളത്തില്‍ ഇന്നു വൈകിട്ട് മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്; സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാന്‍ നിര്‍ദേശം