കെഎസ്ആർടിസിയിൽ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്. കോൺഗ്രസ് അനുകൂല യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ് പണിമുടക്കുന്നത്. ചൊവ്വാഴ്ച്ച രാത്രി 12 വരെയാണ് പണിമുടക്ക്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു.

ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31% ഡിഎ കുടിശിക അനുവദിക്കുക, ദേശസാൽകൃത റൂട്ടുകളുടെ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പണിമുടക്കിനെ കർശനമായി നേരിടാനാണ് മാനേജ്മെന്റിന് സർക്കാർ‍ നൽകിയ നിർദേശം. പണിമുടക്ക് ദിവസം ഓഫീസർമാർ ജോലിയിലുണ്ടാകണം എന്ന് നിർദേശിച്ചിട്ടുണ്ട്.

അതേസമയം ഡയസ്നോൺ പ്രഖ്യാപിച്ച് പണിമുടക്ക് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി, വർക്കിങ് പ്രസിഡന്റ് എം വിൻസന്റ് എംഎൽഎ, ജനറൽ സെക്രട്ടറി വി എസ് ശിവകുമാർ എന്നിവർ അറിയിച്ചു.

Latest Stories

KKR VS CSK: എടാ പിള്ളേരെ, എന്നെ തടയാൻ നിന്നെക്കൊണ്ടൊന്നും സാധിക്കില്ല; വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി എം എസ് ധോണി

'അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ കേന്ദ്രസർക്കാർ അനുമതി നൽകണം'; മന്ത്രി എംബി രാജേഷ്

മരിച്ചു വീഴുന്ന മനുഷ്യരെയോര്‍ത്ത് മനസ്സു വിങ്ങുന്ന ഏതു മനുഷ്യസ്‌നേഹിയുടെയും ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയാണ് യുദ്ധം; ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണെന്ന് എം സ്വരാജ്

ലാഹോറിൽ മൂന്നിടത്ത് സ്ഫോടനം; തുടർച്ചയായി സൈറൺ മുഴങ്ങി

'ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരൻ', രാജി അല്ലെങ്കിൽ ഇംപീച്മെന്റ്; വസതിയിൽ പണം കണ്ടെത്തിയ സംഭവത്തിൽ ജഡ്ജിക്കെതിരെ ആഭ്യന്തര സമിതി റിപ്പോർട്ട്

KKR VS CSK: അടുത്ത സീസണിൽ ഞാൻ കളിക്കുമോ എന്ന് അറിയില്ല, ആ ഒരു കാരണം പണി കിട്ടിയേക്കും: എം എസ് ധോണി

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ ഷെല്ലാക്രമണം; സൈനികന് വീരമൃത്യു; അതിര്‍ത്തിഗ്രാമങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം

KKR VS CSK: ഏതവനാടാ പറഞ്ഞേ ഞങ്ങളെ കൊണ്ട് ചേസ് ചെയ്യാൻ സാധിക്കില്ലെന്ന്; ഏഴ് വർഷത്തിന് ശേഷം 180 റൺസ് പിന്തുടർന്ന് ജയിച്ച് ധോണിപ്പട

'ഓപ്പറേഷന്‍ സിന്ദൂര്‍' വിശദീകരിക്കാന്‍ ഇന്ന് സര്‍വകക്ഷിയോഗം; ഇത് പുതിയ ഇന്ത്യയാണെന്ന് പ്രധാനമന്ത്രി; ആക്രമണം ലക്ഷ്യം നേടിയെന്ന് പ്രതിരോധമന്ത്രി

ഭാരതത്തിന്റെ മൂന്ന് റഫാല്‍ വിമാനമുള്‍പ്പെടെ അഞ്ച് യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്ന് പാകിസ്ഥാന്‍; ബലൂചിസ്ഥാന്‍ ആര്‍മിയെ നിയന്ത്രിക്കുന്നത് ഇന്ത്യയെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്