കളർപ്പൊടികൾ ദേഹത്ത് എറിയരുതെന്ന് പറഞ്ഞു; രാജസ്ഥാനിൽ 25കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഹോളിയാഘോഷത്തിന്റെ ഭാഗമായി രാജസ്ഥാനിൽ 25കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹോളി ആഘോഷത്തിന് മുന്നോടിയായി രാജസ്ഥാനിൽ നടന്ന ആഘോഷത്തിലാണ് ദാരുണമായ സംഭവം നടന്നത്. തനിക്ക് നേരെ കളർ പൊടി വിതറരുതെന്ന് പറഞ്ഞ യുവാവിനെയാണ് ഒരുസംഘം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഹൻസ് രാജ് എന്ന 25കാരനാണ് കൊല്ലപ്പെട്ടത്.

ലൈബ്രറിയിൽ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹൻസ് രാജിന്റെ അടുത്തേക്ക് വർണപ്പൊടികളുമായി എത്തിയ പ്രതികളോട് തന്റെ ദേഹത്തേക്ക് വർണപ്പൊടികൾ വിതറരുന്ന് യുവാവ് പറഞ്ഞു. എന്നാൽ ഇതിൽ പ്രകോപിതരായ പ്രതികൾ ഹൻസ് രാജിനെ ലൈബ്രറിയിൽ വച്ച് തന്നെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നു ഹൻസ് രാജ്.

ബുധനാഴ്ച വൈകുന്നേരത്തോട റാൽവാസ് നിവാസികളായ അശോക്, ബബ്ലു, കലുറാം എന്നിവരാണ് ആഘോഷങ്ങൾക്കായി ലൈബ്രറിയിലെത്തിയത്. വർണപ്പൊടികൾ ദേഹത്ത് പൂശുന്നത് തടയാൻ ശ്രമിച്ച ഹൻസ് രാജിനെ മൂവരും ചേർന്ന് ആദ്യം ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തുവെന്നും പിന്നീട് അയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും എഎസ്പി ദിനേശ് അഗർവാൾ പറഞ്ഞു.

Latest Stories

ജുനൈദ് മദ്യപിച്ചിരുന്നു, അലക്ഷ്യമായി വാഹനമോടിച്ചു; വ്ളോഗറുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന വാദം തള്ളി പൊലീസ്

മമ്മൂക്കയുടെ 10 മിനിറ്റ് പോലും വെറുപ്പിക്കല്‍.. കോപ്പിയടിച്ചാല്‍ മനസിലാവില്ലെന്ന് കരുതിയോ? 'ഏജന്റ്' ഒ.ടി.ടി റിലീസിന് പിന്നാലെ ട്രോള്‍പൂരം

‘ഞാൻ ഹിന്ദു രാഷ്ട്രത്തിന് എതിരാണ്, ഹിന്ദുവിന് എതിരല്ല'; ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള എല്ലാ നീക്കത്തെയും എതിർക്കുമെന്ന് തുഷാർ ഗാന്ധി

IPL 2025: തോക്ക് തരാം വെടി വെക്കരുത് എന്ന് പറഞ്ഞ പോലെ, സഞ്ജുവിന് കർശന നിർദ്ദേശം നൽകി എൻസിസി; രാജസ്ഥാൻ ക്യാമ്പിൽ ആശങ്ക

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശരീര അവശിഷ്ടങ്ങള്‍ മോഷണം പോയി; പൊലീസ് അന്വേഷണത്തില്‍ വമ്പന്‍ ട്വിസ്റ്റ്

'താൻ പിണറായിക്ക് എതിരല്ല, അങ്ങനെ ആക്കാൻ ശ്രമിക്കുന്നവർക്ക് നാലു മുത്തം കിട്ടുമെങ്കിൽ കിട്ടിക്കോട്ടേ'; ജി സുധാകരൻ

പാകിസ്ഥാനിലെ ട്രെയിൻ റാഞ്ചൽ; 214 ബന്ദികളെ കൊലപ്പെടുത്തിയെന്ന് ബലൂചിസ്താൻ ലിബറേഷൻ ആർമി

ക്ഷേത്രം ജീവനക്കാരന് നേരെ ആസിഡ് ആക്രമണം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

'പോളി ടെക്നിക് കോളേജിലേത് എസ്എഫ്ഐ നേതൃത്വത്തിലുള്ള കഞ്ചാവ് കച്ചവടം'; വിമർശിച്ച് വി ഡി സതീശൻ

മറ്റൊരാളെ ചതിച്ചിട്ടല്ല ഞാന്‍ ശ്രീകുട്ടന്റെ ജീവിതത്തിലേക്ക് വന്നത്, ഞങ്ങള്‍ക്ക് ഒളിച്ചോടി പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല: ലേഖ