കളർപ്പൊടികൾ ദേഹത്ത് എറിയരുതെന്ന് പറഞ്ഞു; രാജസ്ഥാനിൽ 25കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഹോളിയാഘോഷത്തിന്റെ ഭാഗമായി രാജസ്ഥാനിൽ 25കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹോളി ആഘോഷത്തിന് മുന്നോടിയായി രാജസ്ഥാനിൽ നടന്ന ആഘോഷത്തിലാണ് ദാരുണമായ സംഭവം നടന്നത്. തനിക്ക് നേരെ കളർ പൊടി വിതറരുതെന്ന് പറഞ്ഞ യുവാവിനെയാണ് ഒരുസംഘം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഹൻസ് രാജ് എന്ന 25കാരനാണ് കൊല്ലപ്പെട്ടത്.

ലൈബ്രറിയിൽ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹൻസ് രാജിന്റെ അടുത്തേക്ക് വർണപ്പൊടികളുമായി എത്തിയ പ്രതികളോട് തന്റെ ദേഹത്തേക്ക് വർണപ്പൊടികൾ വിതറരുന്ന് യുവാവ് പറഞ്ഞു. എന്നാൽ ഇതിൽ പ്രകോപിതരായ പ്രതികൾ ഹൻസ് രാജിനെ ലൈബ്രറിയിൽ വച്ച് തന്നെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നു ഹൻസ് രാജ്.

ബുധനാഴ്ച വൈകുന്നേരത്തോട റാൽവാസ് നിവാസികളായ അശോക്, ബബ്ലു, കലുറാം എന്നിവരാണ് ആഘോഷങ്ങൾക്കായി ലൈബ്രറിയിലെത്തിയത്. വർണപ്പൊടികൾ ദേഹത്ത് പൂശുന്നത് തടയാൻ ശ്രമിച്ച ഹൻസ് രാജിനെ മൂവരും ചേർന്ന് ആദ്യം ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തുവെന്നും പിന്നീട് അയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും എഎസ്പി ദിനേശ് അഗർവാൾ പറഞ്ഞു.

Latest Stories

പോളിടെക്നിക്ക് ലഹരി കേസ്; കഞ്ചാവെത്തിച്ചത് മൂന്നാം വർഷ വിദ്യാർത്ഥിക്ക് വേണ്ടി? അന്വേഷണം

IPL 2025: അവന്മാർ ഇത്തവണ ശരിക്കും പെടും, ആ താരം ഇല്ലെങ്കിൽ അവർ എല്ലാവരോടും തോൽക്കും; ഐപിഎൽ ടീമിനെക്കുറിച്ച് ആകാശ് ചോപ്ര

IPL 2025: ഇന്ത്യക്ക് എന്താ കൊമ്പുണ്ടോ? അവന്മാർ ഞങ്ങളെ ഐപിഎലിൽ കളിപ്പിക്കില്ല അത് കൊണ്ട്.....: ഇൻസമാം ഉൾ ഹഖ്

പലസ്തീൻ അനുകൂല നിലപാടിന്റെ പേരിൽ കൊളംബിയ യൂണിവേഴ്സിറ്റിയിലെ അറസ്റ്റുകൾ; കോളേജ് കാമ്പസുകൾ നിശബ്ദതയിലേക്ക്

പണവും സ്വര്‍ണവും തിരികെ ചോദിച്ചു; യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി വിഷം കുടിപ്പിച്ചു; ഒപ്പം താമസിച്ചിരുന്ന യുവതിയും കൂട്ടാളികളും ഒളിവില്‍

ആമിറിന്റെ സിനിമകള്‍ കണ്ടിട്ടില്ല, പ്രണയത്തിലാകാന്‍ കാരണമെന്ത്? ഗൗരി സ്പ്രാറ്റിന്റെ മറുപടി..

CT 2025: രോഹിത് ശർമ്മയുടെ ക്യാച്ച് വിട്ട നിമിഷം ഞാൻ എന്റെ ജീവിതത്തിൽ മറക്കില്ല, അതൊരു തെറ്റായിരുന്നു: കൂപ്പർ കനോലി

തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

'രാഷ്ട്രീയ തന്തയില്ലായ്മയാണ് കാണിക്കുന്നത്, വിമർശനത്തിന് പിന്നിൽ അമ്പലപ്പുഴയിലും പരിസരത്തുമുള്ള ചിലർ'; സൈബർ ആക്രമണം തള്ളി ജി സുധാകരൻ

അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന് കൺട്രോൾ റൂമിലേക്ക് കോൾ വന്നു; വ്ലോഗർ ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികത ഉണ്ടോയെന്ന് അന്വേഷിക്കാൻ പൊലീസ്