വിഴിഞ്ഞം കേരള വികസനത്തിന് അനിവാര്യം; പ്രതിഷേധങ്ങള്‍ യുക്തിക്ക് നിരക്കാത്തത്; പ്രതിഷേധക്കാരെ തള്ളി സമൂഹത്തിലെ പ്രമുഖര്‍

വിഴിഞ്ഞം തുറമുഖ പദ്ധതി കേരള വികസനത്തിന് അനിവാര്യമെന്ന് സാമൂഹ്യ, സാസ്‌കാരിക, സാഹിത്യ, വ്യവസായ മേഖലയിലെ പ്രമുഖര്‍. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആര്‍ഡ് ഇന്‍ഡസ്ട്രിയുടെ പ്രസ്താവനയിലാണ് സച്ചിദാനന്ദന്‍ അടക്കമുള്ള എഴുത്തുകാരും ക്രിസ് ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള വ്യവസായികളും നിലപാട് വ്യക്തമാക്കിയത്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമൂഹികമേഖലകളിലെ വികസനത്തിനും സമഗ്രമായ പശ്ചാത്തല സൗകര്യവികസനം അനിവാര്യമാണ്.

80 ശതമാനം പൂര്‍ത്തീകരിക്കപ്പെട്ട വിഴിഞ്ഞം തുറമുഖ പദ്ധതി പോലുള്ള പശ്ചാത്തല സൗകര്യവികസന പദ്ധതി നിര്‍ത്തി വയ്ക്കണമെന്ന് പറയുന്നത് സംസ്ഥാന താത്പര്യത്തിന് എതിരാണ്. വര്‍ഷങ്ങളോളം നീണ്ട പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് 2015ല്‍ അന്നത്തെ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിക്കായി കരാര്‍ ഒപ്പുവെച്ചത്.

അന്താരാഷ്ട്ര കപ്പല്‍ പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രകൃതിദത്ത തുറമുഖം ഒരു അന്താരാഷ്ട്ര ആഴക്കടല്‍ വിവിധോദേശ്യ തുറമുഖമായി വികസിപ്പിക്കുന്നതിനുള്ള സാധ്യതയാണ് തുറന്നുതരുന്നത്. കേരളത്തിന്, കേരളീയ ജനസമൂഹത്തിന് വികസന സാധ്യതകളുടെ വാതായനം തുറക്കുന്ന മെഗാ പദ്ധതിയുടെ പൂര്‍ത്തീകരണ വേളയില്‍ പദ്ധതിക്കെതിരെ പ്രതിഷേധവും അക്രമ സമരവും ഉണ്ടാകുന്നത് യുക്തിക്ക് നിരക്കാത്തതും അപലപനീയവുമാണെന്ന് ഇവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാതിരിക്കാന്‍ എല്ലാവരും സഹകരിക്കണം. തീരദേശ നിവാസികളായ മത്സ്യത്തൊഴിലാളികളുടെ ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിക്കപ്പെടണം. പദ്ധതി നടപ്പിലാക്കാനായി മത്സ്യത്തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കണം. അവരുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടത് നമ്മുടെ ധാര്‍മിക ഉത്തരവാദിത്വമാണ്. മുക്കാല്‍ ഭാഗത്തിലധികം പൂര്‍ത്തിയായ വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമായി തീരുകയും വേണം. ഈ പദ്ധതി വേഗം തന്നെ പൂര്‍ത്തീകരിക്കാന്‍ ജനപിന്തുണയുണ്ടാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സച്ചിദാനന്ദന് പുറമെ എന്‍.എസ് മാധവന്‍, എം മുകുന്ദന്‍, കെ.ഇ.എന്‍, സേതു, വൈശാഖന്‍ പ്രഫ. എം.കെ സാനു തുടങ്ങിയ എഴുത്തുകാരും അശ്വതി തിരുനാള്‍ ലക്ഷ്മി ഭായി തമ്പുരാട്ടി, കെ.എം ചന്ദ്രശേഖര്‍, ടി.കെ നായര്‍, ക്രിസ് ഗോപാലകൃഷ്ണന്‍, പോള്‍ ആന്റ്ണി, ജിജി തോംസണ്‍, ടി.പി ശ്രീനിവാസന്‍, ജി. വിജയരാഘവന്‍, ശശികുമാര്‍, ജി. ശങ്കര്‍,വി.എന്‍ മുരളി, അശോകന്‍ ചെരുവില്‍, കമല്‍, രഞ്ജിത്ത്, ഷാജി എന്‍ കരുണ്‍, ജി.പി രാമചന്ദ്രന്‍, എന്‍. മാധവന്‍ കുട്ടി, വി.കെ ജോസഫ് തുടങ്ങിയവരാണ് പ്രസ്തവനയില്‍ ഒപ്പുവെച്ചത്.

Latest Stories

മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി റിപ്പോര്‍ട്ട്; നിര്‍ദ്ദേശങ്ങള്‍ തമിഴ്‌നാടും കേരളവും ഉടന്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി

വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതല്‍ വേണം?; പാകിസ്താനുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കെ കേന്ദ്രനിര്‍ദേശ പ്രകാരം 14 ജില്ലകളിലും മോക്ഡ്രില്‍

ഇനി അത് പോരാ.. പ്രതിഫലം കുത്തനെ ഉയർത്തി ബാലയ്യ; കാരണം തുടർച്ചയായ ഹിറ്റുകളോ?

'വേടന്റെ അമ്മ ശ്രീലങ്കന്‍ വംശജ, കേസിന് ശ്രീലങ്കന്‍ ബന്ധം'; പുലിപ്പല്ല് കേസില്‍ റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റം; നടപടി കടുത്ത സര്‍വീസ് ചട്ടലംഘനം കണ്ടെത്തിയതോടെ

അധ്യാപകനെതിരെ ആറ് പോക്‌സോ കേസുകള്‍; പിടിയിലാകുമെന്ന് മനസിലായതോടെ ആത്മഹത്യശ്രമം; കോടതിയില്‍ പരാതിക്കാര്‍ മൊഴിമാറ്റിയതോടെ ജാമ്യം

'ഒരിക്കലും പറയപ്പെടാത്ത ഏറ്റവും മഹത്തായ പ്രണയകഥ'; മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹ വാർഷികം ആശംസിച്ച് ദുൽഖ

നിയന്ത്രണ രേഖയില്‍ നിന്ന് പാക് പൗരന്‍ പിടിയില്‍; സുരക്ഷ സേന പിടികൂടിയത് നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ

യുഎന്‍ സുരക്ഷ കൗണ്‍സില്‍ പാകിസ്താനെതിരെ പ്രമേയം പാസാക്കില്ലെന്ന് ശശി തരൂര്‍; 'ചൈന ആ പ്രമേയത്തെ വീറ്റോ ചെയ്യും'

പഹല്‍ഗാം ഭീകരാക്രമണം കിരാതം: ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ; പാക്കിസ്ഥാന്‍ വാദങ്ങള്‍ തള്ളി റഷ്യ; ഇന്ത്യ സന്ദര്‍ശനം പ്രഖ്യാപിച്ച് വ്‌ളാദിമിര്‍ പുടിന്‍

മോഹൻലാൽ പടമാണെങ്കിൽ പോയി ചെയ്യെന്ന് പറഞ്ഞത് ആഷിക്, ബിനുവും ഇതേ കാര്യം തന്നെ പറഞ്ഞു; ആദ്യം ചെയ്യാനിരുന്നത് ടോർപിഡോ: തരുൺ മൂർത്തി