തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊല കേസ് പ്രതി അഫാനെ കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെ ജയിലിലേക്ക് മാറ്റി. പിതൃ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ ആണ് പൊലീസ് അഫാനെ കസ്റ്റഡിയില്‍ വാങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിയെ വിവിധ ഇടങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
ഭാവഭേദമില്ലാതെ അഫാന്‍ പൊലീസിന് ക്രൂര കൃത്യത്തെ കുറിച്ച് വിവരിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. മുത്തശി സല്‍മാ ബീവിയുടെ വീട്ടിലും ലത്തീഫിന്റെ വീട്ടിലും ആയുധം വാങ്ങിയ ഹാര്‍ഡ് വെയര്‍ ഷോപ്പിലും ഉള്‍പ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.
കടം വാങ്ങിയ പണം തിരികെ കിട്ടാന്‍ നിരന്തരം അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. 80,000 രൂപ ലത്തീഫില്‍ നിന്ന് പ്രതി കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചതാണ് വൈരാഗ്യത്തിന് കാരണമായത്.
മുത്തശി സല്‍മാ ബീവിയുടെ സ്വര്‍ണം വാങ്ങുന്നതിനും തടസം നിന്നത് ലത്തീഫായിരുന്നെന്നും പ്രതി മൊഴി നല്‍കി. അഫാന്‍ അമ്മയെ കഴുത്ത് ഞെരിച്ച് നിലത്തിട്ട ശേഷം ആദ്യം അച്ഛന്റെ അമ്മയെ കൊന്നു. ശേഷമാണ് ലത്തീഫിന്റെ വീട്ടിലെത്തിയത്. അഫാനെ കണ്ടയുടന്‍ ലത്തീഫിന്റെ ഭാര്യ സാജിത അടുക്കളയിലേക്ക് പോയി.
Read more
തുടര്‍ന്ന് ബാഗിലിരുന്ന ചുറ്റികയെടുത്ത് ഹാളിലെ സെറ്റിയിലിരുന്ന ലത്തീഫിന്റെ തലയില്‍ പലവട്ടം അടിച്ചു. ശബ്ദം കേട്ട് ഓടിവന്ന സാജിതയെയും അടിച്ചു. അടുക്കളയിലേക്ക് ഓടിയ സാജിതയെ പിന്നില്‍ ചെന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.