അഫാനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി; പ്രതിയെ നാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ പ്രതി അഫാനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൃത്യം നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ ജയിലിലേക്ക് മാറ്റിയിരിക്കുന്നത്. കൊലയ്ക്ക് ശേഷം പ്രതി അഫാന്‍ എലിവിഷം കഴിച്ചിരുന്നതായി മൊഴി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് അഫാനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച തന്നെ അഫാനെ ജയിലിലേക്ക് മാറ്റുമെന്ന് പറഞ്ഞിരുന്നുവെങ്കിലും മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റാതിരുന്നത്. കേസില്‍ 90 ദിവസത്തിനകം കുറ്റപ്പത്രം നല്‍കാനാണ് പൊലീസ് നീക്കം.

പ്രതിയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും പൂര്‍ണ ബോധത്തോടെയാണ് ഇയാള്‍ കൂട്ടക്കൊല നടത്തിയതെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. സംഭവദിവസം അഫാന്‍ മദ്യം കഴിച്ചിരുന്നതായും വ്യക്തമായി. എന്നാല്‍ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതില്‍ വ്യക്തത തേടി രക്തപരിശോധ നടത്തിയതിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം കാമുകിയെയും അനുജനെയും കൊന്ന കേസില്‍ വെഞ്ഞാറമൂട് പൊലീസ് അഫാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ നാളെ അഫാനെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.

Latest Stories

വഖഫ് ഭേദഗതി ബില്ല് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമെന്ന് കെ രാധാകൃഷ്ണന്‍; നിങ്ങളുടെ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകുമെന്ന് സുരേഷ്‌ഗോപി

'ഭരണഘടനയ്‌ക്കെതിരെ ബിജെപിയുടെ 4D ആക്രമണം'

'ഭരണഘടനയ്‌ക്കെതിരെ ബിജെപിയുടെ 4D ആക്രമണം'; ബിജെപി ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തി അവകാശം നിഷേധിക്കുന്നു: പ്രതിപക്ഷം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം രാജ്യം വിട്ടു; പ്രതിയെ ഇന്റര്‍പോള്‍ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് പൊലീസ്

രാജു ആകപ്പാടെ മൂഡ് ഓഫ് ആണ്, പൃഥ്വിരാജിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം നടത്തുന്നുണ്ട്: ലിസ്റ്റിന്‍ സ്റ്റീഫന്‍

ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നൽകണം; ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്

24ാം പാര്‍ട്ടി കോണ്‍ഗ്രസിലും വനിത ജനറല്‍ സെക്രട്ടറിയുണ്ടാവില്ല; എംഎ ബേബിയുടെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് കെകെ ശൈലജ

പന്ത് സാര്‍, 27 കോടി പ്ലെയര്‍ സാര്‍; തുടര്‍ച്ചയായി പരാജയപ്പെടുന്ന താരത്തെ നിലത്ത് നിര്‍ത്താതെ ആരാധകര്‍

കൈയില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് സിഐ പറഞ്ഞിരുന്നു; പോക്‌സോ കേസില്‍ പ്രതിയാക്കാനായിരുന്നു പദ്ധതി; കല്‍പ്പറ്റ സിഐയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗോകുലിന്റെ കുടുംബം

'തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ദേശ സുരക്ഷയെ ബാധിക്കും'; എമ്പുരാൻ സിനിമക്കെതിരെ എന്‍ഐഎയ്ക്ക് പരാതി