അനുപമ അറിഞ്ഞുകൊണ്ടാണ് കുഞ്ഞിനെ നല്‍കിയതെന്ന് അജിത്തിന്റെ ആദ്യഭാര്യ; വിവാഹമോചനത്തിന് കാരണം അനുപമയെന്നും ആരോപണം

അനുപമ അറിഞ്ഞു കൊണ്ടാണ് സ്വന്തം കുഞ്ഞിനെ വിട്ടുകൊടുത്തതെന്ന ആരോപണമുയര്‍ത്തി അജിത്തിന്റെ മുന്‍ഭാര്യ നസിയ രംഗത്ത്. അനുപമ ഒപ്പിട്ടുനല്‍കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും, പൂര്‍ണ ബോധാവസ്ഥയിലായിരുന്നു അനുപമയെന്നും നസിയ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വിവാഹ മോചനത്തിന് പിന്നില്‍ അനുപമയാണെന്നും അവര്‍ ആരോപിച്ചു.

വിവാഹമോചനത്തിന് താന്‍ തയ്യാറായിരുന്നില്ലെന്നും, സഹിക്കാന്‍ പറ്റാത്ത് കൊണ്ടാണ് വേര്‍പിരിഞ്ഞതെന്നും നസിയ പറഞ്ഞു. അനുപമയുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നും, അനുപമയുടെ വീട്ടില്‍ചെന്ന് സംസാരിച്ചിരുന്നെന്നും നസിയ പറയുന്നു. പരാതി നല്‍കാനോ തന്നെ സഹായിക്കാനോ ആരും ഇല്ലെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടി സഹായിക്കാമെന്ന് പറഞ്ഞിരുന്നു.

അനുപമ പറയുന്നതെല്ലാം കള്ളമെന്നാണ് നസിയയുടെ ആരോപണം. ആശുപത്രിയില്‍ നിന്നും വന്ന ശേഷമാണ് അനുപമ ഒപ്പിട്ടതെന്ന് നസിയ പറഞ്ഞു. വിവാഹ ബന്ധം വേര്‍പിരിയാന്‍ അനുപമയുടെ പിതാവ് തന്നെ വിളിച്ചിരുന്നുവെന്നും നസിയ മാധ്യമങ്ങളോട് പറഞ്ഞു. ആരുടെയും സമ്മര്‍ദ്ദ പ്രകാരമല്ല തന്റെ പ്രതികരണമെന്നും നസിയ പറയുന്നു.

Latest Stories

സ്റ്റാർലിങ്ക് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ; ഇന്ത്യയ്ക്കുള്ള നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തു

IPL 2025: റിയാന്‍ പരാഗിനെ രാജസ്ഥാന്‍ ക്യാപ്റ്റനാക്കിയത് ശരിയായ തീരുമാനമായിരുന്നു, ഞാന്‍ ആ ടീമിലുണ്ടായിരുന്നതുകൊണ്ട് എനിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു, വെളിപ്പെടുത്തി ഇന്ത്യന്‍ താരം

കോണ്‍ഗ്രസിന്റെ മോശം 'സ്‌ട്രൈക്ക് റേറ്റില്‍' ബിഹാറിലെ യോഗങ്ങള്‍; ആ തെറ്റ് ആവര്‍ത്തിക്കരുത്!

'കളക്ടർമാർക്ക് വഖഫ് ഭൂമികളിൽ അന്വേഷണം നടത്താം, ഇടക്കാല ഉത്തരവ് നാളെത്തെ വാദം കൂടി കേട്ട ശേഷം'; സുപ്രീംകോടതി നിർദേശങ്ങൾ ഇങ്ങനെ

"ഹിന്ദു ബോർഡുകളിൽ മുസ്‌ലിങ്ങൾ ഉണ്ടാകുമോ? അത് തുറന്നു പറയൂ": കേന്ദ്രത്തോട് സുപ്രീം കോടതി

ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി.. അത്രത്തോളം ബുദ്ധിമുട്ടായിരുന്നു: ദിയ മിര്‍സ

INDIAN CRICKET: ഐപിഎലോടെ കളി മതിയാക്കുമോ, ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമോ, ഒടുവില്‍ മൗനം വെടിഞ്ഞ് രോഹിത് ശര്‍മ്മ

ജസ്റ്റിസ് ബി ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ മെയ് 14 ന്

മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‍ർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമത്തിനെതിരായ ഹർജി; സുപ്രീം കോടതി മെയ് 14ന് വാദം കേൾക്കും