മൂന്ന് രാജ്യസഭ സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കേരളത്തില്‍ നിന്നുള്ള രാജ്യസഭ സീറ്റുകളിലേക്ക് മൂന്ന് സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഹാരിസ് ബീരാന്‍, പിപി സുനീര്‍, ജോസ് കെ മാണി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫില്‍ നിന്ന് പിപി സുനീറും ജോസ് കെ മാണിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഹാരിസ് ബീരാന്‍ യുഡിഎഫ് പ്രതിനിധിയാണ്.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് 3ന് അവസാനിച്ചിരുന്നു. മറ്റാരും പത്രിക സമര്‍പ്പിക്കാതിരുന്നതിനാലാണ് മൂന്ന് പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. സുപ്രീംകോടതി അഭിഭാഷകനും എറണാകുളം ആലുവ സ്വദേശിയും കെഎംസിസി ഡല്‍ഹി ഘടകം പ്രസിഡന്റുമാണ് ഹാരിസ് ബീരാന്‍.

എല്‍ഡിഎഫില്‍ നിന്നുള്ള രണ്ട് രാജ്യസഭ സീറ്റുകളും സിപിഎം ഘടകകക്ഷികള്‍ക്കാണ്. മുന്നണിയുടെ കെട്ടുറപ്പ് മുന്നില്‍ കണ്ടായിരുന്നു സിപിഎം തീരുമാനം. പൊന്നാനി സ്വദേശിയായ സുനീര്‍ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്. നിലവില്‍ ഹൗസിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനുമാണ് സുനീര്‍.

സിപിഐയെ കൂടാതെ കേരള കോണ്‍ഗ്രസ് എമ്മിനാണ് രണ്ടാമത്തെ രാജ്യസഭ സീറ്റ് നല്‍കിയത്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയാണ് എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച് രാജ്യസഭയിലെത്തുക.

Latest Stories

'പാരഡൈസ്': അധികാരത്തിന്റെയും അനുകമ്പയുടെയും രാഷ്ട്രീയ മാനങ്ങൾ

മുഖ്യമന്ത്രിയുടെ പെരുമാറ്റം ഇടതുവിരുദ്ധത വളര്‍ത്തി; രൂക്ഷ വിമര്‍ശനവുമായി എഐവൈഎഫ്

പൊലീസ് ജീപ്പില്‍ ബേസിലും ഗ്രേസും; ത്രില്ലറോ അതോ കോമഡിയോ? 'നുണക്കുഴി' ഫസ്റ്റ്‌ലുക്ക് എത്തി, റിലീസ് ഓഗസ്റ്റില്‍

ചിട്ടി പിടിച്ചിട്ടും പണം ലഭിച്ചില്ല; മനംനൊന്ത് ആത്മഹത്യ; സഹകരണ സംഘത്തിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം

കാലില്‍ ശസ്ത്രക്രിയയ്‌ക്കെത്തിയ കുട്ടിയെ സുന്നത്ത് ചെയ്തു; പൊലീസില്‍ പരാതി നല്‍കി മാതാപിതാക്കള്‍

സാരി ഉടുത്താലും ആളുകള്‍ എന്നെ സെക്‌സി എന്ന് വിളിക്കും, അത് എന്തുകൊണ്ടെന്ന് അറിയില്ല.. സിനിമയാണ് എന്നെ പെണ്ണാക്കിയത്: റായ് ലക്ഷ്മി

ഓഹരി വിപണിയില്‍ കുതിച്ചുയര്‍ന്ന് ജിയോ; ഓഹരി മൂല്യം ഇനിയും ഉയരുമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ഗുജറാത്തില്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; ജബല്‍പുറിനും ഡൽഹിക്കും പിന്നാലെ രാജ്‌കോട്ട് വിമാനത്താവളത്തിലും അപകടം

ബോക്‌സ് ഓഫീസില്‍ തളര്‍ന്നും കുതിച്ചും മലയാള സിനിമകള്‍, 'ടര്‍ബോ' മുതല്‍ 'ഹിഗ്വിറ്റ' വരെ ഇനി ഒ.ടി.ടിയില്‍; സ്ട്രീമിംഗ് ആരംഭിക്കുന്നു

ഇ ബുള്‍ജെറ്റിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; വ്‌ളോഗര്‍ സഹോദരന്മാര്‍ ആശുപത്രിയില്‍