വാക്‌സിനേഷനെ എതിര്‍ക്കുന്നവരെ അനുകൂലിച്ച് സിപി.ഐ.എം എംഎല്‍എ ആരിഫ്; 'റൂബെല്ല വാക്‌സിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല'

റുബെല്ല വാക്‌സിനേഷനെ എതിര്‍ക്കുന്നവരെ അനുകൂലിച്ച് സി.പി.ഐ.എം എംഎല്‍എ എ.എം ആരിഫ്. വാക്‌സിനെ എതിര്‍ക്കുന്നവര്‍ കൂടുതല്‍ ഫലപ്രദമായ പ്രചരണങ്ങള്‍ നടത്തണം. റൂബെല്ല വാക്‌സിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. തന്റെ മക്കള്‍ക്ക് വാക്‌സിനേഷന്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

വാക്‌സിനേഷനെതിരെ സംസ്ഥാന ചില മതസംഘടനകള്‍ വലിയ പ്രചരണങ്ങള്‍ നടത്തിയിരുന്നു. മലപ്പുറം ജില്ലയിലായിരുന്നു വാക്‌സിനേഷന്‍ ഏറ്റവും കുറവ് നടന്നിരുന്നത്. പിന്നീട് നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുകയും എതിര്‍ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.പത്താം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും മീസില്‍സ്‌റുബെല്ല (എംആര്‍) കുത്തിവയ്പ് നിര്‍ബന്ധമായും നല്‍കണമെന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ജനതയുടെ ഭാവി ഭദ്രമാക്കാനുള്ളതാണു പദ്ധതിയെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Read more

ഇത്തരത്തില്‍ വലിയ പ്രചരണത്തിലൂടെയാണ് മലപ്പുറത്ത് 80 ശതമാനം കു്ട്ടികള്‍ക്കും എംആര്‍ വാക്‌സിന്‍ കുത്തിവയ്പ് നല്‍കിയിരുന്നത്. ഒന്‍പതു മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുവരെയാണ് വാക്‌സിന്‍ നല്‍കിയതെന്ന് ഡിഎംഒ ഡോ. കെ.സക്കീന അറിയിച്ചിരുന്നു. 11,97,108 കുട്ടികളില്‍ 9,61,179 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. എംആര്‍ വാക്‌സിനെതിരെയുള്ള കുപ്രചാരണങ്ങളെല്ലാം മറികടന്നാണ് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യ വകുപ്പ് അഭിപ്രായപ്പെട്ടു. ജില്ലയിലെ 12 പഞ്ചായത്തില്‍ 95 ശതമാനത്തിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനായി