സംസ്ഥാനത്ത് വീണ്ടും കര്‍ഷകാത്മഹത്യ; കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കിയത് കടബാധ്യതയെ തുടര്‍ന്ന്

കട ബാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും കര്‍ഷകാത്മഹത്യ. കണ്ണൂര്‍ നടുവില്‍ പാത്തന്‍പാറ സ്വദേശി 65കാരനായ ജോസ് ആണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ സുഹൃത്തിന്റെ വീട്ടുവളപ്പിലാണ് മുണ്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഴക്കൃഷി നഷ്ടത്തിലായതിനെ തുടര്‍ന്ന് ജോസ് ഏറെ നാളായി നിരാശയിലായിരുന്നതായി കുടുംബം പറയുന്നു.

വാഴക്കൃഷി ആയിരുന്നു ജോസിന്റെ പ്രധാന വരുമാന മാര്‍ഗം. ജോസിന് പത്ത് സെന്റ് സ്ഥലമാണ് സ്വന്തമായുള്ളത്. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ ജോസ് ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളിലും ജോസിന്റെ വാഴക്കൃഷി നഷ്ടത്തിലായിരുന്നു. വ്യക്തികള്‍ക്കും സ്വാശ്രയ സംഘത്തിലുമായി ജോസിന് ലക്ഷങ്ങളുടെ ബാധ്യത ഉണ്ടായിരുന്നു.

രണ്ട് ലക്ഷം രൂപയുടെ കടബാധ്യതയാണ് ജോസിന് സ്വാശ്രയ സംഘത്തിലുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജോസ് ഇന്ന് രാവിലെ സ്വാശ്രയ സംഘത്തിലെത്തിയിരുന്നു. തുടര്‍ന്ന് ഉടന്‍വരാമെന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങിയ ജോസിനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്.

Latest Stories

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

കോഴിക്കോട് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്കായി പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്