അരിക്കൊമ്പൻ ഇന്ന് പൂർണമായും മയക്കം വിട്ട് ഉണരും; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

ഇടുക്കിയിൽ ഭീതി വിതച്ച കാട്ടാന അരിക്കൊമ്പന്റെ കാടുകടത്തൽ ഏറെ ചർച്ചയായിരുന്നു.  ഇടുക്കിയിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിലെ വനമേഖലയിൽ എത്തിച്ച അരിക്കൊമ്പന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. തുറന്നു വിട്ട സ്ഥലത്തു നിന്നും മൂന്ന് കിലോമീറ്റർ അകലെ ആന ചുറ്റിത്തിരിയുന്നതായാണ് വിവരം.

പെരിയാർ കടുവാ സങ്കേതത്തിലെ ഉൾക്കാട്ടിൽ വിട്ട അരിക്കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിച്ചുവരികയാണ്. നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.ഇന്നലെ വൈകീട്ട് ലഭിച്ച സിഗ്നൽ പ്രകാരം മേദകാനം ഭാഗത്താണുണ്ടായിരുന്നത്.

പുതിയ സ്ഥലവുമായി പൊരുത്തപ്പെടാൻ ആനയ്ക്ക് സമയം എടുക്കും. ഇനി ജനവാസ മേഖലയിൽ ഇറങ്ങില്ലെന്നാണ് കരുതുന്നത്. അഞ്ചു മയക്കുവെടി വെച്ചത് ആരോഗ്യത്തെ ബാധിക്കില്ല. ശരീരത്തിലുള്ള മുറിവുകൾക്ക് ചികിത്സ നൽകിയിട്ടുണ്ട്. അഞ്ചു തവണ മയക്കുവെടിയേറ്റ അരിക്കൊമ്പൻ ഇന്ന് പൂർണമായും മയക്കം വിട്ട് ഉണരും.ദൗത്യ സംഘാംഗങ്ങളായ ഡോ. അരുൺ സക്കറിയയും സിസിഎഫ് ആർ എസ് അരുണുമാണ് വിവരങ്ങൾ നൽകിയത്.

Latest Stories

MI UPDATES: ആ ഒറ്റ കാരണം കൊണ്ടാണ് അശ്വനി ടീമില്‍ കളിച്ചത്, പ്രാക്ടീസ് മത്സരത്തില്‍...: വെളിപ്പെടുത്തലുമായി ഹാര്‍ദിക് പാണ്ഡ്യ

ട്രാഫിക് നിയമലംഘനകള്‍ക്ക് കടുത്ത നടപടി; പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും രജിസ്‌ട്രേഷനും റദ്ദാക്കും

ഹർജി പ്രശസ്തിക്ക് വേണ്ടിയോ? എമ്പുരാനെതിരായ ഹര്‍ജിയിൽ വിമർശനവുമായി ഹൈക്കോടതി; പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളി

എമ്പുരാനെതിരെ ഹര്‍ജി നല്‍കി; പിന്നാലെ ബിജെപി തൃശൂര്‍ ജില്ല കമ്മിറ്റി അംഗത്തിന് സസ്‌പെൻഷൻ

INDIAN CRICKET: ഇന്ത്യക്ക് വേണ്ടി ആ ലക്ഷ്യം നേടാൻ ഞാൻ ആഗ്രഹിക്കുന്നു, ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ പ്രഖ്യാപനവുമായി വിരാട് കോഹ്‌ലി; വീഡിയോ കാണാം

'എന്ത് തരം ഭാഷയാണിത്?'; വ്ലോഗർ സൂരജ് പാലാക്കാരനെതിരെ സുപ്രീംകോടതി

ഹോമം വേണം, ജ്യോതിഷ പ്രകാരം പേര് മാറ്റം; അല്ലു അര്‍ജുന്‍ പേര് മാറ്റാന്‍ ഒരുങ്ങുന്നു

സിപിഎം എംപിമാര്‍ തിരക്കിലാണ്; വഖഫ് ബില്ലില്‍ ചര്‍ച്ചയ്ക്കുമില്ല, തര്‍ക്കത്തിനുമില്ല; അവധിയ്ക്ക് കത്ത് നല്‍കി കെ രാധാകൃഷ്ണന്‍

ഒപ്പം ചേരണമെങ്കില്‍ അണ്ണാമലയെ മാറ്റണമെന്ന് എഐഎഡിഎംകെ; അണ്ണാമലയ്ക്ക് തമിഴ്‌നാട് ബിജെപി അധ്യക്ഷസ്ഥാനം നഷ്ടമായേക്കും

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ചുള്ള മുഹമ്മദ് യൂനസിന്റെ പരാമർശം വിവാദത്തിൽ; ചൈനയുടെ പ്രീതി പിടിച്ചുപറ്റാനെന്ന് വിമർശനം