കൊല്ലത്ത് പിടിയിലായ പി.എഫ്‌.ഐ പ്രവര്‍ത്തകന്‍ ഹിറ്റ് ലിസ്റ്റിലേക്ക് വിവരങ്ങള്‍ നല്‍കി: എന്‍.ഐ.എ

കൊല്ലത്ത് പിടിയിലായ പിഎഫ്‌ഐ പ്രവര്‍ത്തകനോട് സ്ഥലത്തെ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ നിര്‍ദേശം നേതൃത്വം ആവശ്യപ്പെട്ടിരുന്നതായി എന്‍ഐഎ. ലഭിക്കുന്ന വിവരങ്ങളെല്ലാം ഹിറ്റ് സ്‌ക്വാഡിന് കൈമാറാനായിരുന്നു നിര്‍ദേശം.

കൊല്ലം ജില്ലയില്‍ നടക്കുന്ന ആര്‍എസ്എസ്-ബിജെപി പരിപാടികളുടെ വിവരങ്ങള്‍ കൈമാറാനും ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. പിഎഫ്‌ഐ റിപ്പോര്‍ട്ടറായിട്ടാണ് അറസ്റ്റിലായ സാദിഖ് പ്രവര്‍ത്തിച്ചതെന്ന് എന്‍ഐഎ അറിയിച്ചിരുന്നു. കൂടൂതലാളുകളെ ഇതിനായി നിയമിച്ചെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു.

ആര്‍എസ്എസ്-ബിജെപി പരിപാടിളുടെ നോട്ടീസുകള്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ര്‍ വ്യക്തമാക്കി.

ജനുവരി 17നാണ് കൊല്ലം മണ്ണേഴത്തുതറ സ്വദേശി മുഹമ്മദ് സാദിഖിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുടെ പിതാവായ സാദിഖ് കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് എന്‍ഐഎ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Latest Stories

മദ്യപാനത്തിനിടെ തർക്കം; സഹപ്രവർത്തകനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കല്ല് കൊണ്ട്‌ തലയ്ക്കടിച്ച് കൊലപ്പെടുത്തി സുഹൃത്ത്

IPL 2025: ബലി ബലി ബലി ബാഹുബലി, ആ ഇന്ത്യൻ താരം ക്രിക്കറ്റിലെ ബാഹുബലി; ഫോമിൽ എത്തിയ സ്ഥിതിക്ക് എതിരാളികൾ സൂക്ഷിക്കണം: ഹർഭജൻ സിംഗ്

പറന്നുയർന്ന് സ്വർണവില; വീണ്ടും 70,000 കടന്നു

PBKS VS KKR: ഡാ പിള്ളേരെ, നിന്റെയൊക്കെ ആഘോഷം മതിയാക്ക്, എനിക്ക് നിന്നോടൊക്കെ ഒരു കാര്യം പറയാനുണ്ട്: ശ്രേയസ്സ് അയ്യർ

സോണിയയും രാഹുലും ഒന്നും രണ്ടും പ്രതികൾ; നാഷണൽ ഹെറാൾഡ് കേസിലെ ഇഡി കുറ്റപത്രത്തിനെതിരെ ഇന്ന് കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

IPL 2025: രോഹിത് ക്രിമിനൽ കുറ്റം ഒന്നും ചെയ്തിട്ടില്ല, പക്ഷെ....; ഇന്ത്യൻ നായകനെക്കുറിച്ച് അഞ്ജും ചോപ്ര പറഞ്ഞത് ഇങ്ങനെ

കൊല്ലം പൂരത്തിന്‍റെ കുടമാറ്റത്തിൽ ആര്‍എസ്എസ് നേതാവിന്‍റെ ചിത്രം! വിവാദം

PBKS VS KKR: അവൻ ഒറ്റ ഒരുത്തനാണ് എന്നോട് റിവ്യൂ എടുക്കണ്ട എന്ന് പറഞ്ഞത്, അത് മണ്ടത്തരമായി പോയി: അജിൻക്യ രഹാനെ

അതിനിർണായകം; വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും, മുൻപിലുള്ളത് 65 ഓളം ഹർജികൾ

PBKS VS KKR: ആ ചെക്കന്മാരുടെ മണ്ടത്തരവും ആക്ക്രാന്തവുമാണ് തോൽക്കാൻ കാരണമായത്, ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു: അജിൻക്യ രഹാനെ