എഴുത്തുകാര്‍ എല്ലാ വിഷയങ്ങളിലും പ്രതികരിക്കേണ്ട ആവശ്യമില്ല; അവര്‍ക്കും രാഷ്ട്രീയ ചായ്‌വുണ്ടാകാമെന്ന് സതീശന് മറുപടിയുമായി സച്ചിദാനന്ദന്‍

എഴുത്തുകാര്‍ എല്ലാ വിഷയങ്ങളിലും പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കവി സച്ചിദാന്ദന്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എഴുത്തുകാര്‍ക്കും രാഷ്ട്രീയ ചായ്‌വുണ്ടാകാം. അതുകൊണ്ടാകും അവര്‍ പ്രതികരിക്കാത്തത്. എഴുത്തുകാരെ അവരുടെ കാര്യങ്ങള്‍ക്ക് വിടണമെന്നും അദ്ദേഹം പറഞ്ഞു.

ആരുടെയും ഔദാര്യം പറ്റുന്നില്ല. ശരിയെന്ന് തോന്നുന്ന കാര്യങ്ങളോട് പ്രതികരിക്കും. താന്‍ ാെരു പാര്‍ട്ടിയിലും അംഗമല്ല. എന്നാല്‍ എല്ലാ പാര്‍ട്ടിയിലും സുഹൃത്തുക്കളുണ്ടെന്നും സാഹിത്യ അക്കാദമി ചെയര്‍മാന്‍ കൂടിയായ സച്ചിദാനന്ദന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെനതിരെ സാംസ്‌കാരിക നായകരോ എഴുത്തുകാരോ പ്രതികരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം വി ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സച്ചിദാനന്ദന്റെ പ്രതികരണം.

പൊലീസ് അതിക്രമങ്ങളെ അപലപിക്കുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പൊലീസ് പൂര്‍ണമായും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. അവര്‍ എല്ലാക്കാലങ്ങളിലും സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്യുന്നു. യുഎപിഎ ,അനാവശ്യ അറസ്റ്റുകള്‍ എന്നിവ ശരിയല്ല. കറുത്ത മാസ്‌ക്, വസ്ത്രം എന്നിവ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ഏതോ പൊലീസ് ഉദ്യോഗസ്ഥന്റെ ബുദ്ധിയാണ് ഈ സംഭവങ്ങള്‍ക്ക് കാരണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

Latest Stories

കാന്തപുരത്ത് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍, കണ്ടെത്തിയത് സമീപത്തെ കുളത്തില്‍ നിന്ന്

സൂക്ഷിച്ച് നോക്കിയാല്‍ ഒരു മാറ്റം കാണാം, ലോഗോയില്‍ കൈവച്ച് ഗൂഗിള്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തില്‍

തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുത്, ഐക്യത്തോടെ മുന്നോട്ട് പോവണം, ജയിക്കാനുളള അനുകൂല സാഹചര്യമുണ്ട്, കെപിസിസി നേതാക്കളോട് ഹൈക്കമാന്റ്‌

INDIAN CRICKET: ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കരുത്, നായകനാക്കേണ്ടത് അവനെയാണ്, ഗംതം ഗംഭീറിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, തുറന്നുപറഞ്ഞ് അശ്വിന്‍

കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം

അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം, പരാതി നല്‍കി ബിജെപി

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ല, ട്രംപിന്റെ വാദങ്ങള്‍ തളളി ഇന്ത്യ, വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും വിദേശകാര്യ വക്താവ്

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്നു, പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ'; റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധു

IPL 2025: ജോസ് ബട്‌ലര്‍ ഇനി കളിക്കില്ലേ, താരം എത്തിയില്ലെങ്കില്‍ ഗുജറാത്തിന്റെ കിരീടമോഹം ഇല്ലാതാകും, ആകെയുളള പ്രതീക്ഷ അവനാണ്‌, ആകാംക്ഷയോടെ ആരാധകര്‍

അദ്ദേഹം എന്നെ കരയിപ്പിച്ചു, ചിരിപ്പിച്ചു, ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു..; തലൈവര്‍ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ലോകേഷ്