സംസ്ഥാനത്ത് വീണ്ടും മുഖ്യമന്ത്രി-ഗവർണർ പോര്; മലപ്പുറം പരാമർശത്തിൽ ഗവർണർ രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കും

മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഹിന്ദു ദിനപത്രത്തിൽ നടത്തിയ പരാമർശങ്ങൾ സംബന്ധിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യം ഔദ്യോഗികമായി കേന്ദ്രസർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം. വിഷയത്തിൽ വിശദീകരണം തേടി ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ നേരത്തേ വിളിച്ചുവരുത്തിയെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് തടയുകയായിരുന്നു. ചട്ടപ്രകാരം ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഗവർണറെ കാണേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ, ബിസിനസ് റൂൾസ് അനുസരിച്ച് അവരെ വിളിച്ചുവരുത്താൻ തനിക്ക് അധികാരമുണ്ടെന്ന് ഗവർണർ വാദിക്കുന്നു.

വിഷയത്തിൽ ഗവർണർ വീണ്ടും സർക്കാരിന് കത്തയക്കുമെന്നാണ് സൂചന. തൻ്റെ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി എന്തോ മറച്ചുവെക്കുകയാണെന്ന് ഗവർണർ അടുത്തിടെ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പരാമർശിച്ചിരുന്നു. പിണറായി വിജയൻ്റെ കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്. ചൊവ്വാഴ്‌ച മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഗവർണർ പറഞ്ഞു: “കഴിഞ്ഞ മൂന്ന് വർഷമായി നിങ്ങളുടെ പരസ്യ പ്രസ്താവനകൾ അനുസരിച്ച് ദേശവിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായുള്ള എൻ്റെ അപേക്ഷയിൽ നിങ്ങളുടെ മൗനവും നിഷ്‌ക്രിയത്വവും അമിതമായ കാലതാമസവുമാണ് സൃഷ്ട്ടിക്കുന്നത്. ഇത് കൗതുകമുണർത്തുന്നവയാണ്, അവ നിങ്ങൾക്ക് എന്തെങ്കിലും മറയ്ക്കാനുണ്ടെന്ന ധാരണ സൃഷ്ടിക്കുകയും ചെയ്യുന്നു.”

സാങ്കേതികതയുടെ മറവിൽ ക്രിമിനൽ പ്രവർത്തനങ്ങൾ മറച്ചുവെക്കാനാകില്ലെന്നും രാഷ്ട്രപതിയെ ധരിപ്പിക്കാൻ വിഷയത്തിൽ വിശദീകരണം തേടിയെന്നും ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടി. ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നത് ചട്ടങ്ങളുടെ ലംഘനമായും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലെ പരാജയമായും കണക്കാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണറുടെ കത്തിന് ഇത്തവണ മറുപടി നൽകണമോയെന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്.

എന്താണ് ദേശവിരുദ്ധ പ്രവർത്തനങ്ങളെന്നും ദേശവിരുദ്ധർ ആരെന്നും വ്യക്തമാക്കാൻ മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു, തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അറിയാതെ ഗവർണർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത് എന്തടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി ചോദിച്ചു. മലപ്പുറത്തെ സംബന്ധിച്ചും സ്വർണക്കടത്തുമായി ബന്ധപ്പെട്ട പണത്തെ ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രസ്താവനകൾ വിവാദമായതോടെ പിണറായി വിജയൻ നിഷേധിച്ചിരുന്നു.

ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവർണർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മലപ്പുറത്തെ സംബന്ധിച്ചും സ്വർണക്കടത്തുമായി ബന്ധപ്പെട്ട പണത്തെ ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ചുമുള്ള പ്രസ്താവനകൾ വിവാദമായതോടെ പിണറായി വിജയൻ അത് നിഷേധിച്ചിരുന്നു. ദ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച അഭിമുഖം സംബന്ധിച്ച് ഒക്ടോബർ മൂന്നിന് ഗവർണർ കത്തയച്ചു. സെപ്തംബർ 21 ന് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച കള്ളപ്പണത്തിൻ്റെയും ഹവാല പണത്തിൻ്റെയും കണക്കുകളും അഭിമുഖത്തിലെ മൊഴികളും അദ്ദേഹം ഉദ്ധരിച്ചു. അനധികൃതമായി സമ്പാദിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണ് ഗുരുതരമായ കാര്യം. ദേശവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് പിണറായി വിജയൻ അറിഞ്ഞതെങ്ങനെയെന്നും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘങ്ങളെക്കുറിച്ചും അദ്ദേഹം വിവരങ്ങൾ ആരാഞ്ഞു.

ചീഫ് സെക്രട്ടറിക്ക് താൻ അയച്ച കത്ത് ഭരണഘടനാ വ്യവസ്ഥകൾക്കും ധാർമ്മികതയ്ക്കും എതിരായ ഒന്നായി ഒരു തരത്തിലും വിശേഷിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്തുവഴി അനധികൃതമായി സമ്പാദിച്ച പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്ന ഗുരുതരമായ കുറ്റകൃത്യം ഭരണഘടനാപരമായ ധാർമ്മികത ചൂണ്ടിക്കാട്ടി സാധാരണ ഭരണപരമായ കാര്യങ്ങൾ തള്ളിക്കളയാനാവില്ല,’ ഗവർണർ കത്തിൽ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി നടക്കുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ത്യ.

Latest Stories

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ എത്തും; പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെസി വേണുഗോപാല്‍

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

'കല്യാണി പ്രിയദർശൻ വിവാഹിതയായി'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍