ജോലി ചെയ്യാനുള്ള അവകാശം തേടി സിപിഎമ്മിനെതിരെ ജീവിതം കൊണ്ട് പോരാടിയ ദളിത് യുവതി ചിത്രലേഖ കാൻസർ ബാധിച്ച് മരിച്ചു

ഓട്ടോഡ്രൈവർ ജോലിയിൽ നിന്ന് സി.പി.എം പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് സി.പി.എമ്മുമായി ഏറെ നാളത്തെ പോരാട്ടം നടത്തിയ ദലിത് യുവതി ചിത്രലേഖ (48) ശനിയാഴ്ച അർബുദബാധിതയായി മരണത്തിന് കീഴടങ്ങി. 2005ൽ അവരുടെ ഓട്ടോറിക്ഷ കത്തിച്ചപ്പോൾ അവർ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഉപജീവനത്തിനുള്ള അവകാശം ആവശ്യപ്പെട്ട് സി.പി.എമ്മിനെതിരെ പോരാടിയാണ് വനിതാ ഓട്ടോഡ്രൈവർ തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും ചെലവഴിച്ചത്. സ്വന്തം നാടായ പയ്യന്നൂരിലെ എടാട്ടിൽ പ്രാദേശിക സിപിഎം നേതൃത്വത്തിൻ്റെയും ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാരുടെയും കടുത്ത എതിർപ്പ് നേരിടേണ്ടി വന്ന അവർക്ക് പാർട്ടിയുടെ ഭീഷണിയെ തുടർന്ന് അവിടെ നിന്നും പലായനം ചെയ്യേണ്ടിവന്നു.

വടകര സ്വദേശിയായ ശ്രീകാന്ത് എന്ന മറ്റൊരു സമുദായത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചതോടെയാണ് താൻ സിപിഎമ്മിൻ്റെ കണ്ണിലെ കരടായി മാറിയതെന്നും ചിത്രലേഖ പറയുന്നു. വിവാഹശേഷം വടകരയിൽ നിന്ന് എടാട്ടിലേക്ക് മാറിയ ശ്രീഷ്കാന്ത് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു. താമസിയാതെ, ചിത്രലേഖയും 2004 ഒക്ടോബറിൽ സർക്കാർ പദ്ധതി പ്രകാരം ഒരു ഓട്ടോറിക്ഷ വാങ്ങി. എന്നാൽ, എടാട്ട് മേഖലയിൽ ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയപ്പോൾ സിപിഎമ്മുമായി ബന്ധമുള്ള സിഐടിയു യൂണിയൻ അംഗങ്ങൾ ചിത്രലേഖയെ ശക്തമായി എതിർത്തു.

ഓട്ടോ സ്റ്റാൻഡിലെ ട്രാക്കിൽ വാഹനം പാർക്ക് ചെയ്യാനോ യാത്രക്കാരെ കയറ്റാനോ അവർ അനുവദിച്ചില്ല. സാഹചര്യത്തെ എങ്ങനെയെങ്കിലും നേരിടാനും കച്ചവടം നടത്താനും ചിത്രലേഖ ശ്രമിക്കുന്നതിനിടെ, 2005 ഡിസംബർ 31-ന് അവരുടെ ഓട്ടോറിക്ഷ ദുരൂഹമായ തീപിടിത്തത്തിൽ കത്തിനശിച്ചു. അവരുടെ വാഹനം പൂർണമായും കത്തി നശിച്ച സംഭവം സംസ്ഥാനത്തുടനീളം വ്യാപകമായ ചർച്ച ആയിരുന്നു. പിന്നീട് ചില സന്നദ്ധ സംഘടനകൾ ചിത്രലേഖയ്ക്ക് പുതിയ ഓട്ടോ നൽകിയെങ്കിലും സി.പി.എം പ്രവർത്തകർ ജോലി ചെയ്യാൻ അനുവദിച്ചില്ല. തുടർന്ന് ഉപജീവനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 122 ദിവസമായി കണ്ണൂർ കലക്ടറേറ്റിന് മുന്നിലും 47 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിലും സമരം നടത്തി.

കോൺഗ്രസിലെ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ ചിത്രലേഖയ്ക്ക് കാട്ടാമ്പള്ളിയിൽ വീടുവയ്ക്കാൻ സർക്കാർ സ്ഥലവും പണവും അനുവദിച്ചു. എന്നാൽ, പിന്നീട് അധികാരത്തിൽ വന്ന സിപിഎമ്മിൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അലോട്ട്മെൻ്റ് റദ്ദാക്കി. എൽഡിഎഫ് സർക്കാരിൻ്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ച് സ്റ്റേ നേടിയ ശേഷമാണ് ചിത്രലേഖ വീട് നിർമിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രലേഖയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. ശവസംസ്‌കാരം രാവിലെ 10.30ന് പയ്യാമ്പലത്ത്. ചിത്രലേഖയുടെ ഭർത്താവ് ശ്രീകാന്ത്, മകൻ മനു, മകൾ മേഘ, മരുമകൻ ജിജി

Latest Stories

എഡിജിപി അജിത് കുമാറിനെതിരെ അൻവറിൻ്റെ ആരോപണം: ഡിജിപി കേരള സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

"ഞാൻ മരിച്ചുപോവുകയാണെന്ന് പലപ്പോഴും തോന്നി, ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ രാത്രിയിൽ എന്റെ മുറിയിൽ വന്ന് സെക്യൂരിറ്റി ഗാർഡുമാർ പൾസ് പരിശോധിക്കുമായിരുന്നു" തന്റെ ലഹരി ജീവിതത്തെ കുറിച്ച് ജസ്റ്റിൻ ബീബർ മനസ്സ് തുറക്കുന്നു

സർക്കാരിനെ വിമർശിച്ചതിന് മാധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി

ജമ്മു & കശ്മീർ എക്‌സിറ്റ് പോൾ ഫലങ്ങൾ: ചാനലുകളിലെ എല്ലാ ബഹളങ്ങളും അവഗണിച്ച് ഒമർ അബ്ദുള്ള

Exit Poll 2024: ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ, ബിജെപിക്ക് തിരിച്ചടി

പിവി അൻവർ ഡിഎംകെയിൽ? തമിഴ്‌നാട്ടിലെ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാതായി റിപ്പോർട്ട്

ചെന്നൈ മെട്രോ ഫണ്ടും ഡിഎംകെയും, താക്കീത് ആര്‍ക്ക്?; 'കൂടുതല്‍ പേടിപ്പിക്കേണ്ട, കൂടെ വരാന്‍ വേറേയും ആളുണ്ട്' മോദി തന്ത്രങ്ങള്‍

വൻതാരനിരയുടെ പകിട്ടിൽ കല്യാൺ ജ്വല്ലറി നവരാത്രി ആഘോഷം, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിങ്ങൾ ഇല്ലാതെ ടി 20 ഒരു രസമില്ല, ആരാധകരുടെ ചോദ്യത്തിന് തകർപ്പൻ ഉത്തരം നൽകി രോഹിത് ശർമ്മ; ഇതാണ് കാത്തിരുന്ന മറുപടി

പുത്തൻ ജാപ്പനീസ് എസ്‌യുവിക്ക് സ്വിഫ്റ്റിനേക്കാൾ വിലകുറവ്!