എറണാകുളം ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ കോണ്‍ക്രീറ്റ് പാളി തകര്‍ന്നു വീണു. നവജാത ശിശു രക്ഷപ്പെട്ടത് തലനാരിഴക്ക്. പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പെടെ വാര്‍ഡില്‍ ഉണ്ടായിരുന്ന സമയത്താണ് അപകടം ഉണ്ടായത്.
12 ദിവസം മാത്രമുള്ള കുഞ്ഞാണ് തലനാരിഴക്ക് രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. എട്ടോളം കുഞ്ഞുങ്ങളാണ് സംഭവ സമയത്ത് വാര്‍ഡില്‍ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷിയായ സ്ത്രീ പറഞ്ഞു. ഇവരുടെ മകള്‍ കിടന്നിരുന്ന കട്ടിലിന് സമീപത്തായായിരുന്നു കോണ്‍ക്രീറ്റ് പാളി അടര്‍ന്നു അപകടമുണ്ടായത്.
ആശുപത്രിയിലെ പല വാർഡിലെയും ഭിത്തിയിൽ വിള്ളൽ പാടുകളുണ്ട്. കൂടാതെ വാര്‍ഡിലെ പല ഭാഗത്തായും ഭിത്തി അടര്‍ന്നിട്ടുണ്ട്. അമ്മമാര്‍ ആശങ്കയറിയിച്ചതോടെ ആശുപത്രി അധികൃതര്‍ ഇവരെ മുകള്‍ നിലയിലെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.