തൃശൂരില്‍ മേയര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഐ; എംകെ വര്‍ഗീസ് പങ്കെടുത്ത പരിപാടിയ്ക്ക് ബഹിഷ്‌കരണം

തൃശൂരില്‍ മേയര്‍ എംകെ വര്‍ഗീസിനെ ബഹിഷ്‌കരിച്ച് സിപിഐ. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങിലാണ് സിപിഐ മേയറെ ബഹിഷ്‌കരിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മേയര്‍ എംകെ വര്‍ഗീസ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയെ പ്രശംസിച്ചതാണ് സിപിഐയില്‍ അതൃപ്തിയുണ്ടാക്കിയത്.

കഴിഞ്ഞ ദിവസം എംകെ വര്‍ഗീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപിയ്ക്ക് വേണ്ടിയാണ് എംകെ വര്‍ഗീസ് പ്രവര്‍ത്തിച്ചതെന്ന് സുനില്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മേയര്‍ എന്ന നിലയില്‍ സുനില്‍കുമാര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന് പിന്നാലെയാണ് ബഹിഷ്‌കരണ നടപടി ഉണ്ടായിരിക്കുന്നത്. ബഹിഷ്‌കരണത്തിന്റെ ഭാഗമായി അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് എംഎല്‍എ പി ബാലചന്ദ്രനും നാല് കൗണ്‍സിലര്‍മാരും പങ്കെടുത്തില്ല. ഇടതുപക്ഷത്തെ സഹായിക്കുന്ന ഒരു നിലപാടും വര്‍ഗീസില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും മേയറുടെ പേരില്‍ ഇടതുപക്ഷ ഐക്യം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞിരുന്നു.

നേരത്തെ സിപിഐ ജില്ലാ സെക്രട്ടറിയും എംകെ വര്‍ഗീസിനെതിരെ പരസ്യമായി നിലപാടെടുത്ത് രംഗത്തെത്തിയിരുന്നു. തൃശൂര്‍ മേയര്‍ പദവി ഒഴിയണമെന്നായിരുന്നു ജില്ലാ സെക്രട്ടറി കെകെ വത്സരാജ് ആവശ്യപ്പെട്ടത്. മേയര്‍ സുരേഷ്ഗോപിയെ പുകഴ്ത്തുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്നും നിലപാട് തിരുത്താന്‍ തയ്യാറാകണമെന്നും വത്സരാജ് ആവശ്യപ്പെട്ടിരുന്നു.

Latest Stories

പാകിസ്ഥാന്‍ നിബന്ധനകള്‍ മറന്നോ? അജിത് ഡോവല്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു; സംയമനം പാലിച്ച് പ്രതിരോധ മന്ത്രാലയം

'വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ഇതെന്ത് സംഭവിച്ചു'; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; പ്രഖ്യാപനം നേരത്തെ ആകാമായിരുന്നു; അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി ഒമര്‍ അബ്ദുള്ള

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, തീരുമാനം വിവേകപൂര്‍ണം; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഇന്ത്യന്‍ സൈന്യം പള്ളികള്‍ ആക്രമിച്ചിട്ടില്ല, തകര്‍ത്തത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം; പാക് വ്യാജ പ്രചരണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി സ്ഥിരീകരണം

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ