മലയാറ്റൂരിലെ പാറമടകൾ അനധികൃതം; സ്ഫോടനം സംബന്ധിച്ച ദുരൂഹതകൾ നീക്കാൻ എൻ.ഐ.എ അന്വേഷണം നടത്തണമെന്ന് സി.ആർ നീലകണ്ഠൻ

മലയാറ്റൂർ ഇല്ലിത്തോട് പാറമടയിൽ ഉണ്ടായ സ്ഫോടനം സംബന്ധിച്ച് എൻ ഐ എ അന്വേഷണം വേണമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ. സ്ഫോടകവസ്തുക്കൾ ശേഖരിച്ചു വെയ്ക്കാൻ അനുമതിയില്ലാത്ത പാറമടയിൽ ഇത്രയധികം സ്ഫോടക വസ്തുക്കൾ എങ്ങനെ എത്തി എന്നും തീവ്രവാദ ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും സി.ആർ നീലകണ്ഠൻ ആവശ്യപ്പെട്ടു. ഫെയ്സ്ബുക്കില് പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്.
പാറമടകൾ പ്രവർത്തിക്കുന്നത് വനഭൂമിയിലാണ് എന്ന് വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇല്ലിത്തോട് കൂട്ടുകൃഷി ഫാമിന് വനംവകുപ്പ് നൽകിയ ഭൂമിയിൽ ബാക്കി വന്ന ഭൂമി വനംവകുപ്പിന് തിരിച്ചു നൽകുകയായിരുന്നു. ആ ഭൂമി കയ്യേറിയാണ് രാഷ്ട്രീയ സ്വാധീനമുള്ള ചിലർ അനധികൃതമായി പാറ പൊട്ടിക്കുന്നതെന്നും സി.ആർ നീലകണ്ഠൻ ആരോപിച്ചു. പാറമടകൾ അനധികൃതമാണെന്നു കണ്ടെത്തിയ രേഖകൾ വിവരാവകാശം വഴി ലഭ്യമായിട്ടുണ്ടെന്നും സി.ആർ നീലകണ്ഠൻ  പറഞ്ഞു. രേഖകളുടെ പകർപ്പും അദ്ദേഹം കുറിപ്പിനൊപ്പം പങ്കു വച്ചിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ 3.15-നാണ് ഇല്ലിത്തോട്ടിലെ പാറമടക്ക് സമീപമുള്ള കെട്ടിടത്തില്‍ സ്ഫോടനം നടന്നത്. കെട്ടിടത്തില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി പെരിയണ്ണന്‍, കര്‍ണാടക സ്വദേശി നാഗഡി എന്നിവരാണ് മരിച്ചത്. 12 ദിവസം മുമ്പാണ് ഇവര്‍ നാട്ടില്‍ നിന്നും മലയാറ്റൂരിലെത്തുന്നത്. നാഗഡിയുടെ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു.
ഫെയ്സ് ബുക്ക് കുറിപ്പിൻറെ പൂർണരൂപം:
മലയാറ്റൂർ ഇല്ലിത്തോട് പാറമടയിൽ ഇന്ന് രാവിലെ മൂന്നു മണിക്ക് ഉണ്ടായ സ്ഫോടനം സംബന്ധിച്ച ദുരൂഹതകൾ നീക്കാൻ എൻ ഐ എ അന്വേഷണം നടത്തണം: പരിസ്ഥിതി സംരക്ഷണ സമിതി
പാറമട പ്രവർത്തനത്തിന് സർക്കാർ നിശ്ചയിച്ച സമയത്തിനപ്പുറം രാത്രി കാലങ്ങളിൽ പാറ പൊട്ടിക്കൽ നടന്നു എന്നതിനുള്ള തെളിവാണ് ഈ സ്ഫോടനം. സ്ഫോടകവസ്തുക്കൾ ശേഖരിച്ചു വക്കാൻ അനുമതിയില്ലാത്ത പാറമടയിൽ ഇത്രയധികം സ്ഫോടക വസ്തുക്കൾ എങ്ങനെ എത്തി എന്ന് അന്വേഷിക്കണം.
അസമയത്ത് അനുമതിയില്ലാത്ത പാറമടയിൽ സ്ഫോടനം നടന്നതും അതിൽ രണ്ട് അതിഥി ത്തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യം സംബന്ധിച്ച് എൻ ഐ എ അന്വേഷിക്കണം. തീവ്രവാദഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം.
ഈ പാറമടകൾ പ്രവർത്തിക്കുന്നത് വനഭൂമിയിലാണ് എന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇല്ലിത്തോട് കൂട്ടുകൃഷി ഫാമിന് വനം വകുപ്പ് നൽകിയ ഭൂമിയിൽ ബാക്കി വന്ന ഭൂമി വനം വകുപ്പിന് തിരിച്ചു നൽകുകയായിരുന്നു. ആ ഭൂമി കയ്യേറിയാണ് രാഷ്ട്രീയ സ്വാധീനമുള്ള ചിലർ അനധികൃതമായി പാറ പൊട്ടിക്കുന്നത്.
ഇത് സംബന്ധിച്ച് ഈ ലേഖകൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കു നൽകിയ പരാതിയിൽ വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഈ പാറമടകൾ അനധികൃതമാണെന്നു കണ്ടെത്തിയിട്ടുമുണ്ട്. ഇതു സംബന്ധിച്ച രേഖകൾ വിവരാവകാശം വഴി ലഭ്യമായിട്ടുണ്ട്.
സി.ആർ. നീലകണ്ഠൻ
No photo description available.

Latest Stories

മരത്തിലിരുന്ന് ഭീകരാക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തി, എന്‍ഐഎയുടെ മുന്നില്‍ നിര്‍ണായക തെളിവുമായി കശ്മീരിലെ വീഡിയോഗ്രാഫര്‍

'വെട്ടിയിട്ട വാഴത്തണ്ട്' അദ്ദേഹത്തിന്റെ സജഷൻ; സ്വയം ട്രോളാൻ അദ്ദേഹത്തെപ്പോലൊരു നടൻ തയ്യാറാകുന്നത് വലിയ കാര്യം : ബിനു പപ്പു

'അക്രമികളെ വിടില്ലെന്ന് ഗര്‍ജിക്കുക മാത്രം ചെയ്യുന്നതിലൂടെ അവര്‍ക്ക് കടന്നുകളയാനുള്ള സമയം കിട്ടി, ഭീകരര്‍ രാജ്യത്തിനകത്തു ദീര്‍ഘകാലമായി താമസിച്ചു കൊന്നിട്ടു പോയി'; തിരിച്ചടിക്കാന്‍ ശേഷിയില്ലാത്ത രാജ്യമൊന്നുമല്ലല്ലോയെന്ന് ജി സുധാകരന്‍

കാനഡയിൽ ലാപു ലാപു ഫെസ്റ്റിവലിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

'ഇന്ത്യ ഒരിക്കലും അയൽക്കാരെ ഉപദ്രവിക്കില്ല, പക്ഷെ'; മുന്നറിയിപ്പുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

ചില മാധ്യമങ്ങൾ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; നടപടി സ്വീകരിക്കും : പ്രയാഗ മാർട്ടിൻ

IPL 2025: രണ്ട് സിക്സ് അടിച്ചപ്പോൾ നിനക്ക് സങ്കടം ആയോ, ഇതാ പിടിച്ചോ എന്റെ വിക്കറ്റ്; മടങ്ങിവരവിൽ മായങ്ക് യാദവിന് സമ്മാനം നൽകി രോഹിത് ശർമ്മ

ഇറാൻ-യുഎസ് ആണവ ചർച്ചകളുടെ മൂന്നാം റൗണ്ട് അവസാനിച്ചു; ചർച്ചകൾ കൂടുതൽ ഗൗരവമുള്ളതെന്ന് ടെഹ്‌റാൻ

IPL 2025: സ്വപ്നത്തിലോ നമ്മൾ സ്വർഗത്തിലോ..., തോറ്റമ്പി നിൽക്കുന്ന ഹൈദരാബാദ് ടീമിന് സമ്മാനം നൽകി കാവ്യ മാരൻ; മറ്റുള്ള ടീം ഉടമകൾ കണ്ട് പഠിക്കട്ടെ

മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവരെ മാറ്റി നിർത്തണം; താരങ്ങളാണെങ്കിലും സംവിധായകരാണെങ്കിലും സഹകരിക്കില്ല : സുരേഷ് കുമാർ