ഡി-ലിറ്റ് വിഷയം; വിവാദം ഉണ്ടാക്കുന്നവര്‍ ഭരണഘടന വായിക്കണമെന്ന് ഗവര്‍ണര്‍

ഡി-ലിറ്റ് വിഷയത്തില്‍ വിവാദം ഉണ്ടാക്കുന്നവര്‍ ആദ്യം ഭരണഘടന വായിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയുടെ 51 ( എ) അനുഛേദം ഓര്‍മ്മിപ്പിച്ച കൊണ്ടാണ് വിഷയത്തില്‍ ഗവര്‍ണറുടെ പ്രതികരണം. രാഷ്ട്രപതി, ഗവര്‍ണര്‍ എന്നീ പദവികള്‍ ഭരണഘടനാ സ്ഥാപനങ്ങളാണെന്നും ഭരണഘടനാ തത്വങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാഷ്ട്രപതിക്ക് ഡി- ലിറ്റ് നല്കാന്‍ ശുപാര്‍ശ ചെയ്തുവെന്ന വാര്‍ത്ത നിഷേധിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം വിഷയങ്ങളില്‍ ഭരണഘടനയും നിയമവും മനസ്സിലാക്കിയിട്ട് വേണം പ്രതികരിക്കാന്‍ എന്നും അദ്ദേഹം പറഞ്ഞു.

വിവാദവുമായി ബന്ധപ്പെട്ട് അജ്ഞത കൊണ്ട് ചിലര്‍ നടത്തുന്ന പ്രസ്താവനകളോട് മറുപടി പറയുന്നില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു. ഗവര്‍ണറുടെ ഓഫീസിനെ ചര്‍ച്ചാ വിഷയമാക്കരുതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലകള്‍ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്പ്പെടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പാസാക്കിയ നിയമപ്രകാരം സര്‍വകലാശാലകള്‍ സ്വതന്ത്ര സ്ഥാപനമാണ്. നിയമം ഉണ്ടാക്കിയവര്‍ തന്നെ അത് തകര്‍ക്കുകയും ചെയ്തു. അത് കൊണ്ടാണ് ചാന്‍സലറായി തുടരുന്നില്ലെന്ന വ്യക്തമാക്കിയതെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നല്‍കാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് തള്ളി. ഇതാണ് രാജ്യത്തിന് അഭിമാനക്ഷതമുണ്ടാക്കുന്ന കാര്യമെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചത് എന്ന് പറഞ്ഞു കൊണ്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതോടെ വിഷയം വിവാദമായി. ഡി-ലിറ്റ് തീരുമാനിക്കുന്നതും കൊടുക്കുന്നതും സര്‍വകലാശാലയാണ് സര്‍ക്കാരല്ല എന്ന് സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. ഡി-ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പറയേണ്ട്ത് ഗവര്‍ണര്‍ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം ഗൗരവുള്ളതാണ് എന്നാണ് ഗവര്‍ണറുടെ പ്രസതാവന തെളിയിക്കുന്നത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇന്ത്യന്‍ പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നല്‍കുന്നത് തടഞ്ഞോ എന്നതടക്കം നിരവധി ചോദ്യങ്ങള്‍ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദിക്കുകയും മറുപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തെറ്റായ ആരോപണമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചതെന്നും നടപടിയില്‍ സര്‍ക്കാരിന് ഒരു റോളുമില്ല. ഓണററി ബിരുദം നല്‍കുക എന്നത് സര്‍വകലാശാലയുടെ സ്വയംഭരണാവകാശമാണെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞിരുന്നു. അതേ സമയം രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട് എങ്കില്‍ അത് തെറ്റാണ്. ഇപ്പോള്‍ വിഷയം ഉയര്‍ത്തുന്നത് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചത്. എന്നാല്‍ ദളിതനായ രാഷ്ടപ്രതിയെ സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചുവെന്നാണ് ബിജെപി വിമര്‍ശിക്കുന്നത്.

Latest Stories

അതേടാ ഞാൻ തല ഫാൻ ആണ് ഇനിയും അത് ആയിരിക്കും, എന്നെ ആരും കുറ്റം പറയേണ്ട; വിമർശനങ്ങളോട് പ്രതികരണവുമായി അമ്പാട്ടി റായിഡു

പണം മാത്രമാണ് നിങ്ങള്‍ക്ക് വലുത്, കടക്ക് പുറത്ത്..; പാപ്പരാസികളോട് അലറി ജസ്റ്റിന്‍ ബീബര്‍

IPL 2025: എന്റെ എല്ലാ നേട്ടങ്ങള്‍ക്കു പിന്നിലും അദ്ദേഹം, അല്ലായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു, വെളിപ്പെടുത്തി ആര്‍സിബി താരം

'മാസപ്പടി രാഷ്ട്രീയ പ്രേരിതമായ കേസല്ല, നിയമപരമായി നേരിട്ടോട്ടെ'; മുഖ്യമന്ത്രി ക്ഷുഭിതനായിട്ട് കാര്യമില്ലെന്ന് വി ഡി സതീശന്‍

ജവാന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കും; മദ്യനയത്തിന്റെ ലക്ഷ്യം ജനങ്ങള്‍ക്ക് ലഹരിയോടുള്ള ആസക്തി കുറയ്ക്കുകയെന്ന് എംബി രാജേഷ്

റഹ്‌മാന് ബഹുമാനമില്ല, പത്മ പുരസ്‌കാര ജേതാക്കളെ കാത്തിരിപ്പിക്കുന്നത് മൂന്ന് മണിക്കൂറോളം, കണ്ട് ഞെട്ടിപ്പോയി: അഭിജീത് ഭട്ടാചാര്യ

IPL 2025: എന്റെ പൊന്ന് മക്കളെ ഞാൻ അന്ന് പറഞ്ഞ മണ്ടത്തരമൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ ഒരു നാണക്കേടാണ്, ഇപ്പോഴും ആ വീഡിയോ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

ബോണ്ടുകളെല്ലാം വിറ്റുപെറുക്കി ചൈന യുദ്ധം തുടങ്ങി; 125 ശതമാനം നികുതിയോടെ പോര്‍മുഖം തുറന്ന് ട്രംപ്; ലോകരാജ്യങ്ങളെ കൂടെ കൂട്ടാന്‍ പുതിയ തന്ത്രവുമായി യുഎസ്

IPL 2025: ഇവന്‍ എന്താണീ കാണിച്ചുകൂട്ടുന്നത്, പറ്റില്ലെങ്കില്‍ നിര്‍ത്തി പോടാ, ഔട്ടായാല്‍ അദ്ദേഹം ഇപ്പോഴും എന്നെ വഴക്കുപറയും, വെളിപ്പെടുത്തി ആര്‍ അശ്വിന്‍

പലസ്തീന് ഫ്രാൻസിന്റെ അംഗീകാരം; കൂടെ ചേരുമോ യൂറോപ്പ്?