വാളയാർ കേസിലെ പ്രതിയുടെ മരണം ദുരൂഹം: വാളയാർ നീതി സമര സമിതി  

വാളയാർ പെൺകുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടു കേസുകളിലെ (398, 401) പ്രതി പ്രദീപ് കുമാറിന്റെ മരണം ദുരൂഹമാണെന്ന് വാളയാർ നീതി സമര സമിതി. പെൺകുട്ടികളുടെ മാതാപിതാക്കൾക്കൊപ്പം കേരളത്തിലെ പൊതുസമൂഹം നടത്തുന്ന ഇടപെടലുകളുടെ ഫലമായി പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും കേസ് പുനരന്വേഷിക്കാനും സർക്കാർ നിർബന്ധിതമായ സാഹചര്യത്തിലാണ് പ്രദീപ് കുമാറിന്റെ മരണം എന്നത് ഏറെ ഗുരുതരമാണെന്ന് സമര സമിതി പത്രക്കുറിപ്പിൽ പറഞ്ഞു.

രണ്ടു കുട്ടികളുടെ കൊലപാതകത്തിലും പ്രദീപ്കുമാർ  പ്രതിയായിരുന്നു. കേസിൽ വിചാരണ ചെയ്യപ്പെട്ട അഞ്ചു പ്രതികൾക്കു പുറമെ ഒരു ആറാമൻ ഉണ്ടെന്ന സംശയം ബലപ്പെടുമ്പോൾ അയാളുമായി അടുത്ത ബന്ധം ഉണ്ടെന്നു സംശയിക്കപ്പെടുന്ന പ്രതിയാണ് പ്രദീപ്കുമാർ. അതുകൊണ്ടു തന്നെ വാളയാർ കേസിന്റെ പുനരന്വേഷണ സാദ്ധ്യതകൾ ഇല്ലാതാക്കാനും ആറാം പ്രതിയെ രക്ഷിക്കാനുംഉള്ള  ശ്രമങ്ങൾ ഇതിന്റെ പിന്നിൽ ഉണ്ടെന്ന് ന്യായമായും സംശയിക്കുന്നതായി സമര സമിതി പറഞ്ഞു.

വാളയാർ കേസിലെന്ന പോലെ വെറും സാമ്പത്തിക പ്രശ്നങ്ങൾ മൂലമുള്ള ആത്മഹത്യ എന്ന രീതിയിൽ മുന്നോട്ടു പോകരുതെന്നും ബന്ധപ്പെട്ട മുഴുവൻ സാഹചര്യങ്ങളും പരിശോധിക്കണമെന്നും വാളയാർ നീതി സമര സമിതി ആവശ്യപ്പെട്ടു.

വാളയാർ കേസിലെ പ്രതി പ്രദീപ് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.

Latest Stories

വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിൽ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല; സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമെന്ന് വിശദീകരണം

IPL 2025: ചന്ദ്രലേഖയിൽ താമരപ്പൂവിൽ പാട്ടാണെങ്കിൽ ദ്രാവിഡിന് എഴുനേൽക്കാൻ ഒരു സിക്സ്, ഒരൊറ്റ സെഞ്ച്വറി കൊണ്ട് വൈഭവ് സുര്യവൻഷി തൂക്കിയ റെക്കോഡുകൾ നോക്കാം

ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു; ആളപായമില്ല

കുപ്‌വാര, ബരാമുള്ള എന്നിവിടങ്ങളിൽ തുടർച്ചയായി അഞ്ചാം രാത്രിയും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; തിരിച്ചടിച്ച് ഇന്ത്യയും

പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷ ബാധ; മലപ്പുറത്ത് അഞ്ചര വയസുകാരി മരിച്ചു

IND VS PAK: നിന്റെ രാജ്യം ഇപ്പോൾ തന്നെ തകർന്നു നിൽക്കുകയാണ്, ചുമ്മാ ചൊറിയാൻ നിൽക്കരുത്; അഫ്രീദിക്ക് മറുപടിയുമായി ധവാൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ പേരുകൾ കശ്മീർ നിയമസഭയിൽ ഉറക്കെ വായിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള

IPL 2025: എനിക്ക് ഭയം ഇല്ല, ഏത് ബോളർ മുന്നിൽ വന്നാലും ഞാൻ അടിക്കും: വൈഭവ് സുര്യവൻഷി

'ഗൂഡാലോചനയില്ല, ആരും കുടുക്കിയതുമല്ല'; പറയാനുള്ളത് പറഞ്ഞിരിക്കുമെന്ന് വേടന്‍

RR VS GT: ഐപിഎലിലും മെഡിക്കൽ മിറാക്കിൾ; വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി കണ്ട് വീൽ ചെയറിലാണെന്ന കാര്യം മറന്ന് രാഹുൽ ദ്രാവിഡ്