ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണം: കുഞ്ഞിനെ കാമുകന് കൈമാറിയത് സൺഷെയ്‌ഡിലൂടെ; പ്രതികളെ പൂച്ചാക്കലിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും

ആലപ്പുഴ ചേർത്തലയിൽ കുഞ്ഞിനെ കുഴിച്ച് മൂടിയ കേസിൽ റിമാൻഡിലായിരുന്ന രണ്ടുപ്രതികളെ പൊലീസ് കാസ്റ്റഡിയിൽ വാങ്ങി. രണ്ടാംപ്രതി തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്തും മൂന്നാംപ്രതിയുമായ തകഴി കുന്നുമ്മ ജോസഫ് ഭവനിൽ അശോക് ജോസഫ് (30) എന്നിവരെയാണ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്.

പൂച്ചാക്കൽ പൊലീസാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. ഇവരെ പൂച്ചാക്കൽ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്‌തു. പ്രതികളെ അടുത്തദിവസം ഡോണയുടെ പൂച്ചാക്കലിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും. ഇവരുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോൺവിളികളും ചാറ്റ് രേഖകളും പരിശോധിക്കും.

ജനിച്ചസമയത്ത് കുഞ്ഞ് കരഞ്ഞിരുന്നെന്നാണ് ആശുപത്രിയിലെ ഡോക്ട‌ർമാരോട് ഡോണ പറഞ്ഞത്. എന്നാൽ, കുഞ്ഞിനെ കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നില്ലെന്നാണ് തോമസ് ജോസഫ് മൊഴി നൽകിയത്. കുഞ്ഞിൻ്റെ മരണം കൊലപാതകമാണോയെന്നറിയാൻ മൃതദേഹത്തിൻ്റെ രാസപരിശോധനാഫലം വരണം.

പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡ് ആനമൂട്ടിൽച്ചിറ ഡോണാ ജോജി(22)യുടെ കുഞ്ഞിനെയാണ് തകഴി കുന്നുമ്മ കൊല്ലനാടി പാടശേഖരത്തിൻ്റെ പുറംബണ്ടിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. തോമസ് ജോസഫിൻ്റെ കാമുകിയും കേസിൽ ഒന്നാംപ്രതിയുമായ ഡോണ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം രണ്ടാംനിലയിലെ സൺഷെയ്‌ഡിലൂടെയാണ് കുഞ്ഞിനെ ഡോണ കാമുകനായ തോമസിന് കൈമാറിയത്. കുഞ്ഞിനെ കൊണ്ടുപോകാൻ തോമസ് ജോസഫും അശോക് ജോസഫും രാത്രിയിൽ ഡോണയുടെ വീട്ടിലെത്തിയത് ബൈക്കിലായിരുന്നു. കാനഡയിൽ ജോലിക്കുപോകാനുള്ള ശ്രമത്തിലായിരുന്നു തോമസ് ജോസഫും ഡോണാ ജോജിയും. ഇതുമൂലമാണോ ഗർഭധാരണം മറച്ചുവെച്ചതെന്നതിനും വ്യക്തതയില്ല. മാസമെത്തിയശേഷമാണ് ഡോണ പ്രസവിച്ചതെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി.

ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയായ യുവതി ആഗസ്റ്റ് 6 നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 7 നാണ് കുട്ടിയെ കുഴിച്ചു മൂടുന്നത്. പ്രസവം നടന്നത് പുലർച്ചെ 1.30 ന് എന്നാണ് യുവതിയുടെ മൊഴി. പെൺകുഞ്ഞിനെയാണ് പ്രസവിച്ചത്. പ്രസവ ശേഷം കാമുകനെ പൂച്ചാക്കലിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി എന്ന് യുവതി പറഞ്ഞു. യുവതി കുട്ടിയെ കൈമാറിയത് മരിച്ച ശേഷമാണെന്നാണ് യുവാവിൻ്റെ മൊഴി. ഫൊറൻസിക് സയൻസ് കോഴ്സ് കഴിഞ്ഞയാളാണ് യുവതി. രാജസ്ഥാനിൽ പഠിക്കുമ്പോഴാണ് യുവാവുമായി യുവതി അടുക്കുന്നത്.

ഈ മാസം എട്ടാം തീയതിയാണ് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഏഴാം തീയതിയാണ് ഇവർ കുഞ്ഞിന് ജന്മം നൽകുന്നത്. പിന്നീടാണ് ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികൾ നൽകി. യുവതി പറഞ്ഞതിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കൽ പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി മൊഴിയെടുത്തപ്പൊഴും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്.

Latest Stories

ജൂനിയര്‍ അഭിഭാഷകക്ക് മർദനമേറ്റ സംഭവം; അഡ്വ. ബെയ്‌ലിൻ ദാസിനെതിരെ നടപടിയുമായി ബാർ കൗൺസിൽ, 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യും

INDIAN CRICKET: കോഹ്‌ലിയും രോഹിതും വിരമിച്ചത് നന്നായി, ഇനി ഞങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ സ്റ്റാര്‍ ഓള്‍റൗണ്ടര്‍

സൈനിക നടപടികളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; ചൈനീസ് മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്

കരിപ്പൂരിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട; മൂന്ന് സ്ത്രീകൾ പിടിയിൽ, പിടികൂടിയത് 40 കോടിയോളം വിലവരുന്ന ലഹരി വസ്തുക്കൾ

INDIAN CRICKET: ആ ഇന്ത്യൻ താരം എന്റെ ടീമിൽ കളിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു, സഫലമാകാത്ത ഒരു ആഗ്രഹമായി അത് കിടക്കും: ഡേവിഡ് വാർണർ

ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യം, ബിജെപി പ്രചാരണത്തോട് യോജിക്കാന്‍ കഴിയില്ല, കേസ് നിയമപരമായി നേരിടും: അഖില്‍ മാരാര്‍

IPL 2025: ഐപിഎലില്‍ ഡിജെയും ചിയര്‍ ഗേള്‍സിനെയും ഒഴിവാക്കണം, ഇപ്പോള്‍ അത് ഉള്‍പ്പെടുത്തുന്നത് അത്ര നല്ലതല്ല, ബിസിസിഐയോട് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം

ഭീകരതയ്‌ക്കെതിരെ രാജ്യം പോരാടുമ്പോള്‍ മോഹന്‍ലാല്‍ ജമാഅത്തെ ഇസ്ലാമിയുടെ വേദിയില്‍, ലെഫ്റ്റനന്റ് കേണല്‍ പദവി പിന്‍വലിക്കണം; വിമര്‍ശനവുമായി ഓര്‍ഗനൈസര്‍

INDIAN CRICKET: ബിസിസിഐ ആ മൂന്ന് താരങ്ങളെ ചതിച്ചു, അവർക്ക്....;തുറന്നടിച്ച് അനിൽ കുംബ്ലെ

'കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കേന്ദ്രവും സംസ്ഥാനവും സഹകരിക്കണം, ആപത്ഘട്ടത്തില്‍ പോലും സഹകരിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല'; മുഖ്യമന്ത്രി