വന്ദേഭാരത്; കേരളത്തില്‍ പ്രായോഗികമല്ല, വിഡ്ഢിത്തമെന്ന് മെട്രോമാന്‍

വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ പ്രായോഗികമല്ലെന്ന് മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ എംഡി ഇ ശ്രീധരന്‍. 160 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ ശേഷിയുള്ളതാണ് വന്ദേഭാരത് ട്രെയിനുകള്‍. കേരളത്തില്‍ നിലവിലുള്ള ട്രാക്കുകള്‍ വെച്ച് ശരാശരി 90 കിലോമീറ്റര്‍ വേഗതയേ വന്ദേഭാരതിന് ലഭിക്കുകയുള്ളൂവെന്നും ഇത് തികച്ചും മണ്ടത്തരമാണെന്ന് ശ്രീധരന്‍ പറഞ്ഞു.

നിലവില്‍ ട്രാക്കുകളില്‍ പരമാവധി 100 കിലോമീറ്റര്‍ വേഗതയാണ് പറയുന്നത്. എന്നാല്‍ 90 മാത്രമേ ലഭിക്കുകയുള്ളൂയെന്നും ശ്രീധരന്‍ പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മെട്രോമാന്റെ പ്രതികരണം.

അതേസമയം വന്ദേഭാരത് എക്സ്പ്രസുകള്‍ പരമാവധി വേഗത്തിലോടാന്‍ സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. റെയില്‍വേ ട്രാക്ക് ബലപ്പെടുത്തുന്നതും നിവര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഇതിനുപുറമെ എറണാകുളം-ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ മൂന്നാംവരി പാതയുടെ സര്‍വേയും തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയും പിന്നീട് 130 ആയി ഉയര്‍ത്താനുമാണ് ലക്ഷ്യമിടുന്നത്.

വന്ദേഭാരത് പ്രാബല്യത്തില്‍ വരുന്നതോടെ മറ്റ് ദീര്‍ഘ ദൂര ട്രെയിനുകളുടെ വേഗതയും കൂടും. തിരുവനന്തപുരം, കായംകുളം, ഷൊര്‍ണൂര്‍, എറണാകുളം സെക്ഷനുകളില്‍ 110 കിലോമീറ്റര്‍ വേഗത കൈവരിക്കാനാണ് ശ്രമിക്കുന്നത്. ഭാവിയില്‍ ഇത് 130 കിലോമീറ്റര്‍ വേഗതയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ ഷൊര്‍ണൂര്‍- മംഗലാപുരം സെക്ഷനില്‍ മാത്രമാണ് 110 കിലോമീറ്റര്‍ വേഗം സാധ്യമാകുന്നത്. ഷൊര്‍ണൂര്‍ റൂട്ടില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ മൂന്നാംവരി പാതയാണ് ആലോചിക്കുന്നത്. ഏപ്രില്‍ 14നാണ് വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലെത്തിയത്. 22ന് ട്രെയല്‍ റണ്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

Latest Stories

ഹോമം വേണം, ജ്യോതിഷ പ്രകാരം പേര് മാറ്റം; അല്ലു അര്‍ജുന്‍ പേര് മാറ്റാന്‍ ഒരുങ്ങുന്നു

സിപിഎം എംപിമാര്‍ തിരക്കിലാണ്; വഖഫ് ബില്ലില്‍ ചര്‍ച്ചയ്ക്കുമില്ല, തര്‍ക്കത്തിനുമില്ല; അവധിയ്ക്ക് കത്ത് നല്‍കി കെ രാധാകൃഷ്ണന്‍

ഒപ്പം ചേരണമെങ്കില്‍ അണ്ണാമലയെ മാറ്റണമെന്ന് എഐഎഡിഎംകെ; അണ്ണാമലയ്ക്ക് തമിഴ്‌നാട് ബിജെപി അധ്യക്ഷസ്ഥാനം നഷ്ടമായേക്കും

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ചുള്ള മുഹമ്മദ് യൂനസിന്റെ പരാമർശം വിവാദത്തിൽ; ചൈനയുടെ പ്രീതി പിടിച്ചുപറ്റാനെന്ന് വിമർശനം

ഇസ്താംബുൾ മേയർ ഇമാമോഗ്ലുവിന്റെ അറസ്റ്റിൽ മൗനം പാലിച്ചു; സോഷ്യലിസ്റ്റ് ഇന്റർനാഷണലിലേക്കുള്ള യുകെ ലേബർ പാർട്ടിയുടെ തിരിച്ചുവരവ് തടയുമെന്ന് തുർക്കി പ്രതിപക്ഷ നേതാവ് ഓസ്ഗുർ ഓസൽ

മാപ്പ് പറയേണ്ടത് പൃഥ്വിരാജ്, ജിഹാദ് ടെറര്‍ ഗ്രൂപ്പില്‍ നിന്ന വന്നൊരാള്‍ രാജ്യസുരക്ഷയ്ക്ക് കാവലാകുമോ: വിവേക് ഗോപന്‍

വഖഫ് നിയമ ഭേദഗതി ബില്ല് നാളെ ലോക്സഭയില്‍ അവതരിപ്പിക്കും; കാര്യോപദേശക സമിതി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ആണവ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാനെ ബോംബിട്ട് തകർത്തുകളയുമെന്ന് ട്രംപ്; ആക്രമണം ഉണ്ടായാൽ ഉറച്ച പ്രതികാരമെന്ന് ഇറാൻ സുപ്രീം ലീഡർ ആയത്തുല്ല അലി ഖംനായി

MI UPDATES: ആകാശത്തിന് കീഴിലെ ഏത് ടീം റെക്കോഡും മുംബൈ തൂക്കും, നീയൊക്കെ ഇവിടെ വരുന്നത് തന്നെ മരിക്കാനാണ് എന്ന രീതിയിൽ കണക്കുകൾ; ചെന്നൈക്ക് ഉണ്ടായത് വമ്പൻ നഷ്ടം

പിബിയിലെ രണ്ട് വനിതകളും ഒഴിയും; ഇത്തവണയും വനിത ജനറല്‍ സെക്രട്ടറി ഉണ്ടായേക്കില്ലെന്ന് ബൃന്ദ കാരാട്ട്