തലസ്ഥാനത്തിന്റെ തലയ്ക്ക് മുകളിലൂടെ മെട്രോ; തിരഞ്ഞെടുപ്പിനു മുന്‍പ് കേന്ദ്രം അനുമതി നല്‍കിയേക്കും; ലൈറ്റ് മെട്രോ നിര്‍ദേശിച്ച് മെട്രോമാന്‍; തിരുവനന്തപുരം തിളങ്ങും

തലസ്ഥാന നഗരമായ തിരുവനന്തപുരത്തും മെട്രോ റെയില സംവിധാനം വരുന്നു.
മെട്രോ ലൈനിന്റെ അന്തിമ ഡിപിആര്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) ഈ മാസം തന്നെ സമര്‍പ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ അനുമതി നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ചിപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നേടാന്‍ കഴിഞ്ഞേക്കും. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഒരുപോലെ താല്‍പര്യമുള്ള പദ്ധതി ആയതു കൊണ്ട് അനുമതിക്കും നിര്‍മാണം തുടങ്ങുന്നതിനും വലിയ കാലതാമസം ഉണ്ടാകില്ല.

കൊച്ചി മാതൃകയിലുള്ള മെട്രോ റെയില്‍ സംവിധാനം തന്നെ തിരുവനന്തപുരത്തും ഏര്‍പ്പെടുത്താമെന്നാണ് നിര്‍മാണ ചുമതലയുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) നിര്‍ദേശം. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മാതൃകയില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ നടപ്പാക്കാന്‍ കേരള റാപിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെആര്‍ടിഎല്‍) രൂപീകരിച്ചത്. ഡിഎംആര്‍സി 2014 ല്‍ ആദ്യത്തെ വിശദ പദ്ധതി രേഖ (ഡിപിആര്‍) സംസ്ഥാനത്തിനു നല്‍കി.

പദ്ധതി വൈകിയതോടെ മാറിയ സാഹചര്യം വിലയിരുത്തി പുതിയ ഡിപിആര്‍ തയാറാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടതോടെ 2021 ല്‍ പുതുക്കിയ ഡിപിആറും ഡിഎംആര്‍സി നല്‍കി.

ഡിപിആര്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ കേന്ദ്രത്തിന്റെ അനുമതി തേടണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഇതെല്ലാം നടന്നാല്‍ മറ്റു പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. അല്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു കഴിയുന്നതു വരെ തലസ്ഥാന നഗരിക്ക് കാത്തിരിക്കേണ്ടി വരും.

എന്നാല്‍, തിരുവനന്തപുരത്തിന് അനുയോജ്യം ലൈറ്റ് മെട്രോയാണെന്നാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുന്‍ മേധാവി ഇ. ശ്രീധരന്‍ പറയുന്നത്.

കൊച്ചിയുടെ മാതൃകയിലുള്ള മെട്രോ തന്നെ തിരുവനന്തപുരത്തും നിര്‍മിക്കാമെന്ന നിര്‍ദേശം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നല്‍കിയിരിക്കുന്നത്. എന്നാല്‍,
തിരുവനന്തപുരത്തിന്റെ പ്രത്യേക ഗതാഗത സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ലൈറ്റ് മെട്രോ നിര്‍ദേശിച്ചതെന്ന് ശ്രീധരന്‍ പറയുന്നു. ലൈറ്റ് മെട്രോ ആണെങ്കില്‍ ചെലവില്‍ വളരെ കുറവ് വരും. സാധാരണ മെട്രോയുടെ നിര്‍മാണച്ചെലവിനെക്കാള്‍ 20 മുതല്‍ 25 ശതമാനം വരെ കുറവു മതി ലൈറ്റ് മെട്രോയ്ക്ക്. ഭൂമി ഏറ്റെടുക്കലും വളരെ കുറയുമെന്നും ഇ. ശ്രീധരന്‍ പറയുന്നു.

Latest Stories

IPL 2025: ആർക്കാടാ എന്റെ ധോണിയെ കുറ്റം പറയേണ്ടത്, മുൻ ചെന്നൈ നായകന് പിന്തുണയുമായി ക്രിസ് ഗെയ്‌ൽ; ഒപ്പം ആ സന്ദേശവും

വഖഫ് ബില്ലിനെ ഒരേ സ്വരത്തില്‍ എതിര്‍ക്കാന്‍ ഇന്ത്യ മുന്നണി; തീരുമാനം പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന മുന്നണിയോഗത്തില്‍

CSK UPDATES: ആ കാര്യങ്ങൾ ചെയ്താൽ ചെന്നൈയെ തോൽപ്പിക്കാൻ ടീമുകൾ പാടുപെടും, ഋതുരാജ് ഉടനടി ആ തീരുമാനം എടുക്കുക; ടീമിന് ഉപദേശവുമായി ക്രിസ് ശ്രീകാന്ത്

അച്ഛന്റെ ലെഗസി പിന്തുടര്‍ന്ന് അവന്‍; സസ്‌പെന്‍സ് പൊളിച്ച് പൃഥ്വിരാജ്, അവസാന ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടു

IPL 2025: ഉള്ള വില കളയാതെ പണി നിർത്തുക പന്ത്, വീണ്ടും ദുരന്തമായി ലക്നൗ നായകൻ; പുച്ഛിച്ച താരത്തിന് പണി കൊടുത്ത് പഞ്ചാബ്

എറണാകുളത്ത് രണ്ടരവയസുകാരിയ്ക്ക് തോട്ടില്‍ വീണ് ദാരുണാന്ത്യം; അപകടം സഹോദരനൊപ്പം കളിക്കുന്നതിനിടെ

അഞ്ച് വര്‍ഷത്തിനിപ്പുറം ഇതാദ്യം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു

വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ടും ചെയ്യണം ചര്‍ച്ചയിലും പങ്കെടുക്കണം; പാര്‍ട്ടി കോണ്‍ഗ്രില്‍ പങ്കെടുക്കുന്നത് അതിനുശേഷം; എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം; താരിഫുകള്‍ ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍; സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുമോ?

പന്നിയങ്കരയില്‍ പ്രദേശവാസികള്‍ക്ക് ടോളില്ല; തീരുമാനം കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്