രാജീവ് ചന്ദ്രശേഖര്‍ വരുന്നത് കെ സുരേന്ദ്രന്‍ കൊള്ളരുതാത്തതുകൊണ്ട്; ബിജെപിയെ രക്ഷപ്പെടുത്താന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്ന് ഇപി ജയരാജന്‍

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍ കൊള്ളരുതാത്തതു കൊണ്ട് ബിജെപി ഒഴിവാക്കിയതെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍. ബിജെപിയെ രക്ഷപ്പെടുത്താന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറെ പ്രഖ്യാപിച്ചതില്‍ പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

പ്രത്യേക കാലഘട്ടങ്ങളില്‍ ബിജെപി ഉയര്‍ന്ന് വന്നിട്ടുണ്ടാകാം. എന്നാല്‍ അതുപോലെ തന്നെ തകര്‍ച്ചയും നാശവും ഉണ്ടാകും. സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ആളല്ല രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖര്‍ വന്ന് പ്രവര്‍ത്തിക്കട്ടെ. അപ്പോള്‍ നിലപാട് മനസിലാക്കാമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വരെ വാര്‍ത്തകള്‍ കെ സുരേന്ദ്രന്‍ പ്രസിഡന്റ് ആകും എന്നായിരുന്നു. അധ്യക്ഷ സ്ഥാനത്തിനായി പലരും കുപ്പായം ഇട്ടു നടന്നവരാണ്. ബിജെപിക്ക് അകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. ബിജെപിയുടെ തലപ്പത്തുള്ളവരെല്ലാം മുതലാളിമാര്‍ അല്ലെയെന്നും ഇപി ചോദിച്ചു.

Latest Stories

നരേന്ദ്രമോദി ഇന്ന് ആർഎസ്എസ് ആസ്ഥാനത്ത്; ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി

'എമ്പുരാൻ കാണില്ല, സത്യം വളച്ചൊടിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടും'; രാജീവ് ചന്ദ്രശേഖർ

പരസ്യ മദ്യപാനത്തില്‍ തര്‍ക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍; ഒമാനില്‍ നാളെ ആഘോഷം; എല്ലാ രാജ്യങ്ങളിലും അഞ്ചിലധികം ദിവസം അവധികള്‍ പ്രഖ്യാപിച്ചു

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി