പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് പോയ മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎല്‍എ. ഏര്യ സെക്രട്ടറിയായതിന് പിന്നാലെ ഒരു പെട്ടി നിറയെ വസ്ത്രങ്ങളും വിദേശ സ്‌പ്രേയും 50,000 രൂപയുമായി മധു മുല്ലശ്ശേരി തന്നെ കാണാന്‍ വന്നതായും വി ജോയ് പറഞ്ഞു.

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണമാണ് മധു മുല്ലശ്ശേരി. തന്നെ കാണാന്‍ പണവുമായി വന്ന മധു മുല്ലശ്ശേരിയെ പെട്ടിയെടുത്ത് ഇറങ്ങി പോകാന്‍ പറഞ്ഞെന്നും വി ജോയ് കൂട്ടിച്ചേര്‍ത്തു. ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് ജോയ് ഇക്കാര്യം പറഞ്ഞത്.

മധു മുല്ലശ്ശേരി പാര്‍ട്ടി വിട്ട വിഷയത്തില്‍ സിപിഎം സമ്മേളനങ്ങളില്‍ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ സമ്മേളനത്തില്‍ സംഘടനാപ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു വി ജോയ്.

Latest Stories

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കുഞ്ഞാണ് വിഴിഞ്ഞം പദ്ധതി; സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ മറവില്‍ നടക്കുന്നത് വന്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല

IPL 2025: വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ വൈഭവ് സൂര്യവന്‍ഷിക്ക്‌ ലോട്ടറി, യുവതാരത്തിന് ലഭിച്ചത്, അര്‍ഹിച്ചത് തന്നെയെന്ന് ആരാധകര്‍, ഇത് ഏതായാലും പൊളിച്ചു

ഇന്റര്‍നെറ്റ് ഓഫ് ഖിലാഫ ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ വാലും ചുരുട്ടിയോടി; ഹാക്കിംഗ് ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈബര്‍ സുരക്ഷാ വിഭാഗം

കറന്റില്ലാത്ത ലോകം!, വൈദ്യുതി നിലച്ച 18 മണിക്കൂറുകള്‍

കറന്റില്ലാത്ത ലോകം!, വൈദ്യുതി നിലച്ച 18 മണിക്കൂറുകള്‍, ഇരുട്ടിലായി സ്‌പെയ്‌നും പോര്‍ച്ചുഗലും

പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപണം; ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ യുവാവിനെ തല്ലിക്കൊന്നു

IPL 2025: രോഹിതേ മോനേ നിന്റെ കിളി പോയോ, എന്തൊക്കെയാ കാണിച്ചുകൂട്ടുന്നത്, ഹിറ്റ്മാന്റെ പുതിയ വീഡിയോ കണ്ട് ആരാധകര്‍

ഇന്ത്യയ്ക്ക് അഭിമാനമായി പായല്‍ കപാഡിയ; ഇനി കാനില്‍ ജൂറി അംഗം

വേടന്‍ ഇവിടെ വേണം, വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്: ഷഹബാസ് അമന്‍

നിങ്ങള്‍ സാധാരണക്കാരുടെ ക്ഷേമത്തിന് വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത്? വലിയദേശീയപാതകള്‍ നിര്‍മിച്ചിട്ട് കാര്യമില്ല; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി