പൊലീസ് സ്റ്റേഷനില്‍ തമ്മിലടി; എ.എസ്.ഐക്കും, വനിത പൊലീസിനും സസ്‌പെന്‍ഷന്‍

കോട്ടയത്ത് പൊലീസ് സ്റ്റേഷനില്‍ പരസ്പരം ആക്രമിച്ച പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനിലെ എ.എസ്.ഐ സി.ജി സജികുമാര്‍, വനിത പൊലീസ് ഉദ്യോഗസ്ഥ വിദ്യാരാജന്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല നടപടി. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്തയാണ് നടപടിക്ക് നിര്‍ദ്ദേശിച്ചത്.

ഈ മാസം 20 ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്റ്റേഷന്റെ ഉള്ളില്‍ വച്ച് ഇരുവരും തമ്മിലടിക്കുകയായിരുന്നു. വനിത ഉദ്യോഗസ്ഥയുടെ ഫോണ്‍ എ.എസ്.ഐ വലിച്ചെറിഞ്ഞു. തുടര്‍ന്ന് വനിത ഉദ്യോഗസ്ഥ തിരികെ എ.എസ്.ഐ യെ കയ്യേറ്റം ചെയ്തു. സംഭവം വിവാദമായതോടെ ഇരുവരേയും സ്ഥലം മാറ്റിയിരുന്നു.

സജികുമാറിനെ ചിങ്ങവനം സ്‌റ്റേഷനിലേക്കും, വിദ്യാരാജനെ മുണ്ടക്കയത്തേക്കുമാണ് സ്ഥലം മാറ്റിയത്. ജില്ല പൊലീസ് മോധാവിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയിരുന്നു.

വനിത പൊലീസ് ഉദ്യോഗസ്ഥയും, എ.എസ്.ഐയും അടുപ്പത്തിലായിരുന്നു എന്നും, എ.എസ്.ഐയുടെ ഭാര്യയെ ഇവര്‍ ഫോണില്‍ വിളിച്ച് സംസാരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് അറിയുന്നത്. പൊലീസുകാരിയുടെ ഫോണിലേക്ക് എ.എസ്.ഐ അശ്ലീല സന്ദേശമയച്ചതായും ആരോപണമുണ്ട്.

Latest Stories

PBKS VS KKR: പവർപ്ലേയിൽ ഒരു പരിശീലകൻ ഒരിക്കലും പറയാൻ പാടില്ലാത്തതാണ് അദ്ദേഹം എന്നോട് പറഞ്ഞത്: പ്രിയാൻഷ് ആര്യ

PBKS VS KKR: എടാ ചെക്കാ, മര്യാദക്ക് കളിച്ചില്ലേൽ സ്റ്റമ്പ് ഊരി ഞാൻ തലയ്ക്കടിക്കും; ഗ്ലെൻ മാക്സ്വെലിനു നേരെ വൻ ആരാധകരോഷം

എംജിഎസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്മൃതിപഥത്തിലെത്തിയത് നിരവധി പേര്‍

ഗുജറാത്തിലെ രണ്ട് നഗരങ്ങളില്‍ നിന്ന് മാത്രം അനധികൃതമായി കുടിയേറിയ 1024 ബംഗ്ലാദേശികള്‍ പിടിയില്‍; പരിശോധന നടത്തിയത് അഹമ്മദാബാദിലും സൂറത്തിലും

കോഴിക്കോട് പാക് പൗരന്മാര്‍ക്ക് നോട്ടീസ് നല്‍കി പൊലീസ്; 27ന് മുന്‍പ് രാജ്യം വിടണമെന്ന് നിര്‍ദ്ദേശം

വിഡി സവര്‍ക്കറിനെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പൂനെ കോടതി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 'കുടിയിറക്കല്‍' ഇല്ല; കൂടുതല്‍ കാലം പാര്‍ലമെന്ററി സ്ഥാനങ്ങള്‍ വഹിച്ചവര്‍ക്ക് വ്യതിചലനം സംഭവിക്കാനിടയുണ്ട്; എകെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി പി ഉണ്ണി

വിഎസ് അച്യുതാനന്ദന്‍ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും; തീരുമാനം ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍

ഇന്ത്യ തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

0 പന്തിൽ വിക്കറ്റ് നേട്ടം , ഈ കിങ്ങിന്റെ ഒരു റേഞ്ച് ; കോഹ്‌ലിയുടെ അപൂർവ റെക്കോഡ്