ഒടുവില്‍ ഗംഗാവലി അര്‍ജുനെ മടിത്തട്ടില്‍ നിന്ന് വിട്ടുനല്‍കി; ഇനി തിരികെ നാട്ടിലേക്ക്, ആചാര പ്രകാരം അന്ത്യയാത്ര നല്‍കാന്‍ വിതുമ്പലോടെ ഉറ്റവര്‍

‘അര്‍ജുന് എന്റെ മേല്‍ വിശ്വാസമുണ്ടായിരുന്നു. എന്തുപറ്റിയാലും ഞാന്‍ കൂടെയുണ്ടെന്ന്. അവനെ വീട്ടിലെത്തിക്കണം. അച്ഛന് നല്‍കിയ വാക്ക് പാലിക്കുകയാണ്.” ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ വിതുമ്പലോടെ ലോറി ഉടമ മനാഫ് പറഞ്ഞ വാക്കുകളാണിത്.

കാണാതായി 72ാം ദിവസമാണ് അര്‍ജുന്റെ ലോറിയുടെ ക്യാബിനും അതിനുള്ളിലെ മൃതദേഹവും കണ്ടെത്തുന്നത്. ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയത്. ഗുജറാത്തില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരാണ് ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ഇവര്‍ ക്രെയിനിന്റെ ഹുക്ക് ലോറിയുടെ ഭാഗങ്ങളില്‍ സ്ഥാപിച്ച് പുഴയുടെ ഉപരിതലത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍ വേലിയേറ്റ സമയമായതിനാല്‍ ആ സമയം ക്രെയിന്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പുഴയിലെ ഒഴുക്കിന് ശമനം ഉണ്ടായതോടെ ലോറിയുടെ ഭാഗം ഉയര്‍ത്തുകയായിരുന്നു. പിന്നാലെ ലോറിയുടമ മനാഫ് കാണാതായ ലോറിയാണെന്ന് സ്ഥിരീകരിച്ചു.

നേരത്തെ അര്‍ജുന്‍ തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രതികരിച്ച കുടുംബം അര്‍ജുന്റെ അന്ത്യ കര്‍മ്മങ്ങള്‍ക്ക് വേണ്ടിയുള്ള മൃതദേഹ അവശിഷ്ടങ്ങളെങ്കിലും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗംഗാവലിപ്പുഴയുടെ തീരം അര്‍ജുന് ഏറെ പ്രിയപ്പെട്ട ഇടം ആയിരുന്നെന്നും ഇതുവഴി പോകുമ്പോള്‍ ചിത്രങ്ങളെടുത്ത് അയയ്ക്കുന്നത് പതിവായിരുന്നെന്നും നേരത്തെ കുടുംബം പ്രതികരിച്ചിരുന്നു.

ജൂലൈ 16നാണ് അര്‍ജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരച്ചില്‍ നടന്നുകൊണ്ടിരുന്നത്. ഇതിനിടയില്‍ പ്രകൃതി പലപ്പോഴും തിരച്ചിലിന് പ്രതിസന്ധി ഉയര്‍ത്തിയിരുന്നു. കനത്ത മഴയും തുടര്‍ന്നുള്ള ശക്തമായ ഒഴുക്കും അര്‍ജുനെ കണ്ടെത്താന്‍ വൈകിയതിന് കാരണമായി. മാധ്യമ വാര്‍ത്തകളുണ്ടാക്കിയ രാഷ്ട്രീയ സമ്മര്‍ദ്ദവും തിരച്ചില്‍ അവസാനിപ്പിക്കാതിരിക്കാന്‍ കാരണമായിരുന്നു.

അതേസമയം ഇന്നലെയും പ്രദേശത്ത് റെഡ് അലര്‍ട്ടായിരുന്നു. എന്നാല്‍ രാവിലെ മാത്രമാണ് മഴ പെയ്തത് എന്നതിനാല്‍ ഡ്രഡ്ജിംഗ് നടന്നിരുന്നു. ഇന്നലത്തെ തിരച്ചിലിലും നേരത്തെ പുഴയില്‍ വീണ ടാങ്കറിന്റെ ഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. നേരത്തേ ഡ്രോണ്‍ റഡാര്‍ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ റിട്ടയേഡ് മേജര്‍ ഇന്ദ്രബാലന്റെ പോയന്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ പ്രധാന പരിശോധന.

എന്നാല്‍ ഇന്ദ്രബാലന്റെ ഡ്രോണ്‍ പരിശോധനയില്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെട്ട പോയന്റില്‍ നിന്നും ഒന്നും കണ്ടെത്താനായിരുന്നില്ല. ബോട്ടിലേക്ക് മാറ്റിയ അര്‍ജുന്റെ മൃതദേഹം ഫോറന്‍സിക്-ഡിഎന്‍എ പരിശോധനകള്‍ക്ക് വിധേയമാക്കി സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. തുടര്‍ന്നായിരിക്കും മൃതദേഹം നാട്ടിലേക്ക് എത്തിക്കുക.

Latest Stories

INDIAN CRICKET: ബിസിസിഐ ആ മൂന്ന് താരങ്ങളെ ചതിച്ചു, അവർക്ക്....;തുറന്നടിച്ച് അനിൽ കുംബ്ലെ

'കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കേന്ദ്രവും സംസ്ഥാനവും സഹകരിക്കണം, ആപത്ഘട്ടത്തില്‍ പോലും സഹകരിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല'; മുഖ്യമന്ത്രി

IPL THROWBACK: എനിക്ക് അവനെ ഇഷ്ടമില്ലായിരുന്നു, കാണുമ്പോള്‍ വെറുപ്പ് തോന്നും, ഞങ്ങള്‍ തമ്മില്‍ ഒരിക്കലും സെറ്റാകില്ലെന്ന് കരുതി, കോഹ്‌ലിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എബിഡി

ഈ റെക്കോർഡുകൾ മോഹൻലാലിന് മാത്രം; മലയാളത്തിൽ മറ്റൊരു നടനുമില്ല!

ഇന്ത്യൻ വംശജ അനിത ആനന്ദ് കാനഡയുടെ പുതിയ വിദേശകാര്യമന്ത്രി; 28 പേരുള്ള മാർക്ക് കാർണിയുടെ മന്ത്രിസഭയിൽ 24 പേരും പുതുമുഖങ്ങൾ

സീന്‍ ബൈ സീന്‍ കോപ്പി, സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; 'സിത്താരേ സമീന്‍ പര്‍' ട്രെയ്‌ലറിന് വന്‍ വിമര്‍ശനം

IPL 2025: ഒരു പുരുഷ ടീം ഉടമയോട് നീ ഇമ്മാതിരി ചോദ്യം ചോദിക്കുമോ, ഇങ്ങനെ അപമാനിക്കരുത്; മാക്സ്‌വെല്ലുമായി ചേർത്ത റൂമറിന് കലക്കൻ മറുപടി നൽകി പ്രീതി സിന്റ

INDIAN CRICKET: കോഹ്‌ലിക്ക് പകരക്കാരനാവാന്‍ എറ്റവും യോഗ്യന്‍ അവനാണ്, ആ സൂപ്പര്‍താരത്തെ എന്തായാലും ഇന്ത്യ കളിപ്പിക്കണം, ഇംപാക്ടുളള താരമാണ് അവനെന്ന് അനില്‍ കുംബ്ലെ

ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ചു; ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കേസ്, വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ്

കളമശ്ശേരി സ്ഫോടന കേസ്; പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി