കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധ; അവശനിലയിലായ സ്ത്രീ മരിച്ചു, 178 പേർ ചികിത്സയിൽ

കൊടുങ്ങല്ലൂർ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും കുഴിമന്തി കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്.

ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്സൽ വാങ്ങിക്കഴിക്കുകയായിരുന്നു. കുഴിമന്തിക്കൊപ്പമുള്ള മയോണൈസിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാവിലെ മുതലാണ് പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായതിനെ തുടർന്ന് ഇവർ ചികിത്സ തേടിയത്. ഇവരുടെ ബന്ധുക്കളായ 3 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

കുഴിമന്തി കഴിച്ചതിനെ തുടർന്ന് 178 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. പെരിഞ്ഞനം വടക്കേ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സെയിൻ ഹോട്ടലില്‍ നിന്നും കുഴിമന്തിയടക്കമുള്ള ഭക്ഷണങ്ങള്‍ കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗവും ഹോട്ടലില്‍ പരിശോധന നടത്തി ഹോട്ടല്‍ അടപ്പിച്ചിരുന്നു. ഇവിടെ നിന്നും സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് കൊണ്ടുപോയെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

Latest Stories

'ബിജെപിയെ അവരുടെ മടയിൽ പോയി നേരിടുകയാണ്, അഹമ്മദാബാദ് യോഗം ചരിത്രപരം'; രമേശ് ചെന്നിത്തല

IPL 2025: ട്രാഫിക്കിൽ ചുവപ്പ് കത്തി കിടന്നാലും വേഗത്തിൽ വണ്ടി ഓടിച്ചിരുന്നവരാണ്, ഇപ്പോൾ പൊലീസ് പണി പഠിച്ചപ്പോൾ ആ ടീം ദുരന്തമായി; സുനിൽ ഗവാസ്‌കർ

'ഇതിനപ്പുറം ചെയ്യാനാകില്ല, സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്തു'; ആശാസമരത്തിൽ മന്ത്രി വി ശിവൻകുട്ടി

'തമിഴ്‌നാട് പോരാടും, ജയിക്കും'; ഗവർണർക്കെതിരായ സുപ്രീംകോടതി വിധി എല്ലാ സംസ്ഥാനങ്ങളുടെയും ജയമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

'ചരിത്ര പ്രധാന വിധിയെന്ന് എൻകെ പ്രേമചന്ദ്രൻ, ഭരണഘടനയുടെ അന്തസത്ത ഉയർത്തിപ്പിടിച്ചുള്ള വിധിയെന്ന് പി രാജീവ്'; ഗവർണർക്കെതിരായ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്‌ത്‌ എൽഡിഎഫ്-യുഡിഎഫ് നേതാക്കൾ

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ മകന് പൊള്ളലേറ്റു; രക്ഷപ്പെട്ടത് വലിയ ദുരന്തത്തിൽനിന്ന്

നീട്ടി വിളിച്ചൊള്ളു 360 ഡിഗ്രി എന്നല്ല ഇന്നസെന്റ് മാൻ എന്ന്, ഞെട്ടിച്ച് സൂര്യകുമാർ യാദവ്; ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറൽ

''മരുന്ന് കഴിക്കരുത്, പ്രസവത്തിന് ആശുപത്രിയില്‍ പോകരുത്, പ്രസവം നിര്‍ത്തരുത്, എത്ര പെണ്ണുങ്ങളെ കൊലക്ക് കൊടുത്താലാണ് നിങ്ങള്‍ക്ക് ബോധം വരുക, ഒരു പെണ്ണ് പോയാല്‍ 'റിപ്പീറ്റ്' എന്നവിലയെ അക്കൂട്ടര്‍ നല്‍കിയിട്ടുള്ളൂ''

'ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്നതിൽ വ്യക്തതയില്ല'; വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം

ഗവർണർ ഭരണത്തിന് തടയിട്ട് സുപ്രീംകോടതി; ബില്ലുകൾ തടഞ്ഞുവെയ്ക്കാൻ അധികാരമില്ല, നിയമസഭ പാസാക്കിയ ബില്ലുകളിൽ 3 മാസത്തിനുള്ളിൽ തീരുമാനമെടുക്കണം