മുന്നോക്ക വിഭാഗത്തിനും അര്‍ഹതപ്പെട്ട സംവരണം; അനാവശ്യ വിവാദത്തിന് ശ്രമമെന്ന് മുഖ്യമന്ത്രി

മുന്നാക്ക സംവരണ വിഷയത്തില്‍ അനാവശ്യ വിവാദത്തിന് ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ വിഭാഗത്തിനും അര്‍ഹതപ്പെട്ട സംവരണം നല്‍കും. ആനുകൂല്യത്തിലെ വേര്‍തിരിവ് പറഞ്ഞ് വൈകാരിക പ്രശ്‌നമുണ്ടാക്കി ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിവരശേഖരണത്തിനായുള്ള സാമ്പത്തിക സര്‍വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

നിലവിലുള്ള ഒരു വിഭാഗത്തിന്റെയും സംവരണം അട്ടിമറിക്കുന്നില്ല. സംവരണേതര വിഭാഗത്തില്‍ത്തന്നെ ദരിദ്രരായവരുണ്ട്. എല്ലാ വിഭാഗങ്ങളിലെയും പാവപ്പെട്ടവരെ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമം. 10% സംവരണത്തിന്റെ പേരില്‍ അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നത്. യഥാര്‍ഥ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ ശ്രമം. 50% സംവരണം പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുമാണ്. പൊതുവിഭാഗത്തിലെ 50% ല്‍ ദാരിദ്ര്യം അനുവഭവിക്കുന്ന 10% ന് പ്രത്യേക പരിഗണന നല്‍കുന്നത് സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 10% സംവരണം കൊണ്ടുവന്നിതിന് പിന്നാലെയാണ് കേരളവും 10% സംവരണം പ്രഖ്യാപിച്ചത്. 164 മുന്നാക്ക സമുദായങ്ങളാണ് ഉള്ളത്. 4 ലക്ഷം വരെ വാര്‍ഷിക വരുമാനമാണ് ആനുകൂല്യത്തിനുള്ള മാനദണ്ഡം.

വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സര്‍വേ നടത്താന്‍ സര്‍ക്കാര്‍ കുടുംബശ്രീയെ ചുമതലപ്പെടുത്തി. 5 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള സാംപിള്‍ സര്‍വേയാണ് നടത്തുക. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കു സംവരണം വേണമെന്ന് ആവശ്യം കാലങ്ങളായി എന്‍എസ്എസ് മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ സര്‍വേ നടത്താന്‍ കുടുംബശ്രീ പോലെയുള്ള സംവിധാനത്തെ ചുമതലപ്പെടുത്തിയതില്‍ എന്‍എസഎസിന് അതൃപ്തിയുണ്ട്. സെന്‍സസ് മാതൃകയില്‍ ശാസ്ത്രീയമായ സര്‍വേയാണ് നടത്തേണ്ടതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സംസ്ഥാന കമ്മീഷന് കത്തയച്ചു. അതേസമയം ആനുകൂല്യം ഉടനെ എത്തിക്കാനാണ് സാംപിള്‍ സര്‍വേ നടത്താന്‍ തീരുമാനിച്ചതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം.ആര്‍.ഹരിഹരന്‍ നായര്‍ പറഞ്ഞു.

Latest Stories

‘പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അടിച്ചമർത്താൻ കേന്ദ്രം ശ്രമിക്കുന്നു, അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു’; വിമർശിച്ച് ജോൺ ബ്രിട്ടാസ്

കള്ളന്മാരെ ലോക്ക് ആക്കാൻ കൊറിയൻ ബ്രാൻഡ് ! ഹ്യുണ്ടായ്, കിയ കാറുകൾ ഇനി മോഷ്ടിക്കാൻ പറ്റില്ല..

ശാസ്ത്രവും സാങ്കേതിക വിദ്യയും ഉള്‍ക്കൊള്ളണം; അല്ലാത്തപക്ഷം നൂറുതവണ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചാലും ഫലമില്ലെന്ന് നിതിന്‍ ഗഡ്കരി

വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമം, ജീവന് ഭീഷണിയുണ്ട്.. എനിക്ക് ആരുടെയും പിന്തുണ വേണ്ട..; അഭിരാമിയെ വിമര്‍ശിച്ച് എലിസബത്ത്

IPL 2025: ആ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ഇത്തവണ 300 റൺ അടിക്കും, ബോളർമാർക്ക് അവന്മാർ ദുരന്തദിനം സമ്മാനിക്കും: ഹനുമ വിഹാരി

മാർച്ച് 24,25 തീയതികളിൽ പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

'കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്'; മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ കേന്ദ്രത്തോട് ഹൈക്കോടതി

കാശ് നല്‍കണം, ചിരഞ്ജീവിയെ കാണാം; യുകെയില്‍ പണം പിരിച്ച് ഫാന്‍സ് മീറ്റ്, വിമര്‍ശിച്ച് താരം

ആശ വര്‍ക്കര്‍മാരുടെ സമരം; പിന്നില്‍ തീവ്രവാദ ശക്തികളെന്ന് ഇപി ജയരാജന്‍

താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ; എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത് എംഡിഎംഎയുമായി പിടിയിൽ