ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ്, പദ്ധതി മുതല്‍മുടക്ക് 1531 കോടി!

കോവിഡ് മൂലമുണ്ടായ പ്രതിബന്ധങ്ങളെ മറികടന്ന് കേരളത്തിന്റെ കെ ഫോണ്‍ പദ്ധതി യാഥാര്‍ഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും എന്താണ് ഈ സര്‍ക്കാര്‍ ചെയ്തത് എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരങ്ങളിലൊന്നാണ് കെ ഫോണിന്റെ പുരോഗതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുന്നു. സൗജന്യ കണക്ഷനുകള്‍ക്ക് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുകയും അവ നല്‍കുന്നതിനാവശ്യമായ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കെ-ഫോണ്‍ നെറ്റ്വര്‍ക്ക് നല്‍കും.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ളതാണ് കെ-ഫോണ്‍ എന്ന ബൃഹദ് പദ്ധതി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് കുറഞ്ഞ നിരക്കിലും ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. പ്രളയങ്ങളും മഹാമാരികളും ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ ഉണ്ടായിട്ടും കെ-ഫോണ്‍ പോലെയുള്ള ഒരു വന്‍കിട പദ്ധതി മികച്ച രീതിയില്‍ പുരോഗമിക്കുന്നു എന്നത് അഭിമാനകരമാണ്.

2022 ഏപ്രില്‍ 28 വരെയുള്ള കണക്കുകള്‍ പ്രകാരം കെ ഫോണ്‍ പദ്ധതിയുടെ 61.38% പ്രവൃത്തിയും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു.

8551 കി.മീ വരുന്ന ബാക്‌ബോണ്‍ നെറ്റ്വര്‍ക്കില്‍ 5333 കി.മീ പൂര്‍ത്തിയായി.

ആക്‌സസ് നെറ്റ്വര്‍ക്കിന്റെ പ്രവൃത്തി 26410 കി.മീ വിഭാവനം ചെയ്തതില്‍ 14133 കി.മീ പൂര്‍ത്തീകരിച്ചു.

30000 എന്റ് ഓഫീസുകളില്‍ 17891 എണ്ണം പൂര്‍ത്തിയായി.

376 പോയിന്റ് ഓഫ് പ്രസന്‍സ് നോഡുകളില്‍ (PoP) 118 എണ്ണം പൂര്‍ത്തീകരിച്ചു.

നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍ സെന്ററിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും കഴിഞ്ഞു.

ആദ്യഘട്ടത്തില്‍ ഓരോ നിയോജക മണ്ഡലത്തിലും 100 ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് കണക്ഷന്‍.
സെക്കന്റില്‍ 10 മുതല്‍ 15 എംബി വരെ വേഗത്തില്‍ ഒരു ദിവസം 1.5 ജിബി ഡാറ്റ സൗജന്യമായി നല്‍കും.

52,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ആവശ്യമായ കെ-ഫോണ്‍ പദ്ധതിയുടെ മുതല്‍മുടക്ക് 1531 കോടി രൂപയാണ്. തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട് ഇന്‍ഫോ പാര്‍ക്കിലാണ് കെ ഫോണ്‍ ശൃംഖലയുടെ നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍ സെന്റര്‍ (എന്‍ഒസി) സ്ഥാപിച്ചിരിക്കുന്നത്. കെ-ഫോണ്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ സാമ്പത്തികമായ വേര്‍തിരിവുകള്‍ മറികടന്ന് ഇന്റര്‍നെറ്റ് സേവനം എല്ലാ കുടുംബങ്ങള്‍ക്കും നല്‍കാന്‍ സാധിക്കും.

വിദ്യാഭ്യാസത്തിലും ജീവിതസൗകര്യത്തിലും തൊഴില്‍ മേഖലയിലും സര്‍വ്വോപരി നാടിന്റെ പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കെ-ഫോണിനു കഴിയുമെന്നത് സുനിശ്ചിതമാണ്. കേരളത്തെ ഒന്നാമതെത്തിക്കുന്ന പല പദ്ധതികളില്‍ തിളങ്ങുന്ന ഒന്നായി കെ ഫോണ്‍ മാറാന്‍ പോവുകയാണ്. എല്ലാ മേഖലകളിലും ഇന്റര്‍നെറ്റ് ബന്ധം ഉള്ള നാടായി നമ്മുടെ സംസ്ഥാനം മാറുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിഭാവനം ചെയ്യുന്ന സര്‍വ്വതല സ്പര്‍ശിയായ സമഗ്ര വികസനം എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന നാഴികക്കല്ലാണ് പിന്നിടുകയെന്നും മുഖ്യമന്ത്രി  പറഞ്ഞു.

Latest Stories

ഉത്സവം മിന്നിക്കണം, നാട്ടിലെ കൂട്ടുകാരികള്‍ക്കൊപ്പം അനുശ്രീയുടെ കൈകൊട്ടി കളി; വീഡിയോ

2023 ഒക്ടോബർ മുതൽ ഗാസയിൽ കൊല്ലപ്പെട്ടത് 17,000-ത്തിലധികം പലസ്തീൻ കുട്ടികൾ: വിദ്യാഭ്യാസ മന്ത്രാലയം

MI UPDATES: തോല്‍വി ടീം എന്ന വിളി ഇനി വേണ്ട, മുംബൈയ്ക്ക് ആശ്വാസമായി ബുംറയുടെ തിരിച്ചുവരവ്, ടീമിനൊപ്പം ചേര്‍ന്ന് താരം, വരവറിയിച്ച് ഭാര്യ സഞ്ജന

IPL 2025: ഇങ്ങനെ ഒന്ന് ഞാൻ മുമ്പെങ്ങും കണ്ടിട്ടില്ല, ആ ടീം ഇപ്പോൾ ജയിക്കാൻ താത്പര്യമില്ലാതെ നേരത്തെ തന്നെ തോൽവി സമ്മതിക്കുന്നു; അവസ്ഥ ദയനീയം: വസീം ജാഫർ

'അയാളൊരു ഭ്രാന്തനാണ്'; അമേരിക്കയിലുടനീളം ട്രംപിനെതിരെ ആയിരങ്ങളുടെ പ്രതിഷേധ റാലി; വ്യാപാരനയവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലുള്ള 'കുതിരകയറ്റ'വും അബോര്‍ഷന്‍ നയവുമെല്ലാം തിരിച്ചടിക്കുന്നു

'മോഹന്‍ലാല്‍ കാമുകനാണെന്ന് നിങ്ങളോട് ആര് പറഞ്ഞു?'; പരിഹാസ കമന്റിന് മറുപടിയുമായി മാളവിക, ചര്‍ച്ചയാകുന്നു

RR UPDATES: 10 രൂപയുടെ ബിസ്‌കറ്റ് വാങ്ങി വിശപ്പടക്കും, ഫാക്ടറി ജോലി രാത്രിയില്‍, ഇന്നവന്‍ സഞ്ജുവിന് പ്രിയപ്പെട്ടവന്‍, രാജസ്ഥാന്‍ സ്പിന്നറുടെ അറിയാക്കഥ

RR UPDATES: ചെസ്ബോർഡിൽ കരുക്കൾ നീക്കുന്നത് പോലെ ഉള്ള തന്ത്രങ്ങൾ, പഞ്ചാബിനെ തകർത്തെറിഞ്ഞ സഞ്ജു മാജിക്ക്; മത്സരത്തിലെ സാംസൺ ബ്രില്ലിയൻസുകളിൽ തോറ്റ പഞ്ചാബ്; കുറിപ്പ് വൈറൽ

ചെമ്പടയുടെ നായകന്‍; സിപിഎമ്മില്‍ ഇനി ബേബി യുഗം; പിറന്നാള്‍ സമ്മാനമായി ജനറല്‍ സെക്രട്ടറി പദവി; ഇഎംഎസിന് ശേഷം പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളി

'തൃശൂര്‍ തരണമെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാ എന്ന് ചോദിക്കുന്നു'; സുരേഷ് ഗോപിയെ ട്രോളി ടിനി ടോം, പിന്നാലെ വിശദീകരണം