കേരളത്തിലെ മാലിന്യം തള്ളുന്നത് അതിര്‍ത്തി സംസ്ഥാനത്ത്; ആറ് ലോറികള്‍ പിടിച്ചെടുത്ത് കര്‍ണാടക; കടുത്ത നടപടി വേണമെന്ന് നിര്‍ദേശം; ഏഴുപേരുടെ പേരില്‍ കേസ്

കേരളത്തിലെ മാലിന്യം തള്ളാനെത്തിയ ആറ് ലോറികള്‍ കര്‍ണാടക പിടികൂടി. ഗുണ്ടല്‍പേട്ടിലെ മൂലെഹോളെ ചെക്‌പോസ്റ്റിനു സമീപം കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥറാണ് പിടികൂടിയത്. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ഏഴാളുകളുടെ പേരില്‍ ഗുണ്ടല്‍പേട്ട് പോലീസ് കേസെടുത്തു.

ലോറിയില്‍ മാലിന്യം കടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നടപടി. മലിനീകരണ നിയന്ത്രണബോര്‍ഡ് മേഖലാ ഓഫീസര്‍ പി.കെ. ഉമാശങ്കര്‍ നല്‍കിയ പരാതിയിലാണ് ലോറികള്‍ പിടിച്ചെടുത്ത്. കേരളവുമായി ചേര്‍ന്നുനില്‍ക്കുന്ന കര്‍ണാടകത്തിന്റെ അതിര്‍ത്തിജില്ലകളായ മൈസൂരു, കുടക്, ചാമരാജ നഗര്‍ എന്നിവിടങ്ങളിലെ ആളൊഴിഞ്ഞ മേഖലകളില്‍ മാലിന്യം തള്ളാനാണ് ലോറികളില്‍ കൊണ്ടുവരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.

പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം അനധികൃതമായി കടത്തുകയായിരുന്നെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഇതിനെതിരേ നടപടി ആവശ്യപ്പെട്ട് കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡ് കത്തെഴുതി.

2019-ലാണ് കേരളത്തിലെ മാലിന്യം കര്‍ണാടകയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ തള്ളാന്‍ ലോറിയില്‍ കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. നിരവധി ലോറികള്‍ അന്ന് പിടികൂടിയിരുന്നു. തുടര്‍ന്ന് കേരളത്തില്‍നിന്നുള്ള മാലിന്യക്കടത്ത് വലിയ ചര്‍ച്ചാവിഷയമായിരുന്നു.

Latest Stories

RR VS GT: ഐപിഎലിലും മെഡിക്കൽ മിറാക്കിൾ; വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി കണ്ട് വീൽ ചെയറിലാണെന്ന കാര്യം മറന്ന് രാഹുൽ ദ്രാവിഡ്

RR VS GT: പ്രായം നോക്കണ്ട, എന്നെ തടയാൻ നിങ്ങൾക്ക് സാധിക്കില്ല; ഗുജറാത്തിനെതിരെ വെടിക്കെട്ട് സെഞ്ചുറി നേടി വൈഭവ് സുര്യവൻഷി

RR VS GT: കൊച്ചുചെറുക്കൻ അല്ലേ എന്ന് പറഞ്ഞ് ബെഞ്ചിൽ ഇരുത്തിയവന്മാർ വന്നു കാണ്; ഗുജറാത്തിനെതിരെ 14 കാരന്റെ വക ആൽത്തറ പൂരം

RR VS GT: കോഹ്ലി ഭായ് എന്നോട് ക്ഷമിക്കണം, ആ ഓറഞ്ച് ക്യാപ് ഞാൻ ഇങ്ങ് എടുക്കുവാ; വീണ്ടും റൺ വേട്ടയിൽ ഒന്നാമനായി സായി സുദർശൻ

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും ആശ്വാസം; കേസില്‍ താരങ്ങള്‍ക്കെതിരെ തെളിവില്ല; ഷൈന്‍ ടോം ചാക്കോയെ ഡീ അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

ഇന്ത്യയില്‍ നിന്ന് ആക്രമണമുണ്ടായേക്കാം; ആണവായുധങ്ങള്‍ നിലനില്‍പ്പിന് ഭീഷണിയുണ്ടായാല്‍ മാത്രമെന്ന് പാക് പ്രതിരോധ മന്ത്രി

പാലിയേക്കരയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ കളക്ടറുടെ ഉത്തരവ്; നടപടി ഗതാഗത കുരുക്ക് രൂക്ഷമായതോടെ

'എല്ലാം ഞാന്‍ വന്നിട്ട് പറയാം'; വേടനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് വനംവകുപ്പ്

ഷാജി എന്‍ കരുണിന് അനുശോചനവുമായി സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍; നാളെ രാവിലെ 10.30 മുതല്‍ കലാഭവനില്‍ പൊതുദര്‍ശനം; വൈകിട്ട് നാലിന് സംസ്‌കാരം

മൂന്ന് ദിവസത്തേക്ക് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; യുക്രൈനില്‍ നിന്നും സമാന നടപടി പ്രതീക്ഷിക്കുന്നതായി റഷ്യ