തെറ്റ് സംഭവിച്ചു, പാണക്കാട് കുടുംബത്തിനുണ്ടായ വിഷമത്തിൽ മാപ്പു ചോദിക്കുന്നു; റാഫി പുതിയകടവ്

ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലിക്കെതിരെ അസഭ്യം പറഞ്ഞതിന് തന്നെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള നേതൃത്വത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നതായി റാഫി പുതിയകടവ്.

പൊതുപ്രവർത്തകനെന്ന നിലയിൽ പറയാൻ പാടില്ലാത്തതാണ് തന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പാണക്കാട് കുടുംബത്തിനുണ്ടായ വിഷമത്തിൽ മാപ്പു ചോദിക്കുന്നതായും റാഫി പുതിയകടവ് പറഞ്ഞു.

അതേസമയം മുഈൻ അലി ശിഹാബ് തങ്ങളുടെ വാക്കുകൾ പാർട്ടിവിരുദ്ധമാണെന്നും വാർത്താസമ്മേളനം തടസപ്പെടുത്തിയതിൽ തെറ്റില്ലെന്നും റാഫി പ്രതികരിച്ചു.

എന്നാൽ വാർത്താ സമ്മേളനം തടസപ്പെടുത്തിയതിൽ തെറ്റില്ലെന്നാണ് വിശ്വാസമെന്നും പാർട്ടിയെ പറഞ്ഞതു കൊണ്ടാണ് പ്രതികരിച്ചതെന്നും റാഫി കൂട്ടിച്ചേർത്തു.

അതേസമയം നേതൃത്വത്തിനെതിരെ സംസാരിച്ച മുഈൻ അലിക്കെതിരെ നടപടി വേണ്ടെന്നാണ് നിലവിലെ തീരുമാനം. താങ്ങൾ വാർത്ത സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ തെറ്റായിരുന്നെന്നും യോഗം വിലയിരുത്തി.

മുഈൻ അലിയുടെ ആരോപണത്തെ കുറിച്ച് അന്വേഷിക്കാനും തീരുമാനമായി. കോഴിക്കോട്ട് ചന്ദ്രികയിലെ കാര്യം വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിലാണ് മുഈനലി നേതൃത്വത്തിന് എതിരെ കടുത്ത വിമർശനം ഉയർത്തിയത്.

ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടി ആയിരുന്നിട്ടും ചന്ദ്രികയുടെ പ്രതിസന്ധിയിൽ പിതാവ് ഹൈദരലി ശിഹാബ് തങ്ങൾ ഇടപെട്ടില്ലെന്നും മുഈനലി പറഞ്ഞിരുന്നു.

Latest Stories

RR VS GT: ഐപിഎലിലും മെഡിക്കൽ മിറാക്കിൾ; വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി കണ്ട് വീൽ ചെയറിലാണെന്ന കാര്യം മറന്ന് രാഹുൽ ദ്രാവിഡ്

RR VS GT: പ്രായം നോക്കണ്ട, എന്നെ തടയാൻ നിങ്ങൾക്ക് സാധിക്കില്ല; ഗുജറാത്തിനെതിരെ വെടിക്കെട്ട് സെഞ്ചുറി നേടി വൈഭവ് സുര്യവൻഷി

RR VS GT: കൊച്ചുചെറുക്കൻ അല്ലേ എന്ന് പറഞ്ഞ് ബെഞ്ചിൽ ഇരുത്തിയവന്മാർ വന്നു കാണ്; ഗുജറാത്തിനെതിരെ 14 കാരന്റെ വക ആൽത്തറ പൂരം

RR VS GT: കോഹ്ലി ഭായ് എന്നോട് ക്ഷമിക്കണം, ആ ഓറഞ്ച് ക്യാപ് ഞാൻ ഇങ്ങ് എടുക്കുവാ; വീണ്ടും റൺ വേട്ടയിൽ ഒന്നാമനായി സായി സുദർശൻ

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും ആശ്വാസം; കേസില്‍ താരങ്ങള്‍ക്കെതിരെ തെളിവില്ല; ഷൈന്‍ ടോം ചാക്കോയെ ഡീ അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

ഇന്ത്യയില്‍ നിന്ന് ആക്രമണമുണ്ടായേക്കാം; ആണവായുധങ്ങള്‍ നിലനില്‍പ്പിന് ഭീഷണിയുണ്ടായാല്‍ മാത്രമെന്ന് പാക് പ്രതിരോധ മന്ത്രി

പാലിയേക്കരയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ കളക്ടറുടെ ഉത്തരവ്; നടപടി ഗതാഗത കുരുക്ക് രൂക്ഷമായതോടെ

'എല്ലാം ഞാന്‍ വന്നിട്ട് പറയാം'; വേടനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് വനംവകുപ്പ്

ഷാജി എന്‍ കരുണിന് അനുശോചനവുമായി സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍; നാളെ രാവിലെ 10.30 മുതല്‍ കലാഭവനില്‍ പൊതുദര്‍ശനം; വൈകിട്ട് നാലിന് സംസ്‌കാരം

മൂന്ന് ദിവസത്തേക്ക് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; യുക്രൈനില്‍ നിന്നും സമാന നടപടി പ്രതീക്ഷിക്കുന്നതായി റഷ്യ