'നല്ല ചൊണള്ള ചെക്കനാ, അല്ലാണ്ടെ ഇല്ലാത്ത കത്തിന്റെ കഠാരന്റെ ഉള്ളുകൂടെ നടന്ന തള്ളല്ലല്ലോ'; പിവി അന്‍വറിനെ പിന്തുണയ്ക്കുന്ന ഹരീഷ് പേരടിയുടെ കുറിപ്പ് വൈറല്‍

മുഖ്യമന്ത്രിയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ പിന്തുണച്ച് സിനിമതാരം ഹരീഷ് പേരടിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. അന്‍വറിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന കുറിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി പരിഹസിക്കുന്നുമുണ്ട്.

അന്‍വറെന്തായാലും മലപ്പുറത്തെ നല്ല ചൊണള്ള ചെക്കനാ എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്റില്‍ മുഖ്യമന്ത്രിയെ ഇല്ലാത്ത കത്തിന്റെ കഠാരന്റെ ഉള്ളുകൂടെ നടന്ന തള്ളല്ലല്ലോ എന്ന് പരിഹസിക്കുന്നുമുണ്ട്. ഫേസ്ബുക്കിലൂടെയാണ് താരം രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നത്.

സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പന്റെ മോനല്ലെ എന്ന് അന്‍വറിനെ കുറിച്ച് പറയുന്ന പോസ്റ്റില്‍ ഇടതുപക്ഷ പാരമ്പര്യ തറവാട്ടില് കൂലി പണിക്ക് പോയ സ്വതന്ത്രനായ മനുഷ്യന്റെ മനുഷ്യാവകാശ സമരം എന്നായിരുന്നു ഹരീഷ് പേരടി അന്‍വറിന്റെ വെളിപ്പെടുത്തലുകളെ വിശേഷിപ്പിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;
ഇടതുപക്ഷ തറവാട്ടിലെ അടുക്കളപുറത്തിരുന്ന്..കാരണവരുടെ ആട്ടും തുപ്പും കേട്ട്..ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റി വെച്ചാല്‍…അന്‍വറെന്തായാലും മലപ്പുറത്തെ നല്ല ചൊണള്ള ചെക്കനാ…അത് മൂപ്പര് ഇന്ന് തെളിയിച്ച്..അല്ല അതങ്ങിനെയാവൂ..സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പന്റെ മോനല്ലെ…അല്ലാണ്ടെ ഇല്ലാത്ത കത്തിന്റെ കഠാരന്റെ ഉള്ളുകൂടെ നടന്ന തള്ളല്ലല്ലോ…അവസാനം സത്യം പറയേണ്ടിവരല്ലോ…ഇങ്ങള് നല്ല മലപ്പുറം ഭാഷലെ കേരളത്തോട് രാജാവ് ഉടുത്തത് അയിച്ചിട്ട് നടക്കാണ്ന്ന് പറയ്ണത് കേക്കുമ്പം തന്നെ ഒരു രാഷ്ട്രീയ രോമാഞ്ചം ഇണ്ടായിന്..സ്വര്‍ണ്ണകച്ചോടത്തിലെ ഇക്ക്മത്ത് എന്തായാലും അന്‍വറക്കാ ഇങ്ങള് മലപ്പുറത്തിന്റെ രാഷ്ട്രിയ മാനം കാത്ത് …ഇടതുപക്ഷ പാരമ്പര്യ തറവാട്ടില് കൂലി പണിക്ക് പോയ സ്വതന്ത്രനായ മനുഷ്യന്റെ മനുഷ്യാവകാശ സമരം..സ്വാതന്ത്ര്യസമര സലാം..

Latest Stories

ലെബനനിലുള്ളവര്‍ അടിയന്തരമായി രാജ്യം വിടണം; എംബസിയുമായി ബന്ധപ്പെടണം; ഇന്ത്യയിലുള്ളവര്‍ തിരിച്ചുപോകരുത്; ഇസ്രയേലിന്റെ കരയാക്രമണ ഭീഷണിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

'എല്ലാവരും പരിഹസിച്ചിരുന്നൊരു കാലമുണ്ടായിരുന്നു, എന്നാൽ കഠിനാധ്വാനത്തിലൂടെ അദ്ദേഹം അതിനെയെല്ലാം മറികടന്നു'; രാഹുലിനെ പുകഴ്ത്തി സെയ്ഫ് അലി ഖാൻ

ബംഗ്ലാദേശ് ആരാധകൻ ടൈഗർ നോബിക്ക് ക്രൂര മർദ്ദനം, അടിവയറ്റിൽ തൊഴിച്ചെന്ന് ആരാധകൻ; സംഭവം ഇങ്ങനെ

ഇന്ത്യ v/s ബംഗ്ലാദേശ്: ഇന്ത്യ തന്നെ ഡ്രൈവിങ് സീറ്റിൽ; ബംഗ്ലാദേശിനെ രക്ഷിച്ച് അപ്രതീക്ഷിത അതിഥി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ബുംറയോ സിറാജോ അല്ല! കളിയുടെ ഫലം നിര്‍ണ്ണയിക്കുക ആ രണ്ട് ഇന്ത്യന്‍ ബോളര്‍മാര്‍'; തുറന്നുപറഞ്ഞ് മാക്‌സ്‌വെല്‍

ഞാനും ഡോക്ടര്‍ ആണ് എന്നായിരുന്നു വിചാരം, മുതിര്‍ന്നാല്‍ രോഗികളെ പരിശോധിക്കാമെന്ന് കരുതി, പഠിക്കണമെന്ന് അറിയില്ലായിരുന്നു: മമിത ബൈജു

അത് അർജുൻ തന്നെ, സ്ഥിരീകരിച്ച് ഡിഎൻഎ ഫലം; മൃതദേഹം ഉടൻ നാട്ടിലെത്തിക്കും

രണ്ടാം ക്ലാസുകാരന്റെ മരണം നരബലിയെന്ന് പൊലീസ്; ജീവനെടുത്തവരില്‍ വെളിച്ചം പകരേണ്ട അധ്യാപകരും

'അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലി, പാർട്ടിയെ കുറിച്ചും സംഘടനാ രീതികളെക്കുറിച്ചും അറിയില്ല'; എംവി ​ഗോവിന്ദൻ

"എന്നോട് ക്ഷമിക്കണം, ഇനി ഒരിക്കലും അത് ഞാൻ ആവർത്തിക്കില്ല"; മാപ്പ് ചോദിച്ച് എൻഡ്രിക്ക്