ചൂട് കൂടുന്നു: സംസ്ഥാനത്ത് ഇന്ന് 35 പേര്‍ക്ക് സൂര്യാഘാതമേറ്റു; വേനല്‍ മഴ ഉടന്‍ എത്തിയേക്കും

സംസ്ഥാനത്ത് വേനല്‍ ചൂടില്‍ ഇന്ന് രണ്ട് കുട്ടികളുള്‍പ്പടെ 35 പേര്‍ക്ക് സൂര്യാഘാതമേറ്റു. ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ ഏഴ് പേര്‍ക്ക് വീതം പൊള്ളലേറ്റു. 23 പേര്‍ക്ക് ചൂട് സംബന്ധിച്ച അസ്വസ്ഥകളുണ്ടായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം, വേനല്‍ മഴ ഉടനെത്തുമെന്ന പ്രവചനം ആശ്വാസമാകുന്നു. ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്തെ പല ജില്ലകളിലും മഴയെത്തുമെന്നാണ് സൂചനകള്‍.

ബംഗാള്‍ ഉള്‍ക്കടലില്‍ കാര്യമായ ന്യൂനമര്‍ദങ്ങള്‍ രൂപമെടുക്കാന്‍ സാധ്യതയില്ലെങ്കിലും കനത്ത ചൂടിന്റെ ഫലമായി പ്രാദേശികമായി രൂപപ്പെടുന്ന മേഘങ്ങള്‍ തെക്കന്‍ കേരളത്തില്‍ മഴ എത്തിക്കുമെന്നാണു പ്രതീക്ഷ. അറബിക്കടലില്‍ നിന്നു സാധാരണ കരയിലേക്കു വീശാറുള്ള തെക്കന്‍ കാറ്റും അകന്നു നില്‍ക്കുകയാണ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ 28 വരെ ഉയര്‍ന്ന താപനില തുടരും. 28 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.

പതിനൊന്ന് മണി മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജ്ജലീകരണം തടയാന്‍ കുടിവെള്ളം ഒരു കുപ്പിയില്‍ കയ്യില്‍ കരുതണം. രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കണം. കാപ്പി, ചായ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉചിതം.
പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ അവധിക്ക് വിനോദയാത്രയ്ക്ക് കൊണ്ടു പോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത സംവിധാനം ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും ശ്രദ്ധിക്കണം.

താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.

ഇരു ചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ചൂട് ഏല്‍ക്കാതിരിക്കാന്‍ സഹായിക്കുന്ന വസ്ത്രധാരണം നിര്‍ദ്ദേശിക്കുകയും ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുമതി നല്‍കുകയും ചെയ്യണം.

Latest Stories

IPL 2025: കഴിഞ്ഞ വർഷം നീയൊക്കെ എന്നോട് കാണിച്ചത് ഓർമയുണ്ട്, അത് കൊണ്ട് ഇത്തവണ ഞാൻ പറയുന്നത് പോലെ ചെയ്യണം: ഹാർദിക് പാണ്ട്യ

ആശമാരുമായുള്ള രണ്ടാം ചർച്ചയും പരാജയം; അനിശ്ചിതകാല നിരാഹാര സമരം തുടരും

IPL 2025: എന്റെ മോനെ ഇജ്ജാതി താരം, സഞ്ജു ഭാവിയിൽ ഇന്ത്യയെ നയിക്കും; അത്ര മിടുക്കനാണ് അവൻ; പ്രവചനവുമായി വെസ്റ്റ് ഇൻഡീസ് ഇതിഹാസം

സുനിതയുടെ മടങ്ങിവരവ് ഇലോൺ മസ്‌ക്കിന്റെ ആധിപത്യം ഉറപ്പിക്കലോ? നാസയുടെ തളർച്ചയും സ്പേസ് എക്സിന്റെ വളർച്ചയും

ഫ്‌ളാറ്റ് നിര്‍മ്മാതാക്കളും ബാങ്കുകളും തമ്മില്‍ അവിശുദ്ധ ബന്ധമോ? സിബിഐ അന്വേഷണം നിര്‍ദ്ദേശിച്ച് സുപ്രീം കോടതി

എന്റെ ചാരിറ്റി സ്വീകരിക്കാന്‍ ആ സ്ത്രീ തയാറായില്ല, അത് എന്നെ ശരിക്കും സ്പര്‍ശിച്ചു; വീഡിയോയുമായി പ്രിയങ്ക

പാറക്കലിലെ കുഞ്ഞിന്റെ കൊലപാതകം; 12 കാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി

ആധാറും വോട്ടർ‌ ഐഡി കാർഡും ബന്ധിപ്പിക്കും; നിർണായക നീക്കവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ

IPL 2025: അന്ന് കോഹ്‌ലിയുടെ സഹതാരം, ഇന്ന് നിയന്ത്രിക്കാൻ ഒരുങ്ങുന്ന അമ്പയർ; പഴയ പുലിയുടെ പുതിയ രൂപത്തിൽ ഉള്ള വരവിൽ ആരാധകർ ഹാപ്പി

തീവ്രവാദികള്‍ എല്ലാ ബന്ദികളെയും മോചിപ്പിക്കണം; ഹമാസിനെ നശിപ്പിക്കും; കളിയിലെ നിയമങ്ങള്‍ മാറി; ഗാസയിലെ ആക്രമണങ്ങള്‍ അമേരിക്കയുടെ സഹായത്തോടെയെന്ന് ഇസ്രയേല്‍